മലയാള സിനിമയ്ക്കും കനത്ത തിരിച്ചടിയായി കൊറോണ വൈറസ്, നഷ്ടം 300 കോടിക്ക് മുകളിൽ

20

ലോകത്തെമുഴുവൻ വിറപ്പിക്കുന്ന കൊറോണ വൈറസ് ബാധ മൂലം മലയാള സിനിമാരംഗത്തും വൻ നഷ്ടം:ഏതാണ്ട് മുന്നൂറ് കോടി രൂപയ്ക്ക് മുകളിൽ നഷ്ടമുണ്ടാകുമെന്നാണ് നിർമ്മാതാക്കൾ പുറത്തുവിടുന്ന വിവരം. കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ മാർച്ച് 31 വരെ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടണമെന്ന് നേരത്തെ സർക്കാർ നിർദേശമുണ്ടായിരുന്നു.

ഇതിനെ തുടർന്ന് തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നത് വലിയ നഷ്ടമാണ് മലയാള സിനിമക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഒപ്പം പല സിനിമകളുടെയും ചിത്രീകരണവും കൊറോണ ഭീതി മൂലം നിർത്തിവെക്കുകയും ചെയ്തു. ഈ സാഹചര്യം സിനിമാരംഗത്തെ വളരെ മോശമായി ബാധിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

Advertisements

നിലവിലെ സ്ഥിതിയനുസരിച്ച് മാർച്ച്, ഏപ്രിൽ മാസത്തിൽ റീലീസ് പ്രഖ്യാച്ചിരുന്ന ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിലാവുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കിൽ സിനിമാ മേഖലക്ക് മുന്നൂറ് കോടിയുടെ മുകളിൽ നഷ്ടം സംഭവിക്കുമെന്നാണ് നിർമാതാക്കൾ പറയുന്നത്.

മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം വൺ, ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ ചിത്രം മാലിക്, ആസിഫ് അലിയുടെ കുഞ്ഞേൽദോ,ടോവിനോ തോമസിന്റെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥൻ, ഇന്ദ്രജിത് നായകനായ ഹലാൽ ലൗ സ്റ്റോറി തുടങ്ങിയവയെല്ലാം മാർച്ച് ഏപ്രിൽ മാസങ്ങളിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളായിരുന്നു.

കാര്യങ്ങൾ ഈ രീതിയിൽ പോകുകയാണെങ്കിൽ ഈ ചിത്രങ്ങൾ മെയ് മാസം അവസാനത്തോടെയോ അതല്ലെങ്കിൽ ഓണം റിലീസ് ആയോ ആയിരിക്കും ഈ ചിത്രങ്ങൾ പുറത്തിറങ്ങുക. അപ്പോഴേക്കും സാമ്പത്തിക മേഖലയൊക്കെ ഏതു ലവലായി തീരും എന്ന് ഒരു ഐഡിയയും ഇല്ലാതായിരിക്കുകയാണിപ്പോൾ.

Advertisement