ഇവിടെ വെച്ച് നിർത്തിക്കോ, നെടുമുടിയുടെയും തിലകന്റെയും ഒക്കെ അവസ്ഥ അറിയാമല്ലോ: അന്ന് മമ്മൂട്ടി തന്നോട് പറഞ്ഞത് വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്

329

മിമിക്രി രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് എത്തി മലയാള സിനിമയിലെ മുൻനിര താരമായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. ടെലിവിഷനിലെ കോമഡി സ്‌കിറ്റുകളിലൂടെയും ഭാഷയിലെ തിരുവനന്തപുരം സ്ലാങ് കൊണ്ടും പ്രേക്ഷകരെ കയ്യിലെടുത്ത സുരാജ് സിനിമയിൽ ചെറിയ ചെറിയ കോമഡി വേഷങ്ങൾ ചെയ്താണ് തുടങ്ങിയത്.

പിന്നീട് മലയാളകളെ അമ്പരിപ്പിക്കുന്ന പ്രകടനമയാരുന്നു സുരാജ് കാഴ്ച വെച്ചത്. കോമഡി വേഷങ്ങളിൽ തന്റെ വ്യക്തമുദ്ര പതിപ്പിച്ച താരം പിന്നീട് ക്യാരക്ടർ വേഷങ്ങളിലേക്കും തിരിയുകയായിരുന്നു. മികച്ച നടനുള്ള ദേശിയ അവാർഡ് വരെ അദ്ദേഹം വാങ്ങിയെടുത്തു. പേരറിയാത്തവർ എന്ന ചിത്രത്തിലെ അഭിനയിത്തിനാ 2013 ലെ മികച്ച നടനുള്ള ദേശിയ പുരസ്‌കരം സുരാജ് വെഞ്ഞാറമ്മൂടിനെ തിരക്കി എത്തിയത്.

Advertisements

അതേ സമയം ഒരു സമയത്ത് സുരാജ് മിക്ക സിനിമകളിലും പ്രായമായ വേഷങ്ങൾ ആയിരുന്നു ചെയ്തത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ഫൈനൽസ്, തീവണ്ടി, കുട്ടൻപിള്ളയുടെ ശിവരാത്രി തുടങ്ങയ ചിത്രങ്ങളിൽ എല്ലാം തന്നേക്കാൾ മുതിർന്ന വേഷങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്.

Also Read
ആദ്യമായിട്ടാണോ അച്ഛനാകുന്നത്, സുഹാനയെ കാണുമ്പോൾ വിഷണം തോന്നുന്നു, ബഷീർ സുഹാനയെ ഇത്രത്തോളം കെയർ ചെയ്തിരുന്നോ, ബഷീർ ബഷിക്ക് എതിരെ വിമർശനവുമായി ആരാധകർ

ഇങ്ങനെ തുടരം അച്ഛൻ, മുത്തച്ഛൻ വേഷങ്ങൾ ചെയ്യുന്നത് തന്റെ കരിയറിൽ തന്നെ വലിയ അപകടം വരുത്തി വെക്കുമെന്നും കരിയർ മാറി മറിയുമെന്നും ലഭിക്കുന്ന കഥാപാത്രങ്ങളുടെ രീതികളൂം മാറുമെന്നും മെഗാ സ്റ്റാർ മമ്മൂട്ടി തനിക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്ന് സുരാജ് വ്യക്തമാക്കിയരുന്നു.

പ്രായമായ ആളുകളുടെ വേഷത്തിൽ അഭിനയിച്ചാൽ നെടുമുടിയും തിലകനും സംഭവിച്ചപോലെ ആകും നിന്റെ കരിയറും എന്ന് മമ്മൂട്ടി പറഞ്ഞതായും സുരാജ് വെളിപ്പെടുത്തുന്നു. നീ ഇങ്ങനെ തുടർച്ചായായി വയസ്സന്മാരുടെ കഥാപാത്രം ചെയ്തു നടന്നോ നെടുമുടിയുടെയും തിലകന്റെയും അവസ്ഥ അറിയാമല്ലോ ഇല്ലേ എന്നായിരുന്നു മമ്മൂക്കയുടെ ചോദ്യം.

ഇല്ല ഇക്ക ഇനി ഞാൻ ഇത് കൊണ്ട് ഈ പരിപാടി ഇവിടെ വെച്ച് നിർത്തുകയാണ് എന്ന് താൻ മമ്മൂട്ടിയോട് പറഞ്ഞതായും സൂരജ് പറയുന്നു. ഒരു തരം ടൈപ്പ് കാസ്റ്റിംഗ് നല്ല രീതിയിൽ നടക്കുന്ന ഒരിടമാണ് സിനിമ. ഇത് പക്ഷെ ആരുടയും തെറ്റല്ല ചില പ്രത്യേക കഥാപാത്രങ്ങൾ ചിലർ അഭിനയിച്ചു ഫലിപ്പിച്ചാൽ പിന്നീടങ്ങോട്ടു അത്തരം കഥാപത്രങ്ങൾ പ്ലാൻ ചെയ്യുമ്പോൾ പല സംവിധായകരുടെയും മനസ്സിൽ ആ നടന്മാരെ തന്നെയാകും ഓർമ്മവരിക.

അത്തരത്തിൽ അപാരമായ അഭിനയ മികവ് ഉണ്ടായിട്ടും സിനിമയുടെ തുടക്കം മുതൽ പ്രായമായ കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയ തിലകനും, നെടുമുടി വേണുവും, കെപിഎസി ലളിതയും, കവിയൂർ പൊന്നമ്മയും എല്ലാവരും എല്ലാം ഇത്തരം ടൈപ്പ് കാസ്റ്റിംഗിൽ പെട്ടുപോയവർ ആണെന്നും, പിന്നീടങ്ങോട്ട് അവരെ തേടിയെത്തിയതും അത്തരം കഥാപാത്രങ്ങൾ ആയിരുന്നു.

Also Read
ഒരുമ്പെട്ടവൾ എന്ന പേര് എനിക്ക് ചാർത്തി കിട്ടി, എന്റെ ഇന്റിമേറ്റ് സീനും ലിപ് ലോക്കും താൽപര്യമില്ലാത്തവർ കാണാതിരിക്കുക, ആരെയും നിർബന്ധിക്കില്ല: തുറന്നടിച്ച് ദുർഗ കൃഷ്ണ

ഒരു നായകനോ നായികയോ ആകാൻ അവർക്ക് സാധിച്ചിരുന്നില്ല, എന്റെ കാര്യത്തിലും ഇത്തരം ഒരു അപകടം പതിയിരുന്ന ഒരപകടമാണ് മമ്മൂക്ക സൂചിപ്പിച്ചത്. തനിക്കു പ്രീയപ്പെട്ടവരെ മമ്മൂക്ക എത്രത്തോളം കെയർ ചെയ്യുന്ന എന്നതിന് ഇതിലും വലിയ ഉദാഹരണമാണ് വേണ്ടത് എന്നും സുരാജ് വെഞ്ഞാറമ്മൂട് ചോദിക്കുന്നു.

Advertisement