നാട്ടിലെ ഏറ്റവും വലിയ വർഗീയവാദിയായാണ് മലയാളികൾ എന്നെ കാണുന്നത്: സങ്കടത്തോടെ മേജർ രവി

20

കുഞ്ഞിരാമന്റെ കുപ്പായം എന്ന സിനിമ മതംമാറ്റത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ്. മേജർ രവി പ്രധാന കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ദിഖ് ചേന്ദമംഗലൂറാണ്. മതം വിഷയമായതുകൊണ്ട് തന്നെ രണ്ട് തവണ സിനിമയുടെ റിലീസ് മാറ്റിവെക്കേണ്ടി വന്നതായി സിനിമയുടെ സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു.

അതേ സമയം മതം കൈകാര്യം ചെയ്തതുകൊണ്ട് സിനിമയോട് എതിർപ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ല എന്ന് നടനും സംവിധായകനുമായ മേജർ രവി പറയുന്നു. വിശുദ്ധ ഖുർആനിൽ എന്താണ് ഇസ്ലാമിനെക്കുറിച്ച് പറയുന്നത് അതുമാത്രമാണ് സിനിമ കാണിച്ചിരിക്കുന്നത്. സ്വാർഥതയ്ക്ക് വേണ്ടി മതം മാറുന്നത് ശരിയല്ലെന്നാണ് ഖുർആൻ പറയുന്നത്. അതാണ് സിനിമയും കാണിച്ചിരിക്കുന്നത്.

Advertisements

യഥാർഥ മുസ്ലീമായിട്ടുള്ളവർക്ക് സിനിമ ഇഷ്ടപ്പെടുക തന്നെ ചെയ്യും’- അദ്ദേഹം വ്യക്തമാക്കി. അതേസമയം, തന്നോട് മലയാളികൾക്കുള്ള മനോഭാവത്തെക്കുറിച്ചും മേജർ രവി സംസാരിച്ചു. തന്നെ ഈ നാട്ടിലെ ഏറ്റവും വലിയ വർഗീയവാദിയായാണ് ആളുകൾ ചിത്രീകരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തിൽ കുഞ്ഞിരാമന്റെ കുപ്പായത്തിലെ മുസ്ല്യാരുടെ കഥാപാത്രം സഹായകമായെന്നും അദ്ദേഹം പറയുന്നു.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവി മനസ് തുറന്നത്. എന്നെ ഈ നാട്ടിലെ ഏറ്റവും വലിയ വർഗീയവാദിയായിട്ടാണല്ലോ എല്ലാവരും ചിത്രീകരിച്ചിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ എനിക്ക് കിട്ടിയ നല്ല ഒരു കഥാപാത്രമാണ് കുഞ്ഞിരാമന്റെ കുപ്പായത്തിലേത്.

ഖുർആനിലുള്ള കാര്യങ്ങൾ മാത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മുസ്ലിയാരുടെ കഥാപാത്രമാണ് എന്റേത് എന്നും മേജർ രവി വ്യക്തമാക്കി. ഖുറാനിലുള്ള കാര്യങ്ങൾ മാത്രം പഠിപ്പിക്കുന്ന മുസ്ലിയാരുടെ വേഷമാണ് തനിക്ക് ‘കുഞ്ഞിരാമന്റെ കുപ്പായ’ത്തിലൂടെ ലഭിച്ചതെന്നും മേജർ രവി വെളിപ്പെടുത്തി. സിദ്ധിഖ് ചേന്ദമംഗലൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisement