മഞ്ജു വാര്യരും റിമി ടോമിയുമൊക്കെ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുത്തു, അതുകൊണ്ട് ഇന്ന് സുഖമായി ജീവിക്കുന്നു: വൈറൽ കുറിപ്പ്

86

ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴി ശാസ്താംനടയിൽ കഴിഞ്ഞ ദിവസം സ്ത്രീധനത്തെ ചൊല്ലി ജീവിതം അവസാനിപ്പിച്ച വിസ്മയയുടെ വിയോഗ വാർത്ത ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. സംഭവത്തിന് പിന്നാലെ സ്ത്രീധനം എന്ന സമ്പ്രാദയത്തെ വിമർശിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ എത്തുന്നത്.

സ്ത്രീധനം എത്ര തരുമെന്ന് ചോദിക്കുന്നവരെ അപ്പോ തന്നെ വീട്ടിൽ നിന്ന് ഇറക്കി വിടണം എന്ന് പലരും പറയുന്നു. കൂടാതെ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികൾ മാതാപിതാക്കളോട് അത് തുറന്നുപറയാൻ മടിക്കരുതെന്നും കമന്റുകൾ വന്നിരുന്നു.

Advertisements

വിസ്മയയുടെ വിയോഗത്തിന് പിന്നാലെ ഇതിൽ പ്രതികരണവുമായി സെലിബ്രിറ്റികൾ അടക്കമുളളവരും രംഗത്തെത്തുന്നുണ്ട്. അതേസമയം മലയാളത്തിൻ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും പ്രിയ ഗായി റിമി ടോമിയുമൊക്കെ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുത്തവരാണ്, അതിനാൽ അവർ ഇന്ന് സുഖമായി ജീവിക്കുന്നു എന്ന് പറഞ്ഞുകൊണ്ടുളള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഹരിനാരായണൻ എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈഫലാകുന്നത്. കുറിപ്പ് ഇങ്ങനെ:

കഴിഞ്ഞ വർഷം ഉത്രജ, ഇന്ന് വിസ്മയ, മറ്റ് വ്യത്യാസങ്ങൾ ഒന്നുമില്ലാത്ത സമാന സംഭവങ്ങൾ. സ്ത്രീ ധന പീ, ഡനം. ഇന്ന് രാവിലെയാണ് വിസ്മയ എന്ന മാളുവിന്റെ മാതാപിതാക്കൾ അറിയുന്നത് ഞങ്ങളുടെ മാളു ഈ ലോകത്തുനിന്നു യാത്ര പറഞ്ഞിരിക്കുന്നു. അമ്മയോട് സ്ഥിരം പറയുമായിരുന്നത്രെ; ഭർതൃ വീട്ടിൽ അ, ടിക്കു, മായിരുന്നു എന്ന് മാത്രം. പക്ഷേ മുഖത്ത് ചവി, ട്ടുന്നതും തൊ, ഴിക്കുന്നതുമായ ഒരു കാര്യങ്ങളും പറഞ്ഞിരുന്നില്ല.

എന്തിനാണ് പെൺകുട്ടികളെ ഇന്നും ഇത്തരം ടോക്സിക്ക് റിലേഷൻഷിപ്പുകളിൽ തുടരുന്നത്, കഥാനായകൻ ഉയർന്ന വിദ്യാഭ്യാസവും യോഗ്യനുമായ കരുനാഗപ്പളളി സർക്കിളിലുളള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാർ എസ്. കഴിഞ്ഞ വർഷം മാർച്ചിൽ വിവാഹം കഴിഞ്ഞ ഇരുവരുടെയും ഇടയിൽ അസ്വാരസങ്ങൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ. കഴിഞ്ഞ ഒരു വർഷത്തോളം ആ കുട്ടി അനുഭവിച്ച മാനസികവും ശാ, രീരികവുമായ പീ, ഡനങ്ങൾ എത്രത്തോളം ആയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. കൈയ്യിലും മുഖത്തും മ, ർദ്ദി ച്ചത് ചിത്രത്തിൽ വ്യക്തമാണ്.

മകൾ വിവാഹം കഴിച്ചുപോയാലും അവൾക്ക് വീട്ടിൽ ഒരു മുറി ഉണ്ടായിരിക്കണം. അവൾക്ക് സ്വന്തം വീട് ഒരിക്കലുമൊരു അതിഥി വീടാവരുത്. തറവാട്ട് പാരമ്പര്യവും ബന്ധു ജനങ്ങളുടെ സന്തോഷവും മുറുകെ പിടിച്ചിരുന്നാൽ ഇതേപോലെ സ്വന്തം കുഞ്ഞുങ്ങൾ തന്നെ നഷ്ടമാകും. ഒരു വിവാഹ ജീവിതമാകുമ്പോൾ അങ്ങനെയൊക്കെയാണ് മോളെ എന്ന് പറയുന്ന മാതാപിതാക്കൾ യാഥാർത്ഥ്യത്തിൽ അവർ പോലും അറിയാതെ സ്വന്തം മകളെ മര, ണത്തിലേക്ക് വലിച്ചെറിയുകയാണ്.

സഹിക്കാവുന്നതിന്റെ പരാമവധി കഴിഞ്ഞിട്ടാവും ഒരാശ്വാസത്തിന് മാതാപിതാക്കളെ സമീപിക്കുക. അപ്പോൾ ഇത്തരം ആശ്വാസപ്പെടുത്തലുകൾ നൽകാതിരിക്കുക. വിവാഹം പോലെ തന്നെ സ്വാഭാവികമായ ഒന്ന് തന്നെയാണ് വിവാഹ മോചനവും ഒരിക്കലും ഒത്തുപോകാൻ കഴിയാത്ത ഒരാളുടെ കൂടെ എന്തിന് ജീവിക്കണം.

ഫുൾ സ്റ്റോപ്പ് ഇടേണ്ട ബന്ധങ്ങൾ ഇടുക തന്നെ വേണം. അതിപ്പോൾ എത്ര വർഷം നീണ്ടുനിന്ന പ്രണയം ആണെങ്കിൽപ്പോലും മഞ്ജു വാര്യരും റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളിൽ പറക്കുകയാണ്. അവർക്കുമുണ്ട് ബന്ധുക്കളും ആത്മാഭിമാനവുമൊക്കെ. അവർ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുത്തു. അതുകൊണ്ട് ഇന്ന് സുഖമായി ജീവിക്കുന്നു.

ഒത്തുപോകാൻ കഴിയാത്തിടത്തു നിന്ന് പടിയിറങ്ങുക തന്നെ വേണം അല്ലെങ്കിൽ ഇനിയും ഉത്രജമാരും വിസ്മയമാരും ഉണ്ടായേക്കാം. ഇത് വായിക്കുന്ന ഏതെങ്കിലും മാതാപിതാക്കൾ ഇത്തരമൊരു അനുഭവത്തിലൂടെയാണ് തന്റെ കുഞ്ഞ് കടന്നുപോകുന്നത് എന്ന ബോധ്യം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ വീട്ടിലേക്ക് തിരികെ വിളിക്കൂ.

പിറകിലേക്കൊന്ന് ഓർത്ത് നോക്കൂ. നിങ്ങൾ അച്ഛനും അമ്മയുമായപ്പോഴുളള അവളുടെ ആദ്യ പുഞ്ചിരി. അതിലും വലുതല്ലടോ ഒരു ബന്ധുക്കളുടെ സന്തോഷവും കുടുംബ പാരമ്പര്യവും എന്നായിരുന്നു ഹരിനാരായണൻ കുറിത്.

Advertisement