അമരം വെറുതെയങ്ങ് ഉണ്ടായതല്ല, കഥ വന്നത് ലോഹി കണ്ട ആ കാഴ്ചയിൽ നിന്നും: ക്ലാസ്സ് ചിത്രം അമരത്തിന് പിന്നിലെ അറിയാക്കഥ

1928

മലയാളത്തിന്റെ ക്ലാസിക് സംവിധായകനും രചയിതാവുമായ ലോഹിതദാസിന്റെ മാസ്മരിക രചനയിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് സിനിമയായിരുന്നു അമരം. സ്നേഹത്തിന്റെ കഥ ആയിരുന്നു അമരം പറഞ്ഞത്. അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള സ്നേഹത്തിന്റെ കഥ.

മുത്തും രാഘവനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ. അച്ചൂട്ടിയും കൊച്ചുരാമനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ. സ്നേഹക്കൂടുതൽ കൊണ്ടുണ്ടാകുന്ന സംഘർഷങ്ങളാണ് അമരത്തിൽ ലോഹിതദാസ് സൃഷ്ടിച്ചത്. ചെമ്മീനിന് ശേഷം കടലിരമ്പത്തിന്റെ ആഴമുള്ള ഒരു സിനിമ അമരത്തിലൂടെ മലയാളത്തിന് ലഭിച്ചു.

Advertisements

Also Read
ഇത്ര കാലം നടി ആയിട്ടും ആരും തിരിച്ചറിഞ്ഞില്ല, നെഗറ്റീവ് വന്നതോടെ പ്രശസ്തയായി;എന്നെ യൂട്യൂബില്‍ തിരഞ്ഞാല്‍ ആദ്യം വരുന്ന വാര്‍ത്ത അതാണ്: ഉമ നായര്‍

ഭരതൻ ആയിരുന്നു അമരത്തിന്റെ സംവിധായകൻ. കടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ വേണമെന്ന് ഭരതൻ തീരുമാനിക്കുകയും തിരക്കഥാകാരനായി ലോഹിതദാസിനെ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ പല കഥകളും ആലോചിച്ചെങ്കിലും ഒന്നും ലോഹിതദാസിന് തൃപ്തിയായില്ല.

ആരുടെയെങ്കിലും മുമ്പിൽ കഥ പറയുന്നതിൽ ലോഹിതദാസ് ഒരു വിദഗ്ധൻ ആയിരുന്നില്ല. കഥ പൂർണമായും ചർച്ച ചെയ്തതിന് ശേഷം തിരക്കഥയെഴുതുന്ന സമ്പ്രദായവും ലോഹിക്ക് പരിചയമില്ലായിരുന്നു. ലോഹിയുടെ ഈ വഴക്കമില്ലായ്മ ആദ്യമൊക്കെ ഭരതനിൽ നീരസം ഉണ്ടാക്കിയിരുന്നു.

ഭരതന്റെ സമാധാനത്തിന് വേണ്ടി ഒരു കഥ തട്ടിക്കൂട്ടിയെങ്കിലും അത് ലോഹിതദാസ് പിന്നീട് ഉപേക്ഷിച്ചു. കഥ തേടി കടപ്പുറങ്ങളിലൂടെ അലയുക ലോഹിതദാസ് പതിവാക്കി. അങ്ങനെയിരിക്കെ, ഒരു ദിവസം ലോഹി ഒരു കാഴ്ച കണ്ടു. ഒരു ചെറിയ പെൺകുട്ടിയെ അവളുടെ അച്ഛൻ വ ടി കൊണ്ടു ത ല്ലു ക യും വ ലി ച്ചി ഴ ച്ചു കൊണ്ടുപോകുകയും ചെയ്യുന്നു.

അയാൾ ഇങ്ങനെ പുലമ്പുന്നുണ്ടായിരുന്നു കടപ്പൊറം നെരങ്ങാണ്ട്..പുള്ളാര്…നാലക്ഷരം പഠിക്കാനക്കൊണ്ട്… അവൾ കടപ്പുറത്ത് ചുറ്റി നടക്കുന്നത് അയാൾക്കിഷ്ടമല്ല. മീൻകാരിയായി മകൾ മാറുന്നത് അയാൾക്ക് സങ്കൽപ്പിക്കാനേ ആവില്ല. അവൾ വിദ്യാഭ്യാസം നേടണമെന്നും മികച്ച നിലയിലെത്തണമെന്നും പിതാവ് ആഗ്രഹിക്കുന്നു.

അങ്ങനെ ആയിരിക്കുമോ സംഭവിക്കുക? അയാളുടെ പ്രതീക്ഷകളോട് അവൾക്ക് നീതി പുലർത്താനാകുമോ? അയാളെ നിഷേധിച്ച് മകൾ തൻകാര്യം നോക്കിപ്പോയാൽ. ഒരു കഥയുടെ ചെറിയ ഇടിമുഴക്കം ലോഹിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഭരതനുമായി ഇത് സംസാരിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടമാകുകയും ചെയ്തു.

ഏതാനും സീനുകൾ എഴുതിക്കാണിക്കുക കൂടി ചെയ്തതോടെ ഭരതനും ലോഹിയും ഏകമനസു പോലെ പ്രവർത്തിച്ചു തുടങ്ങി. അമരം ചരിത്ര വിജയം നേടി. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് അമരത്തിലെ അച്ചൂട്ടി. ഈ സിനിമയിൽ അച്ചൂട്ടി ആഹാരം കഴിക്കുന്ന രീതി മമ്മൂട്ടി ലോഹിതദാസിനെ അനുകരിച്ചതാണ്.

Also Read
എന്റെ പെണ്ണ് ഗര്‍ഭിണി ആണെങ്കില്‍ ഞാന്‍ അറിയിക്കാമെന്ന് ഷെബിന്‍; ഒളിച്ചോടിയതുകൊണ്ട് വീട്ടുകാര്‍ സ്വീകരിക്കില്ല, നാട്ടുകാര്‍ മറ്റൊരു കണ്ണുകൊണ്ടാണ് കാണുന്നതെന്ന് പൊന്നു

ചോറ് ഉരുളകളാക്കിയതിന് ശേഷം കഴിക്കുന്ന ആ ശൈലി ലോഹിതദാസിന്റേത് ആയിരുന്നു. പിന്നീട് ഭരതന് വേണ്ടി ലോഹി എഴുതിയ പാഥേയത്തിലും മമ്മൂട്ടി നായകൻ ആയിരുന്നു. ആ ചിത്രത്തിലെ ചന്ദ്രദാസ് എന്ന നായകന്റെ ഇരിപ്പും ഭാവങ്ങളുമെല്ലാം മമ്മൂട്ടി ലോഹിയെ മനസിൽ കണ്ട് എഴുതിയത് ആയിരുന്നു.

Advertisement