അയാൾ സ്‌നേഹിച്ചത് എന്നെ ആയിരുന്നില്ല, എന്റെ പ്രശസ്തിയേയും പണത്തേയും മാത്രമായിരുന്നു; കിഷോർ സത്യയുമായുള്ള പ്രണയ ദാമ്പത്യ ജീവിതത്തെ കുറിച്ച് ചാർമ്മിള

383

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു നടി ചാർമ്മിള. മലയാളത്തിന്റെ താരരാജാവ് മോഹൻ ലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലൂടെ ആയിരുന്നു ചാർമ്മിള മലയാള സിനിമയിൽ എത്തിയത്.

പിന്നീട് നിരവധി സൂപ്പർഹിറ്റി ചിത്രങ്ങളിലെ കിടിലൻ വേഷങ്ങളിലൂടെതെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരങ്ങളിലൊരാളായി ചാർമിള മാറി. മലയാളത്തിൽ അങ്കിൾ ബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല. ചന്ത തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

Advertisements

മലയാള ചലച്ചിത്രമേഖലയിൽ 38 ഓളം ചിത്രങ്ങളിൽ അതിനയിക്കുകയും ചെയ്തു. ഒരിടക്ക് വച്ച് താരം മലയാള സിനിമകളിൽ നിന്ന് താരം അപ്രത്യക്ഷമാകുകയും ചെയ്തു. എന്നാൽ താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞതാണ് ഇപ്പോൾ സോഷ്.ൽ മീഡിയയിൽ വൈറലായി മാറുന്നത്.

ചാർമ്മിളയുടെ വാക്കുകൾ ഇങ്ങനെ,

വളരെ ശക്തമായ ബന്ധമായിരുന്നു അത്. വിവാഹം വരെ എത്തിയിരുന്നു. ഒരിക്കലും ആ ഓർമകൾ എന്നെ വേദനിപ്പിയ്ക്കുന്നില്ല. ബാബു ആന്റണിയുമായി അടുക്കാൻ ഇമോഷണലായ ഒരു കാര്യം ഉണ്ട്. കട്ടപ്പനയിൽ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് അച്ഛന് ഹെവി ഹാർട്ട് അറ്റാക്ക് ഉണ്ടായി. സഹായത്തിന് എനിക്ക് ആരും ഉണ്ടായിരുന്നില്ല, ഭാഷയും അറിയില്ല.

ആ സമയത്ത് ആശുപത്രിയിൽ കൂടെ നിന്ന് സഹായിച്ചത് ബാബു ആന്റണിയാണ്. അന്ന് ബാബു ആന്റണി ഇല്ലായിരുന്നുവെങ്കിൽ എനിക്ക് എന്റെ അച്ഛനെ കിട്ടുമായിരുന്നില്ല. ബാബു ആന്റണിയുമായുള്ള പ്രണയം വേർപിരിഞ്ഞു നിൽക്കുന്ന സമയത്താണ് ഞാൻ കിഷോർ സത്യയെ പരിചയപ്പെടുന്നത്. ആ സമയത്ത് സെറ്റിൽ എന്റെ പെരുമാറ്റം വളരെ മോശമായിരുന്നു.

Also Read
നടിയോടൊപ്പം വിജയ് ബാബു കഴിഞ്ഞത് ആഡംബര ഹോട്ടലിലും ഫ്‌ളാറ്റുകളിലും; പീ ഡ നം നടന്നത് അഞ്ചിടങ്ങളിൽ വെച്ച്, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

ഷോട്ട് എല്ലാം നന്നായി ചെയ്യും, പക്ഷെ ആരോടും നന്നായി പെരുമാറില്ല. ഭക്ഷണം കഴിക്കില്ല ആ സമയത്ത് കിഷോർ അടുത്ത് വന്നിരുന്ന് സംസാരിക്കും. ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അന്ന് കിഷോർ സത്യ. എന്റെ അമ്മ പോയ വേദനയിലാണ് ഞാൻ.

ഒരു മാസം ആയിട്ടേയുള്ളൂ, നമ്മുടെ പേഴ്‌സണൽ കാര്യം വേറെ, ജോലി വേറെ എന്നൊക്കെ പറഞ്ഞ് സംസാരിച്ചു. ഞങ്ങൾ പെട്ടന്ന് സുഹൃത്തുക്കളായി. ആ ബന്ധം വിവാഹത്തിലും എത്തി. വീട്ടുകാരുടെ എല്ലാം സമ്മതത്തോടെയാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ചെന്നൈയിൽ വച്ച് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതും കിഷോർ ഗൾഫിലേക്ക് പോയി.

എന്നെ അഭിനയിക്കാനും സമ്മതിച്ചില്ല. ഷോകൾ ചെയ്യാം, സിനിമയിൽ അഭിനയിക്കാൻ പാടില്ല എന്നൊക്കെയായിരുന്നു നിബന്ധന. നാല് വർഷം അയാൾ ഗൾഫിൽ ആയിരുന്നു. എന്നെ വിളിക്കുകയോ നാട്ടിലേക്ക് വരികയോ ചെയ്തില്ല. വിസയും അയച്ചില്ല. അവസാനം ഞാൻ അങ്ങോട്ട് തേടി പോകേണ്ട അവസ്ഥയിലേക്ക് എത്തി.

