ആ സമയത്ത് ലാലേട്ടന്റെ വാക്കുകളാണ് എനിക്ക് പ്രചോദനമായത്: മനസ്സു തുറന്ന് സ്വാസിക

150

2009ൽ വൈഗാ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് സ്വാസിക. പിന്നീട് നിരവധി സിനിമകളിൽ കൂടി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരം ഇപ്പോളിതാ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടിക്കുളള പുരസ്‌കാരം നേടിക്കഴിഞ്ഞു.

റഹ്മാൻ ബ്രദേഴ്സിന്റെ വാസന്തി എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിലെ അഭിനയത്തിനാണ് സ്വാസികയെ പുരസ്‌കാരം തേടിയെത്തിയത്. അതേ സമയം ഒട്ടനവധി സിനിമകളിൽ തിളങ്ങിയ സ്വാസിക എന്ന് പറയുന്നതിലും ഇന്ദ്രന്റെ സീത എന്നുപറയുന്നതാകും മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം.

Advertisements

സ്വാസിക എന്ന നടിയെ പ്രേക്ഷകർ നെഞ്ചേറ്റിയതും സീതയിലൂടെ തന്നെയാണ് . പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

സീതയിൽ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം അഭിനയിച്ച സ്വാസികയ്ക്ക് തുടക്കത്തിൽ ഒരു മികച്ച കഥാപാത്രം പോലും ലഭിച്ചിരുന്നില്ല.

തനിക്ക് അഭിനയ സാധ്യതകളുളള കഥാപാത്രങ്ങൾ ലഭിച്ചുതുടങ്ങിയത് രണ്ടുവർഷം മുമ്പാണെന്നാണ് സ്വാസിക പറയുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാസിക മനസ്സു തുറന്നത്.

അംഗീകാരം കിട്ടാൻ വൈകിയെന്ന് കരുതുന്നില്ല, മികച്ച കഥാപാത്രങ്ങൾ കിട്ടാനാണ് വൈകിയത്. നല്ല കഥാപാത്രങ്ങൾ ചെയ്ത് തെളിയിച്ചാലല്ലേ അംഗീകാരം പ്രതീക്ഷിക്കുന്നതിൽ അർത്ഥമുളളൂ. പത്തിലേറെ വർഷമായി അഭിനയിക്കാൻ എത്തിയിട്ടും രണ്ട് വർഷം മുമ്പാണ് അഭിനയ സാധ്യതകളുളള കഥാപാത്രങ്ങൾ ലഭിച്ച് തുടങ്ങിയത്

ഒരു നായികയ്ക്ക് വേണ്ട ലുക്ക് ഇല്ലെന്നൊക്കെ പലരും പറഞ്ഞു. ഒരു പ്രശസ്ത നടിയും എന്നെപ്പറ്റി അങ്ങനെ പറഞ്ഞപ്പോൾ ശരിക്കും തകർന്നുപോയി. ഒരു നായികക്ക് വേണ്ട മുഖം അല്ല എന്റേത്, എന്റെ മൂക്ക് വളരെ വലുതാണ്, എന്റെ മുഖം നിറയെ കുരുക്കൾ ആണ്, ക്ലിയർ സ്‌കിൻ അല്ല എന്റേത്, പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ അതുകൊണ്ട് എനിക്ക് സാധിക്കില്ല എന്നൊക്കെ ആയിരുന്നു അവർ അന്ന് പറഞ്ഞത്.

അവർ ഒരു പ്രമുഖ ആയത് കൊണ്ട് ഇതൊക്കെ സത്യം ആയിരിക്കുമോ എന്ന് എന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു, മുഖ കുരു ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല, എന്റെ മുഖക്കുരുവിന്റെ കാര്യം പലരും എന്നോട് പറഞ്ഞിട്ടുണ്ട്.

ഞാൻ ചെയ്ത സിനിമകളായാലും സീരിയലുകളായാലും ഈ മുഖക്കുരു വച്ചു തന്നെയാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇതില്ലാത്ത ഒരു മുഖം എനിക്കില്ല. ഈ മുഖം മാറ്റാൻ എനിക്ക് കഴിയില്ല. പിന്നീട്,അതുമായി ഞാൻ സമരസപ്പെട്ടു. എന്റെ ഒരു ഭാഗമാണ് ഇതും എന്നൊരു തിരിച്ചറിവുണ്ടായി.

എന്നെങ്കിലും ആളുകൾ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടും എന്നു ചിന്തിക്കാൻ തുടങ്ങി. ആ സമയത്താണ് പ്രേമം എന്ന സിനിമ ഇറങ്ങിയത്. സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു. ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള അഭിനേത്രിയാണ് സായ് പല്ലവി.

അതുപോലെ ലാലേട്ടന്റെ വാക്കുകളും എനിക്ക് ആത്മവിശ്വാസം നൽകി. അതായത്, നമ്മൾ സുന്ദരന്മാരോ സുന്ദരികളോ ആയിരിക്കണമെന്നില്ല. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആളുകൾക്ക് നമ്മോട് ഇഷ്ടം തോന്നുന്നതാണ് അല്ലാതെ നമ്മുടെ സൗന്ദര്യമല്ല പ്രധാനമെന്നും സ്വാസിക പറയുന്നത്.

Advertisement