ഒളിച്ചോടി വിവാഹം, കടുത്ത മദ്യപാനിയായ ഭർത്താവ് കരൾ രോഗം വന്ന് മരിച്ചു, നാട്ടുകാരുടെ കുത്തുവാക്കുകൾ: നടി ഇന്ദുലേഖയുടെ പൊള്ളിക്കുന്ന ജീവിത കഥ

4034

മലയാളത്തിന്റെ ബിഗ്‌സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങിയ തതാരമാണ് ഇന്ദുലേഖ. തുടക്ക കാലത്ത് ചില സിനിമകളിൽ വേഷമിട്ടിരുന്നെങ്കിലും സീരിയലുകളിലാണ് നടി കൂടിതലും തിളങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിൽ താൻ നേരിട്ട ഒരു പൊള്ളുന്ന കഥകളാണ് നടി കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ഒരു കോടി എന്ന ശ്രീകണ്ഠൻ നായർ ഷോയിൽ വെളിപ്പെടുത്തിയത്.

ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ദാമ്പത്യ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ കുറിച്ചാണ് നടി സംസാരിച്ചത്. കോളേജ് പഠനകാലത്ത് ആയിരുന്നു പോറ്റിയുമായുള്ള (ശങ്കർ കൃഷ്ണ) ഇന്ദുലേഖയുടെ പ്രണയം. ഇരുപത് വയസ്സാണ് പ്രായം. കേന്ദ്രവിദ്യാലയത്തിൽ പഠിച്ച ഇന്ദുലേഖയ്ക്ക് മലയാളം എഴുതാനും വായിക്കാനും പോലും കൃത്യമായി അറിയില്ലായിരുന്നു. എന്നാൽ പോറ്റിയോടുള്ള പ്രണയം കത്തുകളിലൂടെ ആയതിനാൽ ഭാഷ പഠിക്കാതെ നിവൃത്തിയില്ല.

Advertisements

അന്ന് ആ പ്രണയ ലേഖനം എഴുതി മലയാളം പഠിച്ചത് കൊണ്ട് ഇന്ന് തിരക്കഥ എഴുത്തിൽ മുന്നിലാണ് ഇന്ദുലേഖ. മൊഴിമാറ്റി വരുന്ന ഹിന്ദി തമിഴ് സീരിയലുകൾക്ക് പലതിനും സ്‌ക്രിപ്റ്റ് എഴുതുന്നത് ഇന്ദുലേഖയാണ്. പോറ്റിയുമായുള്ള പ്രണയം വീട്ടിൽ സമ്മതിക്കില്ല എന്ന് അറിഞ്ഞത് കൊണ്ട് ആദ്യം ആരും അറിയാതെ രഹസ്യമായി രജിസ്റ്റർ വിവാഹം നടത്തി. ഡാൻസ് കോളേജിൽ പോകുകയാണെന്നാണ് പറഞ്ഞത്.

വൈകുന്നേരം കോളേജ് വിട്ട് വരുന്നത് പോലെ തന്നെ വീട്ടിൽ തിരിച്ചെത്തി. മൂന്ന് മാസത്തോളം ആ വിവാഹം ആരെയും അറിയിക്കാതെ കൊണ്ടു പോയി. പഠനം പൂർത്തിയാക്കി. അതിന് ശേഷം, ഡാൻസ് ക്ലാസിൽ പോകുകയാണ് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി പോറ്റിക്കൊപ്പം പോയി. പോറ്റിയുടെ വീട്ടിൽ എല്ലാവർക്കും സമ്മതമായിരുന്നു. അമ്പലത്തിൽ പോയി താലി കെട്ടി പോറ്റിയുടെ വീട്ടിൽ എത്തിയ ശേഷം, പോറ്റി തന്നെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു.

Also Read
ഞാൻ നടി ഫിലോമിനയുടെ കൊച്ചുമകളാണ്, പക്ഷേ ആ പേരിന്റെ പിൻബലം എനിക്ക് വേണ്ട; ബിഗ് ബോസ് 4 താരം ഡെയ്‌സി ഡേവിഡ് പറയുന്നു

താലി എന്ന സീരിയലിൽ ആണ് ആ സമയത്ത് ഇന്ദുലേഖ അഭിനയിക്കുന്നത്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ ഷൂട്ടിങിനും പോയി. അവിടെ അമ്മയും ചേട്ടനും വന്ന് സംസാരിച്ചു. എല്ലാം കോംപ്രമൈസ് ആയി. പിന്നെ ഞങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിച്ചു. ദ ഫയർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് പോറ്റി സംവിധാന രംഗത്തേക്ക് ഇറങ്ങി. അതിന് ശേഷം ഒരു വലിയ പ്രൊജക്ട് വന്നു.

അതിന്റെ ഭാഗമായി ബാംഗ്ലൂരിലേക്ക് പോകുമ്പോഴാണ് അവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്. ഒന്നര മാസം കഴിയാതെ എഴുന്നേൽക്കാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞ ഇടത്ത് നിന്ന് ഒരു മാസം കൊണ്ട് പോറ്റി എഴുന്നേറ്റ് നടന്നു. പക്ഷെ അപ്പോഴേക്കും പല പ്രൊജക്ടുകളും കൈവിട്ടു പോയി. പലരും ഒഴിവാക്കി. മദ്യപാന ശീലം ഉണ്ടായിരുന്നു എങ്കിലും, പരാജയങ്ങൾ തുടർച്ചയായതോടെ മദ്യലഹരിയിൽ പോറ്റി പെട്ടു പോയി.

ഡി അഡിക്ഷൻ സെന്ററിൽ എല്ലാം കൊണ്ടു പോയി പോറ്റിയെ നേരെയാക്കാൻ നോക്കി എങ്കിലും ഒരു മാസം നന്നായി നടന്നാൽ അടുത്ത ദിവസം മുതൽ പല കൂട്ടുകാരും വരും. അതൊരു അഡിക്ട് ആണ്, ദേഷ്യപ്പട്ടത് കൊണ്ട് കാര്യമില്ല പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനേ സാധിയ്ക്കൂ എന്ന് ആയപ്പോൾ ഞാൻ സംയമനത്തോടെ സമീപിക്കാൻ തുടങ്ങി. പക്ഷെ അത് ബന്ധുക്കൾ വിലയിരുത്തിയത് മറ്റൊരു അർത്ഥത്തിലാണ്.

Also Read
ഞാനിത് പറയുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ എന്നറിയില്ല; സുരേഷ് ഗോപിയെ കുറിച്ച് വെളിപ്പെടുത്തലുമായി നടൻ അനൂപ് മേനോൻ

ഞാൻ ഒഴിച്ചു കൊടുക്കുന്നു എന്ന തരത്തിലാണ് സംസാരിച്ചത്. പക്ഷെ അതൊന്നും ഞാൻ കാര്യമാക്കിയില്ല. അതിന് ശേഷം ഇനിയൊരു സങ്കടവും വേണ്ട, നമുക്ക് നന്നായി ജീവിയ്ക്കാം എന്ന് തീരുമാനിച്ച ശേഷമാണ് ലിവർ സിറോസിസ് പോറ്റിയെ പിടി കൂടിയത്. കരൾ രണ്ടും പോയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷ പോറ്റിക്ക് ഉണ്ടായിരുന്നു. ആ സമയത്ത് അധികവും ഞങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെയായിരിയ്ക്കും.

ഓണവും വിഷുവും എല്ലാം ആശുപത്രിയിൽ തന്നെ. അതിനിടയിൽ മകൾ ജനിച്ചിരുന്നു. ജീവിക്കണം എന്ന ആഗ്രഹം പോറ്റിക്കും ഉണ്ടായിരുന്നു. മദ്യപിക്കരുത് എന്ന് പിന്നീട് സുഹൃത്തുക്കളോട് എല്ലാം പറയും. കൃത്യമായ ഒരു ഫിനാൻഷ്യൽ സ്റ്റെഡിലിറ്റി ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. പോറ്റി ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ നിർബന്ധം കൊണ്ട് ഞാൻ എംബിഎ പൂർത്തിയാക്കിയിരുന്നു.

ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിയും ചെയ്യുന്നുണ്ട്. കൂടെ അഭിനയവും. പോറ്റി ആശുപത്രിയിൽ ഐസിയുവിൽ കിടക്കുമ്പോഴും ഉത്തരവാദിത്വം കാരണം എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. ദേവി മാഹാത്മ്യം എന്ന സീരിയലിൽ ദേവി ആയി അഭിനയിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു ഞാൻ. ഒരു നഴ്സിന് പണം കൊടുത്ത് പോറ്റിക്ക് അരിലാക്കിയാണ് പോയത്. അതിന്റെ പേരിൽ പലരും വിമർശിച്ചു.

