നിറം സിനിമയിലെ കുഞ്ചാക്കോ ബോബനേയും ശാലിനിയേയും പോലെ ആയിരുന്നു ഞങ്ങൾ, പ്രണയം എന്നൊരു സംഭവം അന്ന് ഉണ്ടായിരുന്നില്ല: ബീനാ ആന്റണി

243

വർഷങ്ങളായി മലയാളം സിനിമാ സീരിയൽ മേഘലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടി ബീനാ ആന്റണി. ഇപ്പോൾ സീരിയലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബീനാ ആന്റണി സീരിയൽ നടനായ മനോജ് നായരെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

ഇപ്പോൾ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബീന ആന്റണിയും ഭർത്താവ് മനോജ് നായരും. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ്. സിനിമകളിൽ നിന്നും സീരിയലിൽ വേരുറപ്പിച്ച നടിയാണ് ബീന ആന്റണി.

Advertisements

പത്തൊമ്പത് വർഷമായി മുറിയാതെ കുറയാതെ മുന്നോട്ട് പോകുന്ന ദാമ്പത്യ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ബീനയും മനോജും. സീരിയൽ ടുഡെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരദമ്പതികളുടെ തുറന്നു പറച്ചിൽ.

Also Read
മുലപ്പാൽ പിഴിഞ്ഞെടുത്ത് ട്യൂബിലാക്കിയാണ് കൊടുത്തിരുന്നത്, ജനിക്കുമ്പോൾ അവന്റെ ശരീര ഭാരം ഒന്നരക്കിലോ മാത്രം ആയിരുന്നു: ആ വിഷമഘട്ടത്തെ കുറിച്ച് മിയ

ഞങ്ങൾ തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു. പ്രണയം എന്നൊരു സംഭവം അന്ന് ഉണ്ടായിരു ന്നില്ല. പഴയ പൊട്ടിയ പ്രണയങ്ങളെ കുറിച്ച് അടക്കം ഞങ്ങൾ പരസ്പരം സംസാരിക്കുമായിരുന്നു. മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചിരുന്നു. നിറത്തിലെ കുഞ്ചാക്കോ ബോബൻ ശാലിനി പ്രണയം പോലെയായിരുന്നുവെന്നും പറയാം.

നാളുകളോളം നിർത്താതെ ഫോണിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഒരു ദിവസം ഞങ്ങൾ തീരുമാനം എടുത്തു. ഇനി മുതൽ രാത്രി പത്ത് മണിക്ക് ശേഷം പരസ്പരം ഫോൺ വിളിക്കില്ലെന്ന്. തീരുമാനമെടുത്ത് ഉറങ്ങാൻ കിടന്നു. പക്ഷെ രണ്ടുപേർക്കും ഉറങ്ങാൻ കഴിയുമായിരുന്നില്ല. അത്തരം ഒരു അവസ്ഥ വന്നപ്പോഴാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്. രണ്ടുപേർക്കും ഉള്ളിന്റെയുള്ളിൽ പ്രണയമുണ്ടെന്ന്.

ഞങ്ങളുടെ വീട്ടുകാർക്ക് ജാതിയും മതവുമൊന്നും വിഷയമായിരുന്നില്ലെന്നും ബീന ആന്റണിയും മനോജ് നായരും പറയുന്നു. വിവാഹശേഷം പല തവണ തങ്ങളുടെ ഡിവോഴ്‌സ് വാർത്തകൾ പ്രചരിച്ചിരുന്നുവെന്ന് മനോജും ബീന ആന്റണിയും മുമ്പു പറഞ്ഞിട്ടുണ്ട്.

വിവാഹത്തിന് മുമ്പ് ബീന നേരിടേണ്ടി വന്ന അപവാദ പ്രചാരണങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും ഇവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അന്ന് ഇരുവരും പറഞ്ഞത് ഇങ്ങനെയായിരുന്നു. വിവാഹശേഷം പല തവണ ആരൊക്കെയോ ഞങ്ങളെ വിവാഹമോചിതരാക്കി വാർത്തകൾ നൽകി കൊണ്ടേയിരുന്നു. വളരെ വേഗത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്.

Also Read
ഒരാളോട് സെ ക് സ് ചെയ്യാൻ താത്പര്യമുണ്ടെന്ന് പറയുന്നത് പോലും മീ ടൂ ആണ്, മീ ടുവിനെ നിസാരവത്ക്കരിച്ചിട്ടില്ല, ചെയ്ത തെറ്റ് തിരിച്ചറിയാൻ സമയമെടുത്തു, ക്ഷമ ചോദിക്കുന്നു: ധ്യാൻ ശ്രീനിവാസൻ

ഇതൊക്കെ സത്യമാണോ എന്നറിയാൻ വിളിക്കുന്നവരും നിരവധിയായിരുന്നു. ആദ്യമൊക്കെ വേദന തോന്നി എങ്കിലും പിന്നീട് അതൊരു ശീലമായി. എന്നാൽ വിവാഹത്തിന് മുമ്പ് ബീന നേരിടേണ്ടി വന്ന അപവാദ പ്രചാരണങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.

അവൾ ഒരുപാട് സഹിച്ചിട്ടുണ്ട്. തിളങ്ങി നിൽക്കുന്ന സമയത്ത് എന്തെല്ലാം കഥകളാണ് പ്രചരിച്ചത്. ബീന യുടെ അപ്പൻ വളരെ കാർക്കശ്യത്തോടെയാണ് മക്കളെ വളർത്തിയത്. അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഒരു പെൺകുട്ടിയെ കുറിച്ചാണ് ഇത്തരം കഥകൾ. മറ്റുള്ളവരെ വേദനിപ്പിച്ച് ആസ്വദിക്കുന്ന ചില മനുഷ്യരുണ്ട്.

അവർ എന്തും പറയും അത് ശ്രദ്ധിക്കാതിരുന്നാൽ മതി എന്നായിരുന്നു ഇരുവരും വിവാഹ ജീവിതത്തെ കുറിച്ചും പ്രചരിച്ചിരുന്ന വ്യാജ വാർത്തകളെ കുറിച്ചും നേരത്തെ വ്യക്തമാക്കിയിരുന്നത്.

Advertisement