ദിവസങ്ങൾക്ക് ശേഷം എന്റെ പെണ്ണിന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി; ബീന ആന്റണി സുപം പ്രാപിച്ച് വീട്ടിലെത്തിയ സന്തോഷം അറിയിച്ച് മനോജ്

97

മലയാളം മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന നടിയാണ് ബീന ആന്റണി. നിരവധി സിനിമകളലും സീരിയലുകളിലും ബീന ആന്റണി വേഷമിട്ടിട്ടുണ്ട്. സിനിമകളേക്കാൾ സീരിയലുകളാണ് താരത്തെ കൂടുതൽ ജനപ്രിയ ആക്കി മാറ്റിയത്.

അതേ സമയം ബീന ആന്റണി കോവിഡ് ബാധിതയായി ആശുപത്രിയിൽ ആയിരുന്നു. ബീന ആന്റണി കൊവിഡ് ബാധിതയായി ആശുപത്രിയിലാണെന്ന് പറഞ്ഞെത്തിയ ഭർത്താവും നടനുമായ മനോജ് കുമാറിന്റെ വീഡിയോ വൈറലായിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നാണ് ബീനയ്ക്ക് കൊവിഡ് ബാധിക്കുന്നത്.

Advertisements

വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പോസിറ്റീവ് ആയി. ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിൽ കഴിയവേ ന്യൂമോണിയ കൂടി ബാധിച്ച് ആരോഗ്യസ്ഥിതി മോശമായി.

ആശുപത്രിയിൽ ഐസിയു സൗകര്യം പോലും കിട്ടാതെ വന്ന സാഹചര്യത്തിലാണ് മകനൊപ്പം വീഡിയോയുമായി മനോജ് രംഗത്ത് വന്നത്. എന്നാൽ തന്റെ ബീന കൊവിഡ് മുക്തയായി വീട്ടിൽ വന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മനോജ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മനോജ് ഇക്കാര്യം അറിയിച്ചത്.

മനോജിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

ഒമ്പതാം ദിവസം ഇന്ന് ശനിയാഴ്ച. ആശുപത്രിയിൽ നിന്നും കോവിഡ് നെഗറ്റീവായി പരിപൂർണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എന്റെ പെണ്ണിന്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ഈ ചിരിയിൽ, ഞാൻ സർവ്വേശ്വരനോട് ആദ്യമേ കൈകൾ കൂപ്പി കടപ്പെട്ടിരിക്കുന്നു. എന്റെ പ്രിയപ്പെട്ട കൊച്ചച്ഛൻ ഡോ. പ്രസന്നകുമാർ. മോള് Dr.ശ്രീജ. ഇവരായിരുന്നു ആദ്യ ദിനങ്ങളിൽ ഞങ്ങളുടെ വഴികാട്ടിയും ഉപദേശകരും.

ഒരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങളുടെ ആദ്യ രക്ഷകർ. ഇഎംസി ആശുപത്രിയിലെ (ആശുപത്രിയല്ല ഇപ്പോൾ അത് ഞങ്ങൾക്ക് ദേവാലയം’ആണ് ) സെക്യൂരിറ്റി മുതൽ ഡോക്ടേഴ്സ് വരെ എല്ലാവരോടും പറയാൻ വാക്കുകളില്ല. എന്റെ അച്ഛൻ, അമ്മ, സഹോദരങ്ങൾ, ബീനയുടെ സഹോദരങ്ങൾ, കസിൻസ്, ഞങ്ങളുടെ സ്വന്തക്കാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ, സിനിമാ സീരിയൽ, സഹപ്രവർത്തകർ, രാഷ്ട്രീയ സുഹൃത്തുക്കൾ, എന്ന് വേണ്ട നാനാതുറകളിലുള്ളവർ.

എല്ലാവരും നൽകിയ കരുത്ത് സാന്ത്വനം സഹായങ്ങൾ ഊർജ്ജം. വെളുത്താട്ട് അമ്പലത്തിലെ മേൽശാന്തിമാർ. ക്രിസ്തുമത പ്രാർത്ഥനക്കാർ, സിസ്സ്റ്റേഴ്സ്, പിന്നെ മലയാള ലോകത്തെ ഞങ്ങൾക്കറിയാവുന്ന, ഞങ്ങൾക്കറിയാത്ത, ഞങ്ങളെ അറിയുന്ന ലക്ഷകണക്കിന് സുമനസ്സുകളുടെ പ്രാർത്ഥന ആശ്വാസം മറക്കാൻ കഴിയില്ല പ്രിയരേ. മരണം വരെ മറക്കാൻ കഴിയില്ല. കടപ്പെട്ടിരിക്കുന്നു.

എല്ലാ ദിവസവും മുടങ്ങാതെ ഓർത്ത് വിശേഷങ്ങൾ അന്വേഷിച്ച് പ്രാർത്ഥനയുണ്ട് കൂടെ എന്ന് പറഞ്ഞ് നിറഞ്ഞ മനോധൈര്യം പകർന്നു നൽകിയ മലയാള സിനിമയിലെ വല്യേട്ടന്മാരായ മമ്മൂക്ക, ലാലേട്ടൻ, സുരേഷേട്ടൻ. ഒരാപത്ത് വന്നപ്പോൾ തിരിച്ചറിയപ്പെട്ട ഈ സ്നേഹവായ്പ്പുകൾ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായി മരണം വരെ മനസ്സിൽ സൂക്ഷിക്കും.

ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങളുണ്ട്. ആർക്കും ഒരു ദുർവിധിയും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു. കോവിഡ് വിമുക്ത ലോകം എത്രയും പെട്ടെന്ന് പൂവണിയട്ടേ. ശ്രദ്ധയോടെ, ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം. ഞങ്ങൾക്കറിയില്ല എങ്ങിനെയാണ് നിങ്ങളോട് നന്ദി പറയേണ്ടതെന്ന്.

യഥാർത്ഥ സ്നേഹം ആവോളം ഞങ്ങൾ തിരിച്ചറിഞ്ഞു. നിങ്ങൾക്ക് വേണ്ടി ഞങ്ങളും മനമുരുകി പ്രാർത്ഥിക്കുന്നു. പൾസ് ഓക്സിമീറ്റർ മറക്കാതെ വാങ്ങിക്കണം. ഉപയോഗിക്കണം. അതാണ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് ബീനയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. ഈശ്വരനെ മുറുകെ പിടിച്ച് ജീവിക്കണം, പ്രാർത്ഥിക്കണം. അതിന് നമ്മൾ സമയം കണ്ടെത്തണം.

മരുന്നില്ലാത്ത ഈ മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ എളുപ്പം കരകയറ്റിയത് അപാരമായ ഈശ്വരാനുഗ്രഹം മാത്രമാണെന്ന് അവളെ ചികിത്സിച്ച ഡോക്ടർമാർ ഒരേ ശബ്ദത്തോടെ പറഞ്ഞു. ദൈവമാണ് ഡോക്ടർ. ആ അനുഗ്രഹമാണ് മെഡിസിൻ. അത് ഞാൻ ശരിക്കും തിരിച്ചറിഞ്ഞറിഞ്ഞു. GOD IS LOVE, GOD IS GREAT. Stay home stay safe. BREAK THE CHAIN. ‘ലോകാ സമസ്താ സുഖിനോ ഭവന്തു: ‘

Advertisement