ആദ്യമൊക്കെ ഒന്ന് വിരട്ടുമെങ്കിലും ഇന്നുവരെ മമ്മൂക്ക എന്റെ അടുത്ത് പറ്റില്ല എന്നോ നോ എന്നോ പറഞ്ഞിട്ടില്ല, ഹീ ഈസ് എ സ്വീറ്റ് ഹാർട്ട്: അനുഭവം പറഞ്ഞ് നൈല ഉഷ

1364

സലിം അഹമ്മദ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന ഹിറ്റ് ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് നടി നൈല ഉഷ. ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്യുമ്പോഴായിരുന്നു നൈല ഉഷയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മലയാളത്തിൽ നായികയായും അവതാരകയായു എല്ലാം നൈല ഉഷ തിളങ്ങി.

തിരുവനന്തപുരം സ്വദേശിയായ താരം ദുബായിയിൽ സഥിര താമസമായിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയിൽ അവസരം കിട്ടുന്നത്. കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ഫയർമാൻ, പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, പൊറിഞ്ചു മറിയം ജോസ്, ലൂസിഫർ തുടങ്ങി ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി.

Advertisements

ഇപ്പോഴിതാ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ എത്തിയിരിക്കുകയാണ് നടി നൈല ഉഷ. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫറിന് ശേഷം നൈലയുടെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം കൂടിയാണ് പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലേത്.

Also Read: വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം, പെട്ടെന്ന് മാറിയപ്പോൾ അടികിട്ടിയത് പോലെയായി: തുറന്ന് പറഞ്ഞ് ആര്യ

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലെ ചിത്തിര എന്ന കഥാപാത്രത്തിലൂടെയാണ് നൈലയുടെ സിനിമ അരങ്ങേറ്റം. ചിത്രത്തിലെ കഥാപാത്രം വലിയ കയ്യടിയാണ് താരത്തിന് നേടിക്കൊടുത്തത്. നടൻ മമ്മൂട്ടിയെ കുറിച്ച് ചില കാര്യങ്ങൾ പങ്കുവെക്കുകയാണ് നൈല ഉഷ. തന്റെ ആദ്യത്തെ റീൽ ലൈഫ് ഹീറോ ആണ് മമ്മൂക്ക എന്നാണ് നൈല പറയുന്നത്.

ഒപ്പം ചില കാര്യങ്ങൾക്കായി മമ്മൂക്കയെ സമീപിച്ചതിനെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്. എന്റെ ആദ്യത്തെ റീൽ ലൈഫ് ഹീറോ ആണ് മമ്മൂക്ക. ഞാൻ കുഞ്ഞനന്തന്റെ കടയിൽ അഭിനയിക്കാനും ഒരു ആക്ടർ ആകാനുമുള്ള കാരണം തന്നെ മമ്മൂക്കയാണ്. ഹീ ഈസ് എ സ്വീറ്റ് ഹാർട്ട്. നമുക്കറിയാമല്ലോ നമ്മുടെ ഫ്രണ്ട് ഒരു ആക്ടർ ആണെങ്കിൽ കോളേജിൽ ഒരു പരിപാടിയുണ്ടെങ്കിൽ ആ നടന്റെയോ നടിയുടേയോ ഒരു വീഡിയോ എടുത്തു തരുമോ എന്നൊക്കെ നമ്മുടെ മറ്റു ചില സുഹൃത്ത് ചോദിക്കില്ലേ.

അതുപോലെ എനിക്ക് മമ്മൂക്കയെ അറിയുമെന്ന് അറിയുന്ന ചിലർ അദ്ദേഹത്തിന്റെ അടുത്ത് ചോദിക്കാൻ ചില കാര്യങ്ങൾ എന്നോട് പറയാറുണ്ട്. ഞാനിങ്ങനെ കാര്യം അവതരിപ്പിക്കാനായി മമ്മൂക്ക എന്ന് വിളിച്ച് അദ്ദേഹത്തിന്റെ അടുത്ത് പോകും. ഇന്നുവരെ മമ്മൂക്ക എന്നോട് പറ്റില്ല എന്നോ നോ എന്നോ പറഞ്ഞിട്ടില്ല. ആദ്യമൊക്കെ എന്നെ വിരട്ടും എന്താ സംഭവമെന്ന് പറ എന്നൊക്കെ പറഞ്ഞ്.

ഇപ്പോഴും മമ്മൂക്ക ദുബായിൽ വരുമ്പോൾ ദൂരെ നിന്ന് കാണുമ്പോൾ എനിക്ക് സംശയമാണ് മമ്മൂക്ക ഇനി എന്നെ മറന്നു കാണുമോ എന്ന്. പക്ഷേ ഹി ഹീസ് സച്ച് എ ഡാർലിങ്. അദ്ദേഹത്തിന് ദൈവം ദീർഘ ആയുസും ആരോഗ്യവുമൊക്കെ നൽകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. എന്റെ ആദ്യ സിനിമ മമ്മൂക്കയുടെ ഒപ്പമാ ണെങ്കിലും ഓരോ തവണ മമ്മൂക്കയെ കാണുമ്പോഴും അയ്യോ മമ്മൂക്ക എന്ന നിലയിലാണ് നമ്മൾ നോക്കിക്കാണു കയെന്നും നൈല ഉഷ പറയുന്നു.

Also Read
നായകൻ രാത്രി മൂന്ന് മണിയ്ക്ക് വീട്ടിലേക്ക് വിളിച്ചാലും പോകണം, പോയില്ലെങ്കിൽ സിനിമയിൽ നിന്നും പുറത്താക്കും: അനുഭവം വെളിപ്പെടുത്തി മല്ലിക ഷെരാവത്ത്

അതേ സമയം സിനിമയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാൾ ജയസൂര്യ ആണെന്നും നൈല ഉഷ അഭിമുഖത്തിൽ പറയുന്നുണ്ട്. ഫ്രണ്ട്ലി ആയി ഞാനൊരു കോ ആക്ടറിന്റെ കൂടെ അഭിനയിക്കുന്നത് ജയന്റെ ഒപ്പമാണ്. ഇന്നും ജയസൂര്യ എന്നെ കാണുമ്പോൾ അനുവേ എന്ന് വിളിച്ച് അടുത്ത് വരും.

എന്നാണ് നമ്മൾ അടുത്തൊരു സിനിമ ചെയ്യുന്നതെന്ന് ചോദിക്കും. ജോൺ ലൂഥറിന് ദുബായിൽ സ്‌ക്രീനിങ് ഉണ്ടായപ്പോഴും ജയനെ കണ്ടിരുന്നു. സിനിമയിലെ എന്റെ ആദ്യ സുഹൃത്ത് കൂടിയാണ് ജയൻ. എപ്പോഴും വിളിക്കാറൊന്നുമില്ലെങ്കിലും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വെൽവിഷേർസ് ആണെന്നും നൈല ഉഷ വ്യക്തമാക്കുന്നു.

Advertisement