പലരും അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, ഏറെ കഷ്ടപ്പെട്ടാണ് ഇങ്ങനെ ആയി തീർന്നത്, വെളിപ്പെടുത്തലുമായി ഹണി റോസ്

807

2005ൽ വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരി ആണ് ഹണി റോസ്. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ താരം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറുക ആയിരുന്നു.

ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരുകോടിയിൽ പങ്കെടുത്ത് സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ ഹണിറോസ് പങ്കുവെച്ചതാണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ ശ്രദ്ധേയമാകുന്നത്. തന്നെ ഇപ്പോഴും ചിലർ ധ്വനി എന്നും വിളിക്കാറുണ്ടെന്ന് പറയുകയാണ് താരം.

Advertisements

വിട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ധ്വനിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഈ സിനിമയ്ക്കു ശേഷമാണ് തനിക്ക് ധ്വനി എന്ന പേര് വന്നതെന്ന് ഹണി പറയുന്നു. ഹണി എന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ ചിലരൊക്കെ ധ്വനി എന്ന് വിളിക്കാറുണ്ട്.

Also Read
ഈ കുട്ടി താരങ്ങൾ ആരൊക്കെ എന്ന് മനസ്സിലായോ, ഈ സിനിമ ഏതാണെന്ന് അറിയാമോ

ധ്വനി എന്ന് വിളിക്കുമ്പോൾ എനിക്ക് റിലേറ്റ് ചെയ്യാൻ സാധിക്കാറില്ല. തമിഴിലും തെലുങ്കിലുമെല്ലാം പോയപ്പോഴെല്ലാം വേറെ വേറെ പേരുകളാണ് വിളിച്ചത്. പേരുണ്ടാക്കാൻ ഇഷ്ടമുണ്ടെങ്കിലും ഇങ്ങനെയല്ല താനാഗ്രഹിച്ചതെന്നും ഹണി പറഞ്ഞിരുന്നു. 9ാം ക്ലാസിൽ പഠിച്ചിരുന്ന സമയത്താണ് സിനിമയിൽ അവസരം ലഭിച്ചത്.

വിനയൻ സാറിന്റെ ലൊക്കേഷനിൽ പോയി കണ്ടിരുന്നു. അപ്പോൾ തീരെ കുട്ടിയാണ്, കുറച്ചൂടെ കഴിയട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് സാർ ബോയ് ഫ്രണ്ടിലേക്ക് വിളിച്ചത്. നായിക ആവണം എന്നായിരുന്നു തുടക്കത്തിലേ ആഗ്രഹിച്ചത്.

ഓഡീഷനിലൂടെയായാണ് വിനയൻ സാർ അവസരം തന്നത്. അതിന് ശേഷമായി തമിഴിൽ അഭിനയിച്ചിരുന്നു.
അത്രയധികം അവസരങ്ങളൊന്നും അന്ന് ലഭിച്ചിരുന്നില്ല. കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. സ്വന്തം നാടായ തൊടുപുഴ തന്നെയാണ് ഇപ്പോഴും ഇഷ്ടമുള്ളത്.

Also Read
പ്രശസ്തരായ നടന്മാരും സംവിധായകരും പതിനഞ്ചാം വയസ്സുമുതൽ തന്നെ പലവട്ടം ശാരീരികമായി ഉപയോഗിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി

കുടുംബത്തിലാരും സിനിമയിൽ അഭിനയിച്ചിട്ടില്ല. അങ്ങനെയുള്ള ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. സിനിമയിൽ വന്നതിന് ശേഷം മോശം അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. സ്ട്രഗിളിങ് ടൈമിൽ നമ്മളെ ചൂഷണം ചെയ്യാൻ ആളുണ്ടാവും. ഫിസിക്കലിയുള്ള പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. മാനസികമായി പലരും തളർത്തിയിട്ടുണ്ട്.

പല കമന്റുകൾ കേട്ടപ്പോഴും ഷോക്കായിട്ടുണ്ട്. ഒരു സിനിമ ചെയ്തിരുന്ന സമയത്താണ് എന്റെ കോൺഫിഡൻസ് കളയുന്ന സംഭവം വന്നത്. ആദ്യത്തെ ഷെഡ്യൂളിൽ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് സംവിധായകൻ മോശം മെസ്സേജുകളൊക്കെ അയച്ച് തുടങ്ങിയത്.

ഞാൻ പ്രതികരിച്ചിരുന്നില്ല നിർമ്മാതാവിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാൻ ആവുമായിരുന്നില്ല. ആ സിനിമ നന്നായി പോയിരുന്നില്ല. ആ സംഭവത്തിൽ നിന്നും റിക്കവറാവാൻ കുറേ സമയമെടുത്തു. എന്റെ കോൺഫിഡൻസിനെ വല്ലാതെ ബാധിച്ച കാര്യമായിരുന്നു ഇത്.

വിവാഹശേഷവും അഭിനയത്തിൽ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അതൊക്കെ നോക്കിയേ കല്യാണം നടത്തുള്ളൂ. ഒരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം ചെയ്യില്ലെന്നും ഹണി റോസ് പറയുന്നു.

Also Read
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പില്‍ താരദമ്പതികള്‍, വളകാപ്പ് ആഘോഷമാക്കി ടോഷും ചന്ദ്രയും, ആശംസകളുമായി ആരാധകര്‍

Advertisement