അതൊക്ക ഞാൻ തിരിച്ചറിഞ്ഞത് ആ സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു: വെളിപ്പെടുത്തലുമായി ഗ്രേസ് ആന്റണി

283

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന സൂപ്പർഗിറ്റ് ചിത്രത്തിലൂടെമലയാള സിനിമയിലേക്കെത്തിയ താരമാണ് ഗ്രേസ് ആന്റണി. പിന്നട് കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ സിമി മോൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി ഗ്രേസ്.

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ ഗ്രേസ് തന്റെ ഫോട്ടോഷൂട്ടും മറ്റും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തീരെ പരിമിതമായ തന്റെ സിനിമാ ധാരണകളെയും വ്യക്തിത്വത്തെയുമെല്ലാം മാറ്റി മറിച്ച സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ് എന്ന് പറയുകയാണ് ഗ്രേസ് ആന്റണി.

Advertisements

സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഗ്രേസ് ആന്റണി മനസ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്താണ് സിനിമയെന്നും എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നും തിരിച്ചറിഞ്ഞത് കുമ്പളങ്ങി നൈറ്റ്സിന്റെ സെറ്റിൽ വെച്ചായിരുന്നു. ആരുമൊന്നും പറഞ്ഞു തന്നിട്ടല്ല ആ പഠനം നടന്നത്. ഒരുകൂട്ടം ചെറുപ്പക്കാർ സിനിമയോട് കാട്ടുന്ന ആത്മാർഥതയും പാഷനുമൊക്കെ എന്നെയും ആഴത്തിൽ സ്പർശിച്ചു. ഓരോ സീനിന്റെയും പരിപൂർണതയ്ക്ക് വേണ്ടി അവർ ചെയ്യുന്ന അധ്വാനം ഞാൻ അടുത്തറിഞ്ഞു. ഏറ്റവും നല്ല റിസൽട്ട് നൽകാൻ അതൊക്കെ എന്നെയും പ്രേരിപ്പിച്ചിട്ടുണ്ടാകാം.

തിരക്കഥയുടെ അതേ ഓർഡറിൽ ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. മുഴുവൻ അഭിനേതാക്കളും എല്ലാ സമയവും സെറ്റിൽ തന്നെയുണ്ടായിരുന്നു. രാത്രി ജീവികളായിരുന്നു ഞങ്ങളൊക്കെ. കൂടുതൽ സീനുകളും രാത്രിയിലാണ് ചിത്രീകരിച്ചിരുന്നത്. കൂടെ അഭിനയിക്കുന്നവരെല്ലാം മികച്ച നടീനടന്മാരാണ്.

ആ സിനിമയിലെ ചെറിയ സീനിൽ വരുന്നവർക്കു പോലും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാകും. ഫഹദ് ചേട്ടന്റെ ഭാര്യയായാണ് അഭിനയിക്കുന്നത് എന്ന് ആദ്യമറിഞ്ഞപ്പോൾ ശരിക്കും പേടിച്ചു. അദ്ദേഹത്തിന്റെ റേഞ്ചിനൊപ്പം കട്ടയ്ക്ക് നിൽക്കാനാകുമോ എന്നായിരുന്നു ടെൻഷൻ. പിന്നെ സംവിധായകൻ മധുവേട്ടനും തിരക്കഥാകൃത്ത് ശ്യാമേട്ടനുമൊക്കെ സിമിയെക്കുറിച്ച് എനിക്ക് വിശദമായി പറഞ്ഞു തന്നു.

ഗ്രേസിന് ഗംഭീരമായി ഇത് ചെയ്യാൻ പറ്റുമെന്ന് അവരൊക്കെ ഉറപ്പിച്ചു പറഞ്ഞതോടെ കണ്ണും പൂട്ടി അഭിനയിച്ചു. അങ്ങനെയാണ് സിമിയുടെ കഥാപാത്രം സംഭവിച്ചത്. സീൻ ഓർഡറിൽത്തന്നെ സിനിമ ചിത്രീകരിക്കുന്നതു കൊണ്ട് ഒരു കഥ ഡെവലപ് ചെയ്യുന്നത് എങ്ങനെയാണെന്ന് കൃത്യമായി നമുക്ക് മനസ്സിലാവും എന്നതാണ് ഇതിന്റെ നേട്ടം.

അല്ലെങ്കിൽ പിന്നെ തിരക്കഥ മുഴുവനായി വായിച്ചു മനസ്സിലാക്കണം. എല്ലായ്പ്പോഴും അത് നടന്നു കൊള്ളണമെന്നില്ല. സീൻ ഓർഡറിൽത്തന്നെ ചിത്രീകരിച്ചതു കൊണ്ട് സിമിയെ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഷമ്മിയുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങൾ അവൾ കൂടുതൽ കൂടുതൽ മനസ്സിലാക്കുന്നതും ഒടുവിലൊരു പൊട്ടിത്തെറിയിലേക്ക് പോകുന്നതുമെല്ലാം അതേ ക്രമത്തിൽ അവതരിപ്പിക്കാൻ പറ്റിയെന്നും ഗ്രേസ് ആന്റണി വെളിപ്പെടുത്തി.

Advertisement