ഭർത്താവ് ആശുപത്രിയിൽ കിടക്കുമ്പോൾ അവൾ ചായം തേച്ച് അഭിനയിക്കുന്നു എന്ന്. അസുഖം കൂടിയപ്പോൾ പോറ്റിയ്ക്ക് ദേഷ്യവും അധികമായി. എന്നോട് വെറുതേ വഴക്കിടും. എന്തിനാണ് ഇങ്ങനെ അവളെ വേദനിപ്പിയ്ക്കുന്നത് എന്ന് സുഹൃത്ത് ചോദിച്ചപ്പോൾ, ഞാൻ പോയി കഴിഞ്ഞാൽ അവൾ എന്നെ ഓർത്ത് ജന്മം പാഴാക്കരുത്. ഇപ്പോൾ തന്നെ ഒരു അകലം പാലിച്ചു കഴിഞ്ഞാൽ അവൾ അതുമായി പൊരുത്തപ്പെടും എന്ന് പറയുമായിരുന്നു.

അവസാനം ആയപ്പോൾ എനിക്കിനി ആശുപത്രിയിൽ കിടക്കേണ്ട, മോളെ കണ്ട് അവൾക്കൊപ്പം കളിച്ച് ചിരിച്ച് കഴിഞ്ഞാൽ കുറച്ച് ഉന്മേഷം കിട്ടും എന്ന് പറഞ്ഞു. അങ്ങനെ ഡിസ്ചാർജ് ചെയ്യാറായപ്പോഴാണ് വീണ്ടും അസുഖം കൂടിയത്. അങ്ങനെ പോകുകയും ചെയ്തു. പോറ്റി പോയി പന്ത്രണ്ട് ദിവസത്തോളം വീട്ടിൽ നിറയെ ആളുകളായിരുന്നു. പതിമൂന്നാമത്തെ ദിവസം മുതൽ ഞാനും മോളും തനിച്ചായി.

അപ്പോൾ അനുഭവിച്ച ഒറ്റപ്പെടലും വേദനയും എങ്ങിനെ പറയണം എന്ന് അറിയില്ല. ഉറക്കമില്ലാത്ത രാത്രികൾ. ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല, മോൾക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോൾ 15 ദിവസം കഴിഞ്ഞ് ഞാൻ ബാങ്ക് ജോലിക്ക് പോകാൻ തീരുമാനിച്ചു. അന്ന് ഞാൻ ഇറങ്ങിയ നേരത്ത് വീട്ടിന്റെ അപ്പുറത്ത് നിന്ന് ഒരാൾ, ഹൂം ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞ ആ വാക്ക് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്.

Also Read
വിവാഹ മോചിതയാണ്, സിംഗിൾ മദർ ആണ്, ഇപ്പോൾ ജീവിതം ആസ്വദിക്കുകയാണ്, ബിഗ് ബോസ് താരം ശാലിനി നായർ പറയുന്നത് ഇങ്ങനെ

പക്ഷെ അത്തരം കുത്തു വാക്കുകളാണ് എന്നെ മുന്നോട്ട് നയിച്ചത്. പ്രൈവറ്റ് ബാങ്ക് ആയത് കൊണ്ട് പലപ്പോഴും വീട്ടിലെത്താൻ വൈകിയപ്പോഴും പല കഥകളും അടിച്ചിറക്കി. എല്ലാം എനിക്ക് എന്റെ മകളെ മാത്രം ബോധ്യപ്പെടുത്തിയാൽ മതിയല്ലോ എന്നുള്ളത് കൊണ്ട് അതിനോട് ഒന്നും പ്രതികരിക്കാൻ പോയില്ല. എനിക്ക് ആരോടും ഒരു പരാതിയും പരിഭവവും ഇല്ല.

എന്റെ ജീവിതം ഞാൻ തിരഞ്ഞെടുത്തതാണ്. ഇപ്പോൾ മകളുണ്ട് കൂടെ. അവൾക്ക് വേണ്ടി എനിക്കൊരു കൂട്ട് വേണം എന്നോ, ഇനിയൊരു വിവാഹം വേണം എന്നോ ഇതുവരെ ചിന്തിച്ചിട്ടില്ല. ഇനി വേണ്ട. വളരെ സെൻസിറ്റീവ് ആണ് ഞാൻ. പക്ഷെ ആളുകൾക്ക് മുന്നിൽ കരയില്ല. അതുകൊണ്ട് അഹങ്കാരിയാണ് എന്ന് പറഞ്ഞാൽ അത് എന്റെ ധൈര്യമാണെന്നുമ ഇന്ദു ലേഖ പറയുന്നു.

Advertisement