നമുക്ക് പ്രേമിച്ചാലോ എന്ന് അവൾ ചോദിക്കുമായിരുന്നു, മ രി ച്ചെന്ന് കേട്ടപ്പോൾ ഒരു മരവിപ്പായിരുന്നു: മോനിഷയെ കുറിച്ച് സങ്കടത്തോടെ വിനീത്

17329

വർഷങ്ങളായി ഇന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് നടനും നർത്തകനുമായ വിനീത്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ വിനീത് പിന്നീട് നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ നായകനായി മാറുകയായിരുന്നു.

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും വേഷമിട്ട ഈ പ്രതിഭ ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റായും കഴിവ് തെളിയിച്ച് കഴിഞ്ഞു. നല്ല മുപ്പത് വർഷത്തിന് മുകളിലായി സിനിമ മേഖലയുടെ ഭാഗമാണ് വിനീത്. അടുത്തിടെ ഡബ്ബിങിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരവും വിനീതിന് ലഭിച്ചിരുന്നു.

Advertisements

വിനീതിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അന്തരിച്ച നടി മോനിഷ. ഏറ്റവും കൂടുതൽ ഹൃദയ വേദനയോടെ കേട്ട മ ര ണ വാർത്ത മോനിഷയുടെത് ആയിരുന്നുവെന്ന് തുറന്ന് പറയുകയാണ് വിനീത് ഇപ്പോൾ. കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മോനിഷയുടെ തുറന്നു പറച്ചിൽ.

Also Read
അച്ഛൻ വിത്സൻ ആലുവയിൽ ചുമട്ടു തൊഴിലാളി ആയിരുന്നു, ചെറുപ്പത്തിൽ അച്ഛന്റെ കൂടെ ആക്ഷൻ സിനിമകൾ കണ്ട മകൻ ഇന്ന് ബ്രഹ്‌മാണ്ഡ സിനമയിലെ നായകനാണ്: സിജു വിൽസൺ പറയുന്നു

വീട്ടിൽ വന്നപ്പോഴാണ് മ ര ണ വാർത്ത അറിഞ്ഞതെന്നും മൊത്തത്തിൽ ഒരു മരവിപ്പായിരുന്നു എന്നും വിശ്വസിക്കാൻ കഴിഞ്ഞിരു ന്നില്ലെന്നും വിനീത് പറയുന്നു. വിനീത് നായക വേഷം ആദ്യമായി ചെയ്ത നഖക്ഷതങ്ങളിലും മോനിഷ ആയിരുന്നു നായിക. അഞ്ചി ലധികം സിനിമകളിൽ മോനിഷയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നഖക്ഷതങ്ങളിൽ അഭിനയിക്കുമ്പോൾ പതിമൂന്ന് വയസ് മാത്രമെ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

ഞങ്ങൾ രണ്ടും കുട്ടികളായിരുന്നു. അതിനാൽ ഷൂട്ടിങ് പിക്കിനിക്ക് പോലെയായിരുന്നു. മോനിഷ അടുത്ത സുഹൃത്ത് ആയിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന പെൺകുട്ടി. മോനിഷയെ ഒരിക്കലും മൂഡ് ഔട്ട് ആയി കണാൻ പറ്റില്ല. അവളുടെ മ ര ണം വലിയ ഷോക്കായിരുന്നു. മ രി ക്കു ന്ന തിന് തലേദിവസം വരെ അവൾക്കൊപ്പം ഞാൻ ഉണ്ടായിരുന്നു.

ഞാൻ ചെന്നൈയിൽ നിന്നും വിമാനത്തിൽ തിരുവന്തപുരത്തേക്ക് വരികയായിരുന്നു. കണക്ടട് ഫ്‌ളൈറ്റായിരുന്നതിനാൽ മോനിഷയും അമ്മയും ബാംഗ്ലാരിൽ നിന്നും കയറി. അവൾ ചെപ്പടി വിദ്യയുടെ ഷൂട്ടിങിന് പോവുകയായിരുന്നു. ചമ്പക്കുളം തച്ചൻ അന്ന് ഹിറ്റായി ഓടുകയായിരുന്നു. അങ്ങനെ ഞാനും മോനിഷയും മോനിഷയുടെ അമ്മയും തിരുവന്തപുരത്ത് ഇറങ്ങി സിനിമയ്‌ക്കൊക്കെ പോയി.

ഞാൻ തിരികെ ഷൂട്ടിങിനും പോയി. തുടർച്ചയായ ഷൂട്ടിങ് കഴിഞ്ഞ് ഞാൻ തലശ്ശേരിയിൽ തിരിച്ചെത്തി. ഞാൻ വീട്ടിലേക്ക് വണ്ടിയിൽ ചെന്ന് ഇറങ്ങിയപ്പോൾ അച്ഛനും അമ്മയും സഹോദരിയുമെല്ലാം ഗേറ്റിൽ എന്നെ കാത്ത് നിൽക്കുന്നുണ്ടാ യിരുന്നു. ആദ്യം എന്താണെന്ന് മനസിലായില്ല. അപ്പോൾ അമ്മയാണ് അടുത്ത് വന്ന് കൈപിടിച്ച് മോനിഷ പോയി എന്ന് പറഞ്ഞത്.

Also Read
തുറിച്ചു നോട്ടങ്ങളേക്കാൾ വലുതാണ് നമ്മുടെ കുഞ്ഞിന്റെ വിശപ്പ്, പുറത്തു പോകുമ്പോൾ പാല് കൊടുക്കാതിരിക്കരുത്, അശ്വതി ശ്രീകാന്ത് പറയുന്നു

അമ്മ പറഞ്ഞ് തീർന്നപ്പോഴേക്കും ഒരു തീ ശരീരത്തിലൂടെ പോയ പ്രതീതിയായിരുന്നു. മൊത്തത്തിൽ മരവിപ്പായിരുന്നു. കഴിഞ്ഞ ദിവസം കൂടി കണ്ട കുട്ടിയായതിനാൽ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ സിനിമയിലെ പരിചയക്കാരെ വിളിച്ച് സത്യമാണെന്ന് മനസിലാക്കി. ശേഷം ഉടൻ തിരികെ ഞാൻ കൊച്ചിക്ക് വന്നു. മൃ ത ദേ ഹം ബാംഗ്ലൂർക്കാണ് കൊണ്ടുപോയത്.

ഞാൻ ശ്രീദേവിയാന്റിക്കൊപ്പം ബാംഗ്ലൂരിലേക്ക് സഹായിയായി പോയി. സംസ്‌കാരം കഴിഞ്ഞ ശേഷമാണ് തിരികെ വന്നത്. അന്ന് മോഹൻലാൽ സാർ അടക്കം മലയാള സിനിമയിലെ ഒട്ടനവധി ആളുകൾ മോനിഷയെ കാണാൻ എത്തിയിരുന്നു. മോനിഷയുടെ വിടവൊന്നും നികത്താനാവില്ല. അവൾ അവളുടെ കലയിലൂടെ ജീവിക്കുകയാണ്. ഇന്ന് ഉണ്ടായിരുന്നെങ്കിൽ ശോഭനയുടെ ലെവലിൽ വളരേണ്ട നടിയായും നർത്തകിയും ആയിരുന്നു.

നൃത്തത്തിനോട് അമിതമായ സ്‌നേഹം മോനിഷയ്ക്ക് ഉണ്ടായിരുന്നു. രണ്ടുപേർ ഒരുമിച്ച് അഭിനയിക്കുമ്പോൾ ഗോസിപ്പുകൾ വരിക സ്വാഭാവികമാണ്. മോനിഷയേയും എന്നേയും ചേർത്ത് വന്ന ഗോസിപ്പുകൾ ഞങ്ങൾ വായിച്ചിരുന്നു. പക്ഷെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. ഒരു ദിവസം തമാശയ്ക്ക് മോനിഷ എന്നോട് ഗോസിപ്പുകളെ കുറിച്ച് ചോദിച്ചിരുന്നു.

എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന് തമാശയ്ക്ക് മോനിഷ ഒരിക്കൽ ചോദിച്ചിരുന്നു. അതൊരു തമാശ മാത്രമാക്കി ചിരിച്ചു. ശരിക്കും പ്രേമിക്കാനൊന്നും അന്ന് സമയമുണ്ടായിരുന്നില്ല രണ്ടുപേർക്കും. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നും തന്നെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ലെന്നും വിനീത് വ്യക്തമാക്കുന്നു.

Also Read
മുട്ടുകാല് ത ല്ലി യൊ ടിക്കുമെന്ന് അമ്മ പറഞ്ഞു, പക്ഷേ; അരുൺ ഗോപനുമായുള്ള പ്രേമത്തെ കുറിച്ച് നിമ്മി

Advertisement