നീ സ്വർഗത്തിലും ഞാൻ നരകത്തിലും ആയിരിക്കുമെന്ന് പറഞ്ഞ് ഞാനന്നു ചിരിച്ചപ്പോൾ അവലൊന്നും മിണ്ടാതെ ഇരുന്നതിന്റെ അർഥം ഇപ്പോഴാണ് മനസ്സിലാകുന്നത്, രമയുടെ വേർപാടോടെ നഷ്ടപ്പെട്ടതെന്റെ ലോകമാണ്; ജഗദീഷ്

630

വർഷങ്ങളായി മലയാള സിനിമയിലും മിനി സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ജഗദീഷ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയും പൊലീസ് സർജനുമായിരുന്ന ഡോ. രമയുടെ വിയോഗത്തിന്റെ ആഴത്തിലാണ് ഭർത്താവും നടനുമായ ജഗദീഷ് ഇപ്പോഴും.

ശാരീരിക വിഷമതകളെ തുടർന്ന് ആയിരുന്നു അന്ത്യം. ഡോ രമ രോഗബാധിതയായി കിടപ്പിലായപ്പോൾ മുതൽ ജഗദീഷ് ഒപ്പം തന്നെയുണ്ടായിരുന്നു. ആറു വർഷത്തെ പാർക്കിൻസൺസ് രോഗകാലത്തോടാണ് ഡോ രമ കഴിഞ്ഞ മാസം ഒന്നിന് വിടപറഞ്ഞത്. തന്റെ പ്രിയപത്‌നിയെ കുറിച്ച് ജഗദീഷ് പങ്കുവെച്ച ഓർമ്മ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

Advertisements

വനിത മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിരിക്കുന്നത്. തന്റെ പ്രിയപത്‌നിയുടെ ആരോഗ്യം മോശമായ കാലത്തെ കുറിച്ചും അന്ന് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമൊക്കെ ജഗദീഷ് വ്യക്തമാക്കുന്നുണ്ട്. രോഗത്തിന്റെ കാര്യം പറഞ്ഞ് ഇടയ്ക്കു സങ്കടപ്പെടുമായിരുന്നു രമ. ഞാൻ ചെയ്ത കർമം വച്ച് എനിക്ക് ഇങ്ങനെയൊരു അസുഖം വരേണ്ട കാര്യമില്ല എന്നും ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

തീരെ ചെറിയ കുട്ടികൾക്കൊക്കെ മാരകരോഗങ്ങൾ വരുന്നത് എന്തു തെറ്റ് ചെയ്തിട്ടാണ് എന്നു താൻ മറുചോദ്യം ചോദിക്കും. എങ്കിലും രമ കേട്ട ഭാവം നടിച്ചില്ല. അപ്പോൾ തനിക്കൊരു തമാശ തോന്നിയത് പറഞ്ഞത് ഇങ്ങനെയായിരുന്നു. മരണത്തിനു ശേഷം നമുക്ക് ഒരുമിച്ച് കാണാൻ പറ്റില്ല എന്ന് രമയോട് താൻ പറഞ്ഞു. അവൾ ചോദ്യഭാവത്തിൽ എന്നെ ഒന്ന് നോക്കി. നീ സ്വർഗത്തിലും ഞാൻ നരകത്തിലും ആയിരിക്കില്ലേ എന്നു പറഞ്ഞ് ഞാൻ പൊട്ടിച്ചിരിച്ചപ്പോഴും അവൾ ചിരിക്കാതെ മൗനമായി ഇരിക്കുകയായിരുന്നു.

Also Read
ഒരു ദിവസം പത്ത് പേരെങ്കിലും തന്നോട് ഇതേ കാര്യത്തെക്കുറിച്ച് സംസാരുക്കുമായിരുന്നു, നിരവധി ദുരനുഭവങ്ങൾ നേരിടേണ്ടി വന്നു: നടി രശ്മി സോമന്റെ ജീവിതത്തിൽ സംഭവിച്ചത്

