അന്ന് എന്നോട് സ്‌നേഹം തോന്നി അദ്ദേഹം കൂടെ കൂട്ടിയത് പോലും ഒരു സ്വപ്‌നം പോലെ തോന്നുന്നു: ലാലേട്ടനെ കുറിച്ച് ആന്റണി പെരുമ്പാവൂർ

29

മലയാളത്തിന്റെ താരരാജാവ് മോഹൻലാലുമായുളള ആന്റണി പെരുമ്പാവൂരിന്റെ സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1987 ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.

ആശീർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി കൊണ്ടുളള സിനിമകൾ നിർമ്മിച്ചാണ് ആന്റണി പെരുമ്പാവൂർ ശ്രദ്ധ നേടിയിരുന്നത്.

Advertisements

ഇവരുടെ കൂട്ടുകെട്ടിൽ ഇറങ്ങിയ അധിക സിനിമകളും സൂപ്പർ ഹിറ്റുമായിരുന്നു. ആശീർവാദ് പ്രൊഡക്ഷൻസിന്റെ നിർമ്മാണത്തിൽ ഒരുങ്ങാറുളള സിനിമകൾക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കാറുളളത്. നിരവധി സിനിമകളാണ് ഈ കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെയായി ആന്റണി പെരുമ്പാവൂർ മോഹൻലാൽ എന്ന വിസ്മയത്തിന്റെ നിഴലായി മാറിയിട്ട്. ലാലേട്ടന്റെ ഉയർച്ചയിലും താഴ്ചയിലും അദ്ദേഹത്തിനൊപ്പം ആന്റണിയും ഉണ്ടായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ മോഹൻലാലിനെക്കുറിച്ച് ആന്റണി പെരുമ്പാവൂർ സംസാരിച്ചിരുന്നു.

മോഹൻലാൽ എന്ന മഹാനടനുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം ആന്റണി വെളിപ്പെടുത്തിയത്.

32 വർഷം മുമ്പ് അദ്ദേഹത്തിന്റെ ഒപ്പം വണ്ടി ഓടിക്കാൻ പോയ ആളാണ്. ഒരു ഷൂട്ടിങ് സ്ഥലത്ത് താൻ ഓടിച്ചിരുന്ന വണ്ടിയിൽ അദ്ദേഹം കയറുകയും തന്നോട് സ്‌നേഹം തോന്നി കൂടെ കൂട്ടുകയുമായിരുന്നു എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.

ഞാൻ ലാൽ സാറിന്റെ കൂടെയായിട്ട് 32 വർഷമായി. എന്റെ തുടക്കം വാഹനം ഓടിക്കൽ ആയിരുന്നു. പത്ത് വർഷം ജോലി ചെയ്തു. ഈ സാഹചര്യത്തിലേയ്ക്ക് എന്നെ വളർത്തിക്കൊണ്ടു വന്നത് ലാൽ സാർ ആണ്.
സിനിമ നിർമ്മിക്കുന്നതു പോലും എന്റെ മനസിൽ തോന്നിയിട്ടില്ല. അദ്ദേഹം എന്നെ കൂടെ കൂട്ടിയതു പോലും സ്വപ്നം പോലെ തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement