കാവ്യാ മാധവന് എതിരെ തെളിവില്ല, നടിയെ ആ ക്ര മി ച്ച കേസിൽ കാവ്യയും മഞ്ജു വാര്യരും സാക്ഷികൾ; അനുബന്ധ കുറ്റപത്രം ഇങ്ങനെ

61

മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വെച്ച് ആക്രമിച്ച കേസിൽ നടിമാരായ കാവ്യ മാധവനെയും മഞ്ജു വാര്യരെയും സാക്ഷികളാക്കി അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. കേസിൽ പ്രതി പട്ടികയിലൂള്ള നടൻ ദിലീപിന്റെ ഭാര്യയും മുൻ ഭാര്യയുമാണ് ഇരുവരും.

അതേ സമയം കുറ്റപത്രത്തിൽ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. കാവ്യ മാധവനെ പ്ര തി യാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കിയാണ് ക്രൈം ബ്രാ ഞ്ചിന്റെ അനുബന്ധ കുറ്റപത്രം. കാവ്യ ഉൾപ്പെടെ 102 പുതിയ സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്.

Advertisements

നടി ആ ക്ര മി ക്കപ്പെട്ട ദൃശ്യം ദിലീപിന്റെ കൈയ്യിലുണ്ടെങ്കിലും അത് കണ്ടെത്താൻ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്താണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. ഇതോടെ കേസിൽ 9 പ്രതികളാകും.

Also Read
ആരും അറിയാത്ത ഒത്തിരി ഇടപാടുകൾ സുകുമാരന് ഉണ്ടായിരുന്നു, മരണ ശേഷമാണ് മല്ലികയും മക്കളും അതറിയുന്നത്; സുകുമാരനെ കുറിച്ച് പ്രമുഖ നിർമ്മാതാവ്

അഭിഭാഷകർ തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്നായിരുന്നു ക്രൈംബ്രാഞ്ച് വാദമെങ്കിലും അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല. കേസിൽ ചില സുപ്രധാന വെളിപ്പെടുത്തലുകളുമായി എത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ പ്രധാന സാക്ഷിയാണ്. സൈബർ വിദഗ്ധൻ സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരൻ ദാസൻ എന്നിവരും സാക്ഷികളാണ്.

നടിയെ ആ ക്ര മി ച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും തന്റെ സാന്നിധ്യത്തിൽ ദിലീപും സഹോദരനും ഉൾപ്പെടെ ദൃശ്യങ്ങൾ കണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു പൗലോസ് അങ്കമാലി മജിസ്‌ട്രേറ്റി കോടതിയിലാണ് റിപ്പോർട്ട് സമർപ്പിക്കുക.

1500ലേറെ പേജുകളാണ് അനുബന്ധ കുറ്റപത്രത്തിൽ ഉള്ളത്. കഴിഞ്ഞ ദിവസം കേസിന്റെ ഭാഗമായി ബിജെപി നേതാവിന്റെ ശബ്ദസാമ്പിൾ ശേഖരിച്ചിരുന്നു. തൃശൂരിലെ ബിജെപി നേതാവ് അഡ്വ. ഉല്ലാസ് ബാബുവിന്റെ ശബ്ദ സാമ്പിളാണ് ശേഖരിച്ചത്. നടൻ ദിലീപിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഉല്ലാസ് ബാബുവിന്റേതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശം കണ്ടെത്തിയത്.

ഡിലീറ്റ് ചെയ്ത സന്ദേശം ക്രൈംബ്രാഞ്ച് വീണ്ടെടുക്കുക ആയിരുന്നു. ഉല്ലാസ് ദിലീപിന് അയച്ച സന്ദേശം ആണെന്നാണ് നിഗമനം. തൃശൂർ വാലപ്പാട് സ്വദേശിയായ ദിനേശൻ സ്വാമിയുടെയും ദിലീപിന്റേയും സുഹൃത്താണ് ഉല്ലാസ് ബാബു. ഉല്ലാസ് ബാബുവുമായുള്ള ചാറ്റുകൾ ഡിലീറ്റ് ചെയ്യാൻ തന്നോട് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന് സായ് ശങ്കർ പറഞ്ഞിരുന്നു.

Also Read
ഇന്ത്യയിലെ ജനപ്രിയ നടൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ദളപതി വിജയ്, തൊട്ടു പിന്നിൽ ജൂനിയർ എൻടിആർ; ആദ്യത്തെ അഞ്ചു പേരും തെന്നിന്ത്യൻ താരങ്ങൾ

സായ് ശങ്കർ നശിപ്പിച്ച ഓഡിയോ ഫയലുകൾ അന്വേഷണ സംഘം റിട്രീവ് ചെയ്തിരുന്നു. ഇതിനിടെ ദിലീപിന്റെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ യൂട്യൂബ് ചാനലിലൂടെ മുൻ ഡിജിപി ആർ ശ്രീലേഖ ദിലീപിനെ അനുകൂലിച്ച് പുറത്തുവിട്ട വീഡിയോ വ്യാപകമായി വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

ദിലീപ് നിരപരാധിയാണ് ദിലീപിന് എതിരെ തെളിവുകളില്ല, അന്വേഷണ സംഘം ദിലീപിന് എനതിരെ കള്ളത്തെളിവുകൾ ഉണ്ടാക്കി എന്നീ പരാമർശങ്ങളായിരുന്നു യൂട്യൂബ് ചാനലിലൂടെ ആർ ശ്രീലേഖ നടത്തിയത്. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങൾ ആണെന്നും പൊലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും വീഡിയോയിൽ ശ്രീലേഖ പറഞ്ഞിരുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement