കഥയുണ്ടാക്കിയത് ഒരാഴ്ച കൊണ്ട്, രണ്ടാഴ്ച കൊണ്ട് തിരക്കഥ എഴുതി ഷൂട്ടിങും ആരംഭിച്ചു; മമ്മൂട്ടിയുടെ ആ സർവ്വകാല ഹിറ്റിന് പിന്നിലെ അറിയാക്കഥ

2217

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തി പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് രാക്ഷസ രാജാവ്. വിനയനാണ് ചിത്രം സംവിധാനം ചെയ്തത്. കലാഭവൻ മണി ആദ്യമായി വല്ലൻ വേഷത്തിൽ എത്തുന്നതും ഈ ചിത്രത്തിലൂടെ ആയിരുന്നു.

ചിത്രം വൻ ഹിറ്റായിരുന്നു ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് ഇരുപത് വർഷം തികഞ്ഞിരിക്കുകയാണ്.ഈ വേളയിൽ ചിത്രത്തെ കുറിച്ചുള്ള അറിയാക്കഥ പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ സിനിമയ്ക്ക് പിന്നിലുള്ള കഥ പറഞ്ഞത്.

Advertisements

രാക്ഷസരാജാവ് റിലീസ്ആയിട്ട് 20 വർഷം തികഞ്ഞപ്പോഴാണ് വിനയൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
രാക്ഷസരാജാവ് റിലീസ് ആയിട്ട് ഇന്ന് 20 വർഷം തികയുകയാണ്. അഭിനയ കലയുടെ അഗ്രജൻ ആയ ശ്രീ മമ്മുട്ടിയുടെ വ്യത്യസ്തമായ ഒരു പോലീസ് മുഖം പ്രേക്ഷകനു ലഭിച്ച ചിത്രമായിരുന്നു രാക്ഷസ രാജാവ്.

Also Read
അമ്മ ഉണ്ടെങ്കിൽ ഞാൻ ഉമ്മ വയ്ക്കില്ലെന്ന് കാവ്യ വാശിപിടിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ: സംവിധായകൻ വെളിപ്പെടുത്തുന്നു

തികച്ചും കൈക്കുലിക്കാരനായ ഒരു പോലീസ് കമ്മീഷണർ ആയിരുന്നു രാമനാഥൻ. എന്നാൽ അയാൾ അഴിമതിക്കാരനോ അനീതിക്കു കൂട്ടു നിൽക്കുന്നവനോ അല്ല. തല്ലാനും കൊല്ലാനും മടിയുള്ളവനല്ല രാനാഥൻ. പക്ഷേ മനസ്സിൽ ആദ്രതയുള്ളവനും സഹാനുഭൂതി ഉള്ളവനും ആണ്.

നന്മയും തിന്മയും ഒരുപോലെ ഒരേ വ്യക്തിയിൽ സന്നിവേശിപ്പിച്ച കഥാ പാത്രം. ആ പരീക്ഷണ കഥാപാത്രത്തിൽ മമ്മുട്ടി നിറഞ്ഞാടി കൈയ്യടി നേടി. മമ്മുക്കയുടെ കഥാ പാത്രത്തിൽ മാത്രമായിരുന്നില്ല പുതുമ. കലാഭവൻ മണി ആദ്യമായി വില്ലൻ വേഷത്തിലെത്തിയ മന്ത്രി ഗുണശേഖരനും പ്രേക്ഷക പ്രശംസ നേടി. ദിലീപിന്റെ അപ്പുവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

2000 ഡിസംബറിലായിരുന്നു ദാദാസാഹിബ് റിലീസ് ചെയ്തത് അതു തീയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെ 2001 ഫെബ്രുവരിയിൽ കരുമാടിക്കുട്ടന്റെ റീ റെക്കോഡിംഗ് ചെന്നൈയ്യിൽ നടക്കുമ്പോളാണ് പെട്ടെന്നു തന്നെ വീണ്ടും ഒരു മമ്മുട്ടി ചിത്രം കൂടി ചെയ്യണമെന്നുള്ള ആലോചന വന്നത്.

മമ്മുക്ക തന്നെ ആയിരുന്നു ആ നിർദ്ദേശം വച്ചത് കരുമാടിക്കുട്ടൻ കഴിഞ്ഞ ഉടനേ തുടങ്ങാനിരുന്ന തമിഴ്ചിത്രം കാശി (വാസന്തിയും ലഷ്മിയുടെയും തമിഴ് പതിപ്പ്) മാറ്റി വച്ചിട്ടാണ് മമ്മുട്ടിച്ചിത്രം തുടങ്ങിമെന്നേറ്റത്. കൈയ്യിൽ കഥയൊന്നും ഇല്ലായിരുന്നു.

വിനയനൊന്നു ശ്രമിക്കു നടക്കും എന്ന മമ്മുക്കയുടെ പ്രചോദനമാണ് ഒരാഴ്ച കൊണ്ടൊരു കഥയുണ്ടാക്കി. രണ്ടാഴ്ച കൊണ്ടതിന്റെ തിരക്കഥ എഴുതി ഷൂട്ടിംഗ് ആരംഭിക്കാൻ കഴിഞ്ഞത്. അന്നത്തെ കാലത്ത് ഏറെ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്ന ആലു വ കൊ ല ക്കേ സി ന്റെ വാർത്തകളാണ് ആ കഥയ്ക്ക് ഉപോൽ ബലകമായത്.

ആ കേ സി ലെ പ്രതിയായ ആന്റണിയോടു സാമ്യമുള്ള ഒരു കഥാപാത്രത്തെ അന്നവതരിപ്പിച്ചത് ഇന്ദ്രൻസാണ്. ആ സിനിമയ്കായി ഞാനെഴുതിയ ഒരു ഗാനവും അന്നു ശ്രദ്ധ നേടി സ്വപ്നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിക്കും, ദു:ഖം മറന്നാൽ ശാന്തി ലഭിക്കും. എന്നു തുടങ്ങുന്ന ഗാനം.

Also Read
ഇനി അഭിനയിക്കില്ലെന്ന് പാർവതി പറഞ്ഞിട്ടില്ലല്ലോ; നല്ല കഥയുമായി ആരെങ്കിലും വരട്ടെ തീർച്ചയായും തിരിച്ചുവരും: സുപ്രധാന വെളിപ്പെടുത്തലുമായി ജയറാം

ബാക്കി മുന്നു ഗാനങ്ങളും അന്തരിച്ച ആരാദ്ധ്യനായ യൂസഫലി കേച്ചേരി ആണ് എഴുതിയത്. സംഗീതം മോഹൻ സിതാരയും ക്യാമറ സഞ്ജീവ് ശങ്കറും ചെയ്തു ജി മുരളി ആയിരുന്നു എഡിറ്റിംഗ്. സർഗ്ഗം കബീർ നിർമ്മിച്ച രാക്ഷസരാജാവിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ച് ഒരു ഇടവേളയിലായിരുന്നു ഒരു പുതിയ ചെറുപ്പക്കാരനെ കൊണ്ടുവന്ന് അടുത്ത സിനിമയ്കായി ഫോട്ടോ ഷൂട്ട് നടത്തിയത്.

പോലീസ് കമ്മീഷണറായി മേക്കപ്പിട്ടു വന്ന മമ്മുക്കയെ ഞാൻ ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. അതായിരുന്നു എന്റെ അടുത്ത ചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിൽ നായകനായി വന്ന ജയസുര്യ എന്നുമായിരുന്നു വിനയൻ കുറിച്ചത്.

Advertisement