വിവാഹ മോചനം നേടി ഏഴു വർഷങ്ങൾക്ക് ശേഷം ജീവിതത്തിൽ വീണ്ടും ഒന്നിച്ച് നടി പ്രിയാ രാമനും രഞ്ജിത്തും, മനം നിറഞ്ഞ് ആരാധകർ

693

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു പ്രിയാ രാമൻ. തെന്നിന്ത്യൻ ഭാഷകളിലെല്ലാം തിളങ്ങിയ താരം സൂപ്പർസ്റ്റാറുകളായ രജനികാന്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്കെല്ലാം ഒപ്പം അഭിനയിച്ചിരുന്നു. വളരെ പെട്ടെന്നാണ് പ്രിയാരാമൻ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനംകവർന്നത്.

സൂപ്പർസ്റ്റാർ രജനികാന്തിന്റെ വള്ളി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് എത്തിയ പ്രിയ രാമൻ കശ്മീരം, സൈന്യം, അർത്ഥന, ആറാം തമ്പുരാൻ, തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലും തിളങ്ങിയ നായികയാണ്. പിന്നീട് വിവാഹിതയോടെ സിനിമയിൽ നിന്നും പ്രിയ മാറിനിന്നു.

Advertisements

സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ് നടൻ രഞ്ജിത്തുമായി പ്രണയത്തിലായത്. രഞ്ജിത്തിനെ വിവാഹം ചെയ്തതോടെ സിനിമയിൽനിന്നും വിട്ടുനിന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. 2014 ൽ രഞ്ജിത്തും പ്രിയ രാമനും വിവാഹമോചനം നേടി, മക്കളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയായിരുന്നു

Also Read:
ബഷീറിന് വേറെ ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് പ്രണയിച്ചതെന്ന് മഷൂറ, തമ്മിൽ വഴക്കില്ലെന്നും ഓൾ ഇൻ വൺ പാക്കേജാണ് ബഷിയെന്നും മഷൂറയും സുഹാനയും

അതേ സമയം വേർപിരിഞ്ഞ ദമ്പതികൾ വീണ്ടും ഒരുമിച്ച് ജീവിതം ആഘോഷമാക്കുകയാണ് ഇപ്പോൾ. തങ്ങളുടെ ഇരുപ്പത്തിരണ്ടാം വിവാഹ വാർഷിക ദിനത്തിലാണ് ഇരുവരും സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവച്ചുകൊണ്ട് ആ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ആരാധകരുടെ സ്നേഹ ആശംസകളാൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിയ്ക്കുന്നു എന്നാണ് ഫോട്ടോയ്ക്കൊപ്പം രഞ്ജിത്ത് ഇൻസ്റ്റഗ്രാമിൽ എഴുതിയത്.
നിരവധിപ്പേരാണ് ആശംസയുമായെത്തുന്നത്.

അതേ സമയം നേരത്തെ പ്രിയാരാമനിൽ നിന്നും വിവഹമോചനം നേടി രഞ്ജിത് നടി രാഗസുധയെ 2014ൽ വിവാഹം ചെയ്തിരുന്നു.

എന്നാൽ 2015 ൽ തന്നെ വിവാഹ മോചിതരാവുകയും ചെയ്തു. അതേ സമയം രഞ്ജിത്തുമായുള്ള വിവാഹ മോചനത്തിന് ശേഷം സീരിയൽ രംഗത്ത് സജീവമായിരുന്നു പ്രിയാരാമൻ ഗ്രാനൈറ്റ് ബിസിനസും തുടങ്ങിയിരുന്നു. എന്നൽ ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്ന കാര്യത്തിൽ നേരത്തെ പ്രിയാ രാമൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിച്ചു കൂടെ എന്നു പലരും ചോദിക്കുന്നുണ്ട്. ഇനിയും വിവാഹം വേണമെന്നും വേണ്ട എന്നും ഞാനുത്തരം പറയാറില്ല. ഇന്നു സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമേ ഞാൻ ഓർക്കാറുള്ളു. ഇപ്പോഴിതാ രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു. വീട്ടിലെത്തണം, മക്കൾക്കു ഭക്ഷണം കൊടുക്കണം, ഉറക്കണം, ഇതല്ലാതെ നാളെ എന്തു സംഭവിക്കും എന്നോ അടുത്ത മാസം എന്തൊക്കെ ചെയ്യണം എന്നോ ഞാൻ പ്ലാൻ ചെയ്തു വയ്ക്കാറില്ല.

പിന്നെ വിവാഹം ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നായി തോന്നുന്നില്ല. അതിലൂടെ മാത്രമേ ജീവിതം പൂർണ്ണമാകു എന്നു ചിന്തിക്കുന്നതു വിഡ്ഢിത്തമാണ്. പുറത്തു നിന്നു വരുന്ന ഒരു ബന്ധത്തിനു ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യം മുഴുമിപ്പിക്കാൻ കഴിയു എന്നു വിചാരിക്കുന്നതു തെറ്റാണ്. ഇന്നലെകളിലെ നിഴലിലും നാളെയുടെ ഫാന്റസിയിലും ഞാൻ അഭിരമിക്കുന്നില്ല. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണു പ്രിയാ രാമൻ ഇങ്ങനെ പറഞ്ഞത്.

Also Read
പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ് അതി സുന്ദരിയായി കിടുലുക്കിൽ റിമി ടോമി, ഇതിന്റെ രഹസം എന്താണെന്ന് ആരാധകർ

രഞ്ജിത്തുമായുള്ള വിവഹബന്ധം വേർപെടാൻകാരണം താൻ തന്നെയാണെന്നും പിയ രാമൻ പറഞ്ഞിരുന്നു.
നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങൾക്കും ശേഷമായിരുന്നു ഞങ്ങൾ വേർപിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല. എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നു കരഞ്ഞിട്ടുണ്ട് ഒരുപാട്.

വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്. ഏതു റിലേഷനും മുറിഞ്ഞു മാറുമ്പോൾ, നഷ്ടപ്പെടുമ്പോൾ വേദനകൾ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാൻ എനിക്ക് കഴിഞ്ഞു.ഒരുപാട് വൈകാരിക സംഘർഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളിൽ ഓർത്തത്. ആ പ്രതിസന്ധികൾ മറികടക്കാൻ മാതാപിതാക്കൾ തന്ന പിന്തുണ വലുതാണെന്നും പ്രിയാരാമൻ പറഞ്ഞിരുന്നു.

രാജമാണിക്യം, ചന്ദ്രോത്സവം, നാട്ടുരാജാവ് തുടങ്ങിയവയാണ് മലയാളത്തിൽ രഞ്ജിത്ത് അഭിനയിച്ച പ്രധാന ചിത്രങ്ങൾ. വില്ലൻ വേഷങ്ങളിലാണ് രഞ്ജിത് അധികവും എത്താറുള്ളത്.

Advertisement