എന്റെ രാശി മമ്മൂക്കയാണ്, നൂറ് കോടി അദ്ദേഹത്തിന് വേണ്ടി മുടക്കിയാലും നഷ്ടമില്ല: നിർമാതാവ് ജോബി ജോർജ്

273

മലയാള സിനിമയിലെ സൂപ്പർ നിർമ്മാതാക്കളിൽ ഒരാളാണ് ജോബി ജോർജ്. ഗുഡ്വിൽ എന്റർടെയിൻ മെൻസിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. കസബയും, അബ്രഹാമിന്റെ സന്തതികളും, ഷൈലോക്കും അടക്കം മമ്മൂട്ടിയെ നായകനാക്കി ജോബി ജോർജ് നിർമ്മിച്ച സിനിമകളെല്ലാം ബ്ലോക്ബസ്റ്റർ സിനിമകൾ ആയിരുന്നു.

അതേസമയം മമ്മൂട്ടി നായകനായ ഷൈലോക്ക് റിലീസിനെത്തിയിട്ട് ഇപ്പോൽ ഒരു വർഷം പൂർത്തിയായി. മാസ്റ്റർപീസിന് ശേഷം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഷൈലോക്ക്.

Advertisements

മമ്മൂട്ടി നെഗറ്റീവ് ഷേഡിലുള്ള റോളിലെത്തിയ ചിത്രം തിയറ്ററുകളിലും ബോക്സോഫീസിലും വലിയ വിജയം നേടിയെടുത്തു. ഗുഡ്വിൽ എന്റർടെയിൻമെൻസിന്റെ ബാനറിൽ ജോബി ജോർജായിരുന്നു നിർമ്മാണം. ഷൈലോക്കിന്റെ ഒന്നാം വാർഷികത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ രാശി ആണെന്ന് പറയുകയാണ് ജോബിയിപ്പോൾ.

ഷൈലോക്കിന് പതിനേഴ് കോടിയെ മുടക്കിയുള്ളു എങ്കിലും നൂറ് കോടി മുടക്കിയാലും മമ്മൂക്ക തനിക്ക് രാശിയാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ നിർമാതാവ് പറയുന്നു.

ജോബി ജോർജിന്റെ കുറിപ്പിന്റെ പൂർണരൂപം:

മമ്മുക്കയും ഞാനും ഒരു യാത്ര കഴിഞ്ഞു വന്ന ദിനം വൈകുന്നേരം എന്റെ തൊഴിലുമായി ബന്ധപെട്ടു അജയ് വിളിച്ചു അതിനടയിൽ ഒരു കാര്യം കൂടി മുൻപ് ചെയ്യാമെന്നേറ്റ പ്രൊഡ്യൂസർ ബഡ്ജറ്റ് കൂടുതൽ ആയതിനാൽ മാറി, എന്റെ സിനിമ ചെയ്യാമോ? യെസ് ആയിരുന്നു ഉത്തരം കാരണം നായകൻ മമ്മുക്ക ആണ്.

പിന്നെ നടന്നത് ചരിത്രം. 17.80 കോടി ആണ് തീയറ്ററിൽ എത്തിയത് വരെ ഷൈലോക്കിന് ചിലവായത്. 17 അല്ല 100 കോടി മുടക്കിയാലും എനിക്കും, ഗൂഡിവിലിനും, മമ്മുക്ക രാശി ആണ്. അത് കൊണ്ട് ഞാൻ ധൈര്യമായി പറയും ബോസ്സ് ഡാ, മാസ്സ് ഡാ. നമ്മ തലൈവാർടാ.

ഇത് പറയാൻ അവസരമൊരുക്കിയ ദൈവത്തിനും കേരളത്തിലെ സിനിമ പ്രേക്ഷകർക്കും, അജയ്, മറ്റെല്ലാവർക്കും നന്ദി. ചആ ഒരു കാര്യം കൂടി ഗൂഡിവിലിനു വേണ്ടി ഞാൻ എടുത്ത തീരുമാനം പലർക്കും പലതരത്തിൽ കാവലായിട്ടുണ്ട്. സ്മരണ വേണം. എന്തായാലും ഇനിയും ആ കാവൽ തുടർന്നു കൊണ്ടേയിരിക്കും എന്നു ജോബി ജോർജ് കുറിക്കുന്നു.

Advertisement