ദിലീപും അവന്റെ വീട്ടുകാരും എനിക്ക് മൂത്ത സഹോദരന്റെ സ്ഥാനം തന്നിട്ടുണ്ട്: തുറന്നു പറഞ്ഞ് ലാൽജോസ്

124

മിമിക്രി രംഗത്ത് നിന്നും സമനിമയിലെത്തിയ താരമാണ് ദിലീപ്. കമലിന്റെ സഹ സംവിധായകനായിട്ടായിരുന്നു ദിലീപ് ഉറ്റ സുഹൃത്തായ ലാൽജോസിന് ഒപ്പം സിനിമാ രംഗത്തേക്ക് എത്തിയത്. ലാൽ ജോസ് പിന്നീട് മലയാളത്തിലെ നമ്പർ വൺ സംവിധായകനായും ദീലിപ് സൂപ്പർതാരമായും മാറുകയായിരുന്നു.

ഇപ്പോഴിതാ ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ലാൽജോസ്. അനിയനെ പോലെയാണെങ്കിലും ദിലീപിനോട് എന്നും ബഹുമാനമാണ് എന്നാണ് ലാൽജോസ് ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

Advertisements

നടന്റെ കുടുംബത്തിൽ തനിക്ക് ഒരു മൂത്ത ജ്യേഷ്ഠന്റെ സ്ഥാനമാണെന്നും സംവിധായകൻ പറയുന്നു. ദിലീപിന് ഒരു കാര്യവും ആരും തളികയിൽ വച്ച് കൊടുത്തിട്ടില്ല. അവന്റെ എല്ലാ നേട്ടങ്ങളും കഠിനാധ്വാനത്തിലൂടെ നേടിയതാണ്. കൺവെൻഷണൽ നായക സങ്കൽപ്പത്തിലുള്ള രൂപമോ പശ്ചാത്തലമോ ഇല്ലാതെ കഷ്ടപെട്ട് അധ്വാനിച്ച് നേടിയതാണ്.

ഒരു അനിയനെ പോലെ ആണെങ്കിലും ദിലീപിനോട് എന്നും ബഹുമാനമാണ്. എപ്പോഴും താൻ ഡിപ്രസ്ഡ് ആവുമ്പോൾ അവനെയാണ് വിളിക്കാറുള്ളത്. എന്തിലൂടെയൊക്കെയാണ് അവന്റെ ജീവിതം കടന്നു പോയത്. എല്ലാ ഘട്ടത്തിലും താൻ കൂടെ ഉണ്ടായിരുന്നു.

ഞാൻ ദിലീപിന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഒന്നുമല്ല. പക്ഷേ എന്റെ ബെസ്റ്റ് ഫ്രണ്ട്‌സിൽ ഒരാൾ ദിലീപാണ്. അവന്റെ വീട്ടുകാരും അവനും തനിക്ക് മൂത്ത സഹോദരന്റെ സ്ഥാനം തന്നിട്ടുണ്ട്. അവന്റെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ അവർ തമ്മിൽ എന്തെങ്കിലും വഴക്ക് ഉണ്ടായാൽ എന്റെ മൂത്തമകൻ വരട്ടെ. എന്നിട്ട് കാണിച്ച് തരാം എന്ന് ദിലീപിന്റെ അച്ഛൻ പറയുമായിരുന്നുമെന്നും ലാൽജോസ് പറയുന്നു.

നടൻ എന്ന നിലയിൽ ദിലീപിനെ കുറിച്ച് പറയുകയാണെങ്കിൽ, തിരക്കഥ മുഴുവൻ കേട്ടതിന് ശേഷം ഓക്കെ പറയുകയോ, അല്ലെങ്കിൽ സംവിധായകൻ പറയുന്നത് മാത്രം അഭിനയിക്കുകയോ ചെയ്യുന്ന ഒരാൾ അല്ലായിരുന്നു. സംവിധായകനും എഴുത്തുകാരനും ഉള്ളതുപോലെ നടനും ഉത്തരവാദിത്തം ഉണ്ടെന്ന് ദിലീപ് കാണിച്ചു. അവന് വേണ്ടിയുള്ളത് അവൻ തന്നെ കൊണ്ട് വന്നിരുന്നു.

അയാളുടെ ടേസ്റ്റിന് അനുസരിച്ചുള്ള സിനിമയാക്കി ഓരോന്നിനെയും മാറ്റി. കഥാപാത്രങ്ങളെ പൊലിപ്പിക്കുകയും ആളുകൾ എവിടെയാണ് ചിരിക്കുക എന്ന് വരെ ദിലീപിന് അറിയമായിരുന്നു എന്നും ലാൽജോസ് വ്യക്തമാക്കി.

Advertisement