തനിക്ക് കിട്ടിയ ആദ്യ പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തി വിദ്യാ ബാലൻ, അന്തംവിട്ട് ആരാധകർ

40

ബോളിവുഡിലെ മുൻനിര അഭിനയത്രിമാരിൽ ഒരാളാണ് പകുതി മലയാളിയായ വിദ്യാ ബാലൻ. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ വളരെ ശ്രദ്ധ നൽകുന്ന അഭിനയത്രികൂടിയാണ് വിദ്യാ ബാലൻ. വിദ്യാ ബാലൻ ആദ്യം അഭിനയിച്ചത് മലയാള സിനിമയിലായിരുന്നു അതും മോഹൻലാലിനൊപ്പം.

ഹിറ്റ്‌മേക്കർ കമലിന്റെ സംവിധാനത്തിൽ ചക്രം എന്ന സിനിമ. പക്ഷേ ആ സിനിമ നിന്നുപോയതോടെ പിന്നീട്ടങ്ങോട്ട് രാശിയില്ലാത്ത നായികയായി വിദ്യ ബാലൻ മുദ്രകുത്തപ്പെട്ടു. പിന്നീട് ബോളിവുഡ് സംവിധായകനും എഴുത്തുകാരാനും ആയ പ്രദീപ് സർക്കാരിനെ കണ്ടതോടെ വിദ്യാ ബാലന്റെ സിനമാ ജീവിതം തന്നെ മാറി.

Advertisements

ഇപ്പോൾ ബോളിവുഡിൽ തന്റേതായ ഇടം നേടിയെടുത്ത നേടിയ നിരവധി ആരാധകരുള്ള താരമാണ് വിദ്യാ ബാലൻ. നിരവധി ചിത്രങ്ങളിലൂടെ ഹിന്ദിയിലെ മുൻനിര നായികമാരിൽ ഒരാളാണ് നടി മാറി. സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ് ദ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നടിയെ തേടിയെത്തി.

പിന്നീട് നിരവധി സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളാണ് വിദ്യയെ തേടിയെത്തിയത്.എന്നാൽ കരിയറിൽ തളങ്ങുന്നത് വരെ നടിയുടെ യാത്ര അത്ര എളുപ്പം ആയിരുന്നില്ല. കരിയറിന്റെ ആരംഭത്തിൽ പല തവണ പരിഹാസങ്ങൾക്കും അപമാനങ്ങൾക്കും താൻ ഇരയായിട്ടുണ്ടെന്ന് നടി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോളിതാ ആദ്യ പ്രതിഫലത്തെ കുറിച്ചുളള ഒരു റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ പുറത്തു വന്നിരിക്കുകയാണ്. ആദ്യമായി ലഭിച്ച പ്രതിഫലം 500 രൂപയാണ്. സ്റ്റേറ്റ് ടൂറിസം ക്യാംപെയിന് വേണ്ടി പ്രവർത്തിച്ചപ്പോഴാണ് ഇത് ലഭിച്ചത്. അത് ഒരു അച്ചടി പ്രചാരണം ആയിരുന്നു. ഞങ്ങൾ നാല് പേരാണ് അന്ന് ഫോട്ടോഷൂട്ടിനായി പോയത്.

എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും ഒപ്പം വന്നു. ഞങ്ങൾ ഓരോരുത്തർക്കും 500 രൂപ വീതം ലഭിച്ചു. ഒരു മരത്തിന്റെ അരികിൽ പോസ് ചെയ്യണം. ഞങ്ങൾക്ക് ഒരു മരത്തിന്റെ അരികിൽ ഊഞ്ഞാലാടുകയും, ഒപ്പം പുഞ്ചിരിക്കേണ്ടിയും വന്നു. ഒരു ടെലിവിഷൻ സീരിയലിന് വേണ്ടി ആയിരുന്നു ഓഡീഷൻ.

എന്റെ ആദ്യത്തെ ഷോ ആണ് അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പം ഫിലിം സിറ്റിയിൽ പോയതും ഒരു ദിവസം മുഴുവൻ അവിടെ കാത്തുനിന്നതും. 150ന് അടുത്ത് ആളുകൾ അന്ന് ഓഡീഷന് വന്നു. അത് ഭ്രാന്ത് പിടിപ്പിക്കുന്നതായിരുന്നു. അവസാനം ഇത് മറന്നേക്കാമെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ ഇത് ചെയ്യാൻ പോകുന്നില്ല, ആ സമയത്ത് എന്നെ വിളിച്ചു. എന്നാൽ ആദ്യത്തെ ഷോ, ലാ ബെല്ല, അന്ന് വെളിച്ചം കണ്ടില്ലെന്നും വിദ്യാ ബാലൻ പറയുന്നു.

Advertisement