അവസാന നിമിഷം സ്റ്റണ്ട് മാസ്റ്റർ എത്തിയില്ല, പിന്നെ ആ കിടിലൻ ആക്ഷൻ രംഗം സംവിധാനം ചെയ്തത് മോഹൻലാൽ

285

മലയാളത്തിലെ കുടുംബ സിനിമകളുടെ അമരക്കാരനായ സംവിധായകനാണ് സത്യൻ അന്തിക്കാട്. നിരിവധി സൂപ്പർഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിയ്യുള്ളത്. ഒരുകാലത്ത് സത്യൻ അന്തിക്കാട് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് മലയാളത്തിൽ തരംഗം സൃഷ്ടിച്ച് കൂട്ടുകെട്ടായിരുന്നു.

ഇപ്പോഴിതാ താരരാജാവ് മോഹൻലാലിന്റെ മനസിൽ എന്നും ഒരു സംവിധായകൻ ഉണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് സത്യൻ അന്തിക്കാട്. മലയാള സിനിമയിലെ ഏറ്റവും പ്രവർത്ത ി പരിചയമുള്ള സംവിധായക നായിട്ടാകും മോഹൻലാൽ അരങ്ങേറാൻ ഒരുങ്ങുന്നതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

Advertisements

Also Read
സംസാരശേഷി നഷ്ടപ്പെട്ടു, ആരേയും തിരിച്ചറിയുന്നില്ല; നടി കെപിഎസി ലളിതയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

വർഷങ്ങൾക്ക് മുൻപ് താൻ സംവിധാനം ചെയ്ത വരവേൽപ്പ് എന്ന സിനിമയിലെ ഒരു ഫൈറ്റ് സീൻ സ്റ്റണ്ട് ഡയറക്ടർ ത്യാഗരാജന്റെ അഭാവത്തിൽ ചിത്രീകരിച്ചത് മോഹൻലാൽ ആയിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

പണ്ട് വരവേൽപ് എന്ന സിനിമ ചെയ്യുമ്പോൾ അതിൽ ആ ബസ് തല്ലിപൊളിക്കുന്ന രംഗത്ത് ചെറിയൊരു ഫൈറ്റ് സ്വീക്വൻസ് ഉണ്ട്. ഷൂട്ടിന്റെ അവസാന നിമിഷത്തിൽ ഫൈറ്റ് മാസ്റ്ററായ ത്യാഗരാജൻ മാഷിന് എത്തിച്ചേരാൻ സാധിച്ചില്ല. ഏത് മാസ്റ്ററെ കൊണ്ടുവന്ന് ഈ ഫൈറ്റ് ചിത്രീകരിക്കും എന്ന ടെൻഷനിലായിരുന്നു ഞാൻ.

അപ്പോൾ ലാൽ പറഞ്ഞു, ത്യാഗരാജൻ മാസ്റ്ററിന്റെ അനുഗ്രഹം ഉണ്ടായാൽ മതി നമുക്ക് ചെയ്യാം. അന്ന് ആ ഫൈറ്റ് സംവിധാനം ചെയ്തത് മോഹൻലാൽ ആണ്. ലാലിന്റെ മനസിൽ സംവിധായകൻ ഉണ്ട്, ഉണ്ടായേ തീരൂ എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

അതേ സമയം ഇങ്ങനെയൊരു മുഹൂർത്തം ഉണ്ടാകുമെന്നും മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്ക് നമ്മളെല്ലാം എത്തുമെന്നും വർഷങ്ങൾക്ക് മുൻപ് നമ്മളാരും ചിന്തിച്ചുപോലും കാണില്ലെന്നും എന്നാൽ ലാലിന്റെ മനസ്സിൽ എന്നും ഒരു സംവിധായകനുണ്ടെന്ന് ഞങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.

Also Read
എല്ലാവരുടെയും ജീവിതം അത്ര പെർഫെക്ട് ഒന്നുമല്ല, എന്നെ വിശ്വസിക്കണം: തുറന്നു പറഞ്ഞ് സാമന്ത

മോഹൻലാൽ അഭിനയിക്കുന്നതു പോലും സ്വയം അറിയാതെയാണ്. അതിനു വേണ്ടി പ്രേത്യക തയാറെടുപ്പുകൾ ഒന്നും എടുക്കാറില്ല. ആ കഴിവ് സംവിധാനത്തിലും ഉണ്ടാകട്ടെ എന്ന് താൻ പ്രാർഥിക്കുകയാണെന്നും സത്യൻ അന്തിക്കാട് വെളിപ്പെടുത്തി.

Advertisement