പ്രണയിച്ചായിരുന്നു വിവാഹം, വേർപിരിയണം എന്നാവശ്യം എന്റേതായിരുന്നു, ഹൃദയം തകർന്നുപോയി, വീണ്ടും ഞങ്ങൾ ഒന്നായേക്കാം: വേദനനിറഞ്ഞ വിവാഹ മോചനത്തെ കുറിച്ച് രേവതി

4587

തെന്നിന്ത്യൻ സിനിമയിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് തൊണ്ണൂറുകളിൽ തിളങ്ങിനിന്ന താരമാണ് നടി രേവതി. കാക്കോത്തിക്കാവിലെ അപ്പുപ്പൻതാടികൾ, വരവേൽപ്പ്, കിലുക്കം, അഗ്നിദേവൻ, ദേവാസുരം തുടങ്ങിയ സുപ്പർഹിറ്റ് സിനിമകളിലൂടെ രേവതി മലയാളികൾക്കും പ്രിയങ്കരിയായി മാറിയിരുന്നു

പലപ്പോഴും സിനിമിലെ ദാമ്പത്യത്തിന് ആയുസ് വളരെ കുറവാണ് എന്നാണ് പറയപ്പെടുന്നത്. സെലിബ്രിറ്റികളുടെ വിവാഹം പോലെ തന്നെ വിവാഹ മോചനങ്ങളും എല്ലായ്‌പ്പോഴും ആഘോഷിക്കപ്പെടാറുണ്ട്.

Advertisements

എന്നാൽ സോഷ്യൽ മീഡിയ അത്രയൊക്കെ സജീവമാവുന്നതിന് മുൻപ് വേർപിരിഞ്ഞതുകൊണ്ടാവാം നടി രേവതിയുടെയും സുരേഷിന്റെയും വിവാഹ മോചനത്തെ കുറിച്ച് അധികമാർക്കും കൂടുതലൊന്നും അറിയില്ല. മുൻപൊരു അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും രേവതി തന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

സുരേഷുമായി പ്രണയത്തിലായിരുന്നു എന്നാൽ അത്രമാത്രം ഗാഢ പ്രണയം ഒന്നുമായിരുന്നില്ല. വീട്ടുകാർ എതിർത്തിരുന്നുവെങ്കിൽ ഒരു പക്ഷെ ഞങ്ങൾ വിവാഹിതരാവില്ലായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ സുരേഷ് ആദ്യം അവരുടെ അമ്മയോട് പറഞ്ഞു.

പിന്നെ എന്റെ വീട്ടുകാരോട് സംസാരിച്ചു. രണ്ട് കുടുംബത്തിനും എതിർപ്പുകൾ ഉണ്ടായില്ല. വിവാഹ മോചനം എന്ന തീരുമാനം എന്റേതായിരുന്നു. ഞങ്ങൾക്കിടയിൽ ഒരുപാട് കമ്യൂണിക്കേഷൻ ഗ്യാപ്പുണ്ടായി. തുറന്ന് പറഞ്ഞ് സൗഹൃദത്തോടെ പിരിഞ്ഞു.

വേർപിരിയൽ, പ്രത്യേകിച്ചും വിവാഹ ബന്ധം വേർപിരിയുക എന്നത് ഹൃദയം തകരുന്ന അവസ്ഥയാണ്. ഒന്ന് രണ്ടാഴ്ചയോളം അതിന്റെ വേദന അനുഭവിച്ചു. പിന്നെ ഞാൻ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു. വിവാഹ മോചനം വേർപിരിഞ്ഞുവെങ്കിലും ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

ഒരു പക്ഷെ വീണ്ടും ഞങ്ങൾ ഒന്നായേക്കാം. എന്ത് തന്നെ വന്നാലും ജീവിതാവസാനം വരെ സുരേഷ് മാത്രമാണ് എന്റെ തുണയെന്നും രേവതി പറഞ്ഞിരുന്നു

Advertisement