ഞാൻ എന്റെ അമ്മയ്‌ക്കൊപ്പമിരുന്നാണ് ചുരുളി കണ്ടത്, തെറിവിളി ഇതിൽ അനിവാര്യം ആയിരുന്നു: വിനയ് ഫോർട്ട്

195

മലയാളത്തിലെ ക്ലാസ്സിക് സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരി ജെല്ലിക്കെട്ട് എന്ന ക്ലാസ്സ് ചിത്രത്തിന് ശേഷം സംവിധാനം നിർവഹിച്ച ചിത്രമാണ് ചുരുളി. ഒടിടി റിലീസ് ആയി എത്തിയ ഈ സിനിമ ഇപ്പോൾ വലിയ വിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

സഭ്യമല്ലാത്ത ഭാഷാ പ്രയോഗത്തിന്റെ അതിപ്രസരമാണ് വിമർശനത്തിന് കാരണം. ചിത്രം വൻ തോതിലുള്ള ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. ഏതാനം ദിവസം മുൻപ് സോണി ലൈവിൽ ആണ് ചുരുളി സ്ട്രീമിങ് തുടങ്ങിയത്. എസ് ഹരീഷിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച ഈ ചിത്രം കഴിവ് തെളിയിച്ച ഒരു പിടി കലാകാരന്മാരുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

Advertisements

ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജോജു ജോർജ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലോക്ക് ഡൗണിന് മുൻപ് ഇടുക്കിയിൽ വച്ച് വെറും 19 ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിയത്. ജോയ് എന്ന കഥാപാത്രത്തെ അന്വേഷിച്ചു ചെമ്പൻ വിനോദും, വിനയ് ഫോർട്ടും ഒരു വനത്തിലേക്ക് എത്തുന്നതും അതിനെത്തുടർന്നു ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Also Read
ഞങ്ങൾ ആദ്യ നാളുകളിൽ പരസ്പരം സംസാരിക്കാറില്ലായിരുന്നു: തുറന്നു പറഞ്ഞ് സ്നേഹയും ശ്രീകുമാറും

അതേ സമയം ചുരുളിയുടെ തുടക്കം മുതൽ ഒടുക്കം വരെ തെറി വിളികൾ തിരുകി കയറ്റിരിക്കുകയാണ് എന്നാണ് സമൂഹ മാധ്യമത്തിൽ ഉയരുന്ന വിമർശനം. അസഭ്യ വാക്കുകൾ പുട്ടിന് പീരയെന്നതുപോലെ ചിത്രത്തിൻറെ ഭാഗമാണ്. എന്നാൽ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന നിലയിൽ ചിത്രത്തെ അനുകൂലിക്കുന്നവരും കുറവല്ല.

പ്രായ പൂർത്തിയായവർക്ക് കാണാൻ ഉള്ളതാണ് ഈ ചിത്രമെന്ന് തുടക്കത്തിൽ തന്നെ എഴുത്തിക്കാണിക്കുന്നത് കൊണ്ട് കുടുംബസമേതം കാണേണ്ട ചിത്രമല്ല ഇതെന്നാണ് ചുരുളിയെ അനുകൂലിക്കുന്നവർ പറയുന്നത്. സമൂഹ മാധ്യമത്തിൽ അടക്കം ജോജു ജോർജിന്റെ കഥാപാത്രം സംസാരിക്കുന്ന രംഗങ്ങൾ കട്ട് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോർട്ട് ഇപ്പോൾ ഈ വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിൽ സഭ്യമായ ഭാഷ ഉപയോഗിച്ചാൽ ചിത്രത്തിൻറെ ആത്മാവ് നഷ്ടമാകും. അതുകൊണ്ടാണ് അസഭ്യമായ ഭാഷാ പ്രയോഗം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ആ നിലയിൽ കാണാമെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ അനിവാര്യതയായിരുന്നു അസഭ്യമായ ഭാഷാ പ്രയോഗം. താനും അമ്മയും ഒരുമിച്ചാണ് ഈ ചിത്രം കണ്ടതെന്നും വിനയ് ഫോർട്ട് വ്യക്തമാക്കുന്നു.

Also Read
വിവാഹം കഴിക്കുമ്പോൾ എനിക്കും പൂർണിമയ്ക്കും 22 വയസ്സായിരുന്നു, 22 മുതൽ 42 വരെ ഞങ്ങൾ ഒന്നിച്ച് വളർന്നവരാണ്: തുറന്നു പറഞ്ഞ് ഇന്ദ്രജിത്ത്

ഈ ചിത്രം പ്രായപൂർത്തിയായവർക്കാണ് എന്ന് വ്യക്തമായി പറയുന്നുണ്ട്. കുടുംബമായി. കുട്ടികളുമായി കാണേണ്ട ചിത്രമല്ല ചുരുളി. ആമസോൺ, നെറ്റ്ഫ്ളിക്‌സ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ എല്ലാ ഭാഷയിലുള്ള ചിത്രങ്ങളും പ്രദർശിപ്പിക്കും, അതൊരിയ്ക്കലും ഭാഷയുടെ സഭ്യത നോക്കി അല്ലന്നും വിനയ് ഫോര്ട്ട് പറയുന്നു.

Advertisement