ആ മൗനത്തിന്റ അർഥം ഇപ്പോഴാണ് മനസ്സിലാകുന്നത്. രമയുടെ വേർപാടോടെ നഷ്ടപ്പെട്ടത് എന്റെ ലോകമാണ്. ജഗദീഷ് ഇടറുന്ന സ്വരത്തോടെ പറഞ്ഞു. രോഗം മൂർച്ഛിച്ചത് രണ്ടു വർഷത്തിനിടെയാണ്. മിക്കവാറും കിടപ്പു തന്നെയായിരുന്നു. ലിവിങ് റൂമിൽ തന്നെയാണ് രമ കിടന്നിരുന്ന കട്ടിൽ. കൊച്ചുമക്കളൊക്കെ ബെഡിൽ കയറി കിടക്കുമായിരുന്നു. ഞങ്ങൾ വഴക്കു പറയുമ്പോൾ രമ അവരെ കെട്ടിപ്പിടിക്കുകയായിരുന്നു ചെയ്തിരുന്നത്.

മരുന്നുകൾ മുടക്കിയില്ല, മൂന്നു ദിവസത്തിൽ ഒരിക്കൽ ഫിസിയോ തെറപ്പിസ്റ്റ് വീട്ടിൽ വന്ന് എക്‌സർസൈസ് ചെയ്യിച്ചിരുന്നു. ഇതിനിടെ നെടുമുടി വേണു ചേട്ടനും കെപിഎസി ലളിത ചേച്ചിയുമൊക്കെ പോയത് രമയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
അന്നു രാവിലെയും രമ നല്ല ഉത്സാഹത്തിലായിരുന്നു. നെഞ്ചിനുള്ളിൽ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ടു കഫം എടുത്ത ശേഷമാണ് ഞാൻ ഒന്ന് മുകളിലേക്ക് പോയത്.

അപ്പോൾ തന്നെ താഴെ നിന്ന് സഹായി വിളിക്കുകയായിരുന്നു. രമ കട്ടിലിലേക്ക് മയങ്ങി വീഴുന്നതാണ് ഇറങ്ങിവരുമ്പോൾ കാണുന്നത് . മോളും ഭർത്താവും കൂടി വന്നു നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കാർഡിയാക് അറസ്റ്റ് ആയിരുന്നു. ജഗദീഷ് പറഞ്ഞു. വർഷങ്ങൾക്കു മുൻപ് പെട്ടെന്നൊരു ദിവസം രമയുടെ ഒപ്പിനു നീളം കുറഞ്ഞതായി തോന്നി. കൈകൾക്ക് വഴക്കം കുറയുന്നതിന്റെ ആദ്യ ലക്ഷണമായിരുന്നു അതെന്ന് പിന്നീടാണ് തനിക്ക് മനസ്സിലായത്.

നടക്കാനും ജോലികൾ ചെയ്യാനുമൊക്കെ പിന്നീടു ബുദ്ധിമുട്ടായിത്തുടങ്ങി. രമയുടെ രോഗത്തിൽ പാർക്കിൻസൺസിന്റെയും മോട്ടോ ന്യൂറോൺ ഡിസീസിന്റെയും ലക്ഷണങ്ങളും ഉണ്ടായിരുന്നു. പിന്നെ സെറിബെല്ലത്തിന്റെ പ്രവർത്തന തകരാറുമുണ്ടായിരുന്നു. ആദ്യം ചികിത്സിച്ചത് വെല്ലൂരിലെ ഡോ. മാത്യു അലക്‌സാണ്ടർ ആണ്. വീഴാൻ സാധ്യതയുണ്ട് വാക്കിങ് സ്റ്റിക്കോ വീൽചെയറോ ഉപയോഗിക്കണ’മെന്ന നിർദ്ദേശമുണ്ടായിരുന്നിട്ടും രമ അതിനു സമ്മതിച്ചിരുന്നില്ല.

64 പടികൾ കയറി വേണം ഡിപാർട്മെന്റിലേക്ക് എത്താൻ. കൂടെ ചെല്ലാമെന്ന് പറഞ്ഞാൽ അനുസരിക്കാൻ കൂട്ടാക്കാറി ല്ലായിരുന്നു. അവൾ മുകളിലെത്തും വരെ ചങ്കിടിപ്പോടെ നോക്കി നിന്നിട്ടുണ്ടെന്ന് ജഗദീഷ് പറഞ്ഞു. ആയിടയ്ക്കാണ് സുപ്രധാനമായ ഒരു കേസിന്റെ വിചാരണ. നടക്കാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട് കോടതിയിൽ ചെന്ന് മൊഴി കൊടുക്കാനാവില്ലെന്നു രമ പറഞ്ഞതിനെ തുടർന്ന് വീട്ടിൽ വച്ച് കോടതി കൂടി. എല്ലാ ഡീറ്റെയിൽസും വ്യക്തമായി രമ പറഞ്ഞു.

ഇതു കേട്ട് എതിർഭാഗം നിരാശരാവുകയായിരുന്നു. വീണ്ടും മൊഴി എടുക്കണമെന്ന് അവർ വാദിച്ചെങ്കിലും, ആദ്യത്തേ തിനെക്കാൾ വ്യക്തമായും ശക്തമായുമാണ് രമ രണ്ടാമത് മൊഴി കൊടുത്തത്. അവൾക്ക് അത്ര വിൽപവർ ആയിരുന്നു. വിരമിക്കാൻ രണ്ടു വർഷം കൂടി ബാക്കിയുള്ളപ്പോൾ വൊളന്ററി റിട്ടയർമെന്റ് എടുക്കുകയായിരുന്നുവെന്നും ജഗദീഷ് പ്രിയതമയെ കുറിച്ച് ഓർത്തു.

Also Read
എന്റെ ആദ്യ പ്രണയം പൃഥ്വിരാജിനോട് ആയിരുന്നു, ഏറ്റവും ഒടുവിൽ പ്രണയം തോന്നിയത് പ്രഭാസിനോട്; തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്, അന്തംവിട്ട് ആരാധകർ

രമയുടെ മറ്റൊരു മുഖം കണ്ടത് കൊച്ചുമക്കൾ വന്നപ്പോഴാണ്. സ്‌കൂൾ തുറക്കുന്നതിനു മുൻപേ തന്നെ പുസ്തകങ്ങളും ഒരു വർഷത്തേക്കുള്ള നോട്ടുബുക്കുകളും വാങ്ങി പൊതിയും. എന്നെ കൊണ്ടാണ് ബുക്കിൽ പേരെഴുതിക്കുന്നത് ‘നല്ല കയക്ഷരം ചേട്ടന്റെയാണ്’ എന്നായിരുന്നു അവൾ പറഞ്ഞിരുന്നത്. മൂത്ത മകൾ രമ്യയ്ക്ക് ഇംഗ്ലിഷ് അധ്യാപിക ആകണം എന്ന് ആയിരുന്നു മോഹം. ഡോക്ടർ എന്ന സ്വപ്നം കൊടുത്തത് രമയായിരുന്നു. അവൾ ഫാർമക്കോളജിയിലും ഇളയവൾ സൗമ്യ സൈക്യാട്രിയിലും പിജി കരസ്ഥമാക്കി.

രമ്യയ്ക്കു വേണ്ടി ഒരു ഐപിഎസുകാരനെ കണ്ടുപിടിക്കണമെന്ന മോഹം കൊണ്ടാണ് ചെന്നൈയിൽ ജോയിന്റ് കമ്മിഷനറായ നരേന്ദ്രൻ മരുമകനായി വന്നത്. സൗമ്യയ്ക്കു വേണ്ടി പിജി ഉള്ള ഡോക്ടറെ മതി എന്നായിരുന്നു നിബന്ധന. അവസാനകാലത്ത് രമയെ ചികിത്സിച്ചത് ന്യൂറോളജിസ്റ്റായ മരുമകൻ പ്രവീണാണ്. രമ്യയുടെ മക്കളായ എട്ടാം ക്ലാസുകാരി കാർത്തികയ്ക്കും ഒന്നാം ക്ലാസുകാരൻ കാർത്തിക്കിനും സൗമ്യയുടെ മകൾ ഒന്നാംക്ലാസുകാരി പ്രാർഥനയ്ക്കും രമ എന്നാൽ ജീവനാണ്. അമ്മൂമ്മയെ പോലെ ഡോക്ടറാകണം എന്നാണ് കാർത്തികയുടെ സ്വപ്നമെന്നും മുത്തച്ഛന്റെ സ്‌നേഹത്തോടെ ജഗദീഷ് വ്യക്തമാക്കുന്നു.

Advertisement