അയാൾ സ്‌നേഹിച്ചത് ഒരിക്കലും എന്നെ ആയിരുന്നില്ല. എന്റെ പ്രശസ്തിയും പൈസയും മാത്രമായിരുന്നു. ഷാർജയിൽ വച്ച് എനിക്ക് മയക്ക് മരുന്ന് ബന്ധം ഉണ്ട്, മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ടു എന്നൊക്കെ വാർത്തകൾ വന്നു. ഒന്നാമത്തെ കാര്യം ഷാർജയിൽ നിന്ന് ഒന്നും മയക്ക് മരുന്നൊന്നും അത്ര പെട്ടന്ന് കിട്ടില്ല.

അല്ലെങ്കിൽ അത്രയും വലിയ ബന്ധവും പൈസയും ഉണ്ടായിരിക്കണം. ഒരു വരുമാനവും ഇല്ലാതെ, പ്രോപ്പറായ വിസ പോലും ഇല്ലാതെ കിഷോർ സത്യ എന്ന ഭർത്താവിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒന്ന് പുറത്ത് പോലും പോകാൻ കഴിയാത്ത ഞാൻ എവിടെ നിന്ന് ഇതൊക്കെ ഉപയോഗിക്കാനാണ്.

നാല് വർഷത്തിന് ശേഷം എനിക്കൊരു ഗൾഫ് ഷോ വന്നു. അങ്ങനെ ഞാൻ പോയി. അവിടെ എന്നെ പിക്ക് ചെയ്യാൻ വന്നത് ഒരു പെണ്ണിനൊപ്പമാണ്. അവൾക്കൊപ്പം അയാൾക്ക് രഹസ്യ ബന്ധം ഉണ്ടായിരുന്നു. പിന്നീട് അവളുടെ വിസയിൽ ഞാൻ അവിടെ നിന്നു. കുറച്ച് ഷോകൾ കിട്ടി. എന്നാൽ അതിന്റെ എല്ലാം പൈസ എടുത്തത് അയാളാണ്.

Also Read
ഒൻപതു തവണയും ഇഷ്ടപ്രകാരം ചെയ്തിട്ട് പത്താം തവണ ബലംപിടിച്ച് ലൈം ഗി ക മാ യി ഉപയോഗിച്ചാൽ അത് ബ ലാ ൽ സം ഗം തന്നെയാണ്: സിൻസി അനിലിന്റെ കുറിപ്പ് വൈറൽ

ഒരു രൂപ പോലും എനിക്ക് തന്നില്ല. ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിനും അയാൾ തയ്യാറായില്ല. അപ്പോഴാണ് അവിടെ അയാൾക്ക് മറ്റൊരു ബന്ധമുണ്ട് എന്ന് അറിയുന്നത്. അതോടെ എന്റെ ദാമ്ബത്യം അവിടെ അവസാനിക്കുകയായിരുന്നു.

രണ്ടാമത് കല്യാണം ചെയ്ത ആളാണ് രാജേഷ്. രാജേഷ് പൂർണമായും ഒരു ഗ്രാമത്തിലുള്ള ആളാണ്. ഒരു നടിയായ ഞാൻ ആ ഗ്രാമത്തിലേക്ക് പോയത് തന്നെ ഏറ്റവും വലിയ തെറ്റ് ആയിരുന്നു. അതിന്റെ ഏറ്റവും ക്രൂ ര മ ായ മുഖം അനുഭവിയ്ക്കുമ്പോഴേക്കും ഞങ്ങൾക്ക് കുഞ്ഞ് ജനിച്ചിരുന്നു. പ്രധാന പ്രശ്‌നം സംശയമായിരുന്നു.

സിനിമയിൽ ഇത്രയും ആളുകൾക്കൊപ്പം തൊട്ട് അഭിനയിച്ച നടി എന്ന സംശയം എപ്പോഴും അവരുടെ വീട്ടുകാർക്ക് ഉണ്ടായി. വിവാഹ മോചനത്തിലേക്ക് നയിച്ചത് വേറെ കാരണങ്ങളാണ്. എന്നെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറാം എന്ന് പറഞ്ഞ അയാൾപേര് മാറ്റുകയും മതം മാറുകയും ചെയ്തിരുന്നു. എന്നാൽ അവരുടെ അച്ഛനു അമ്മയും സമ്മതിച്ച ശേഷം അത് വച്ച് എന്നെ തിരിച്ചടിക്കാൻ ശ്രമിച്ചു.

പിന്നീട് എന്റെ മകനെയും ഹിന്ദു മതം സ്വീകരിക്കാൻ നിർബന്ധിച്ചു. മകന് അത് ഇഷ്ടമല്ലായിരുന്നു. അവസാനം ഞാൻ അവിടെ നിന്ന് ഇറങ്ങിയപ്പോൾ എന്നെ വേണ്ട കുഞ്ഞിനെ വേണം എന്ന് പറഞ്ഞ് കേസ് കൊടുത്തു. പക്ഷെ മകൻ എനിക്കൊപ്പം നിന്നു. അതാണ് രണ്ടാം വിവാഹ മോചനം അത്രയും വിവാദമാകാൻ കാരണം എന്നും നടി പറയുന്നു.

Also Read
എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ജാനകിക്കുട്ടി ആകേണ്ടിയിരുന്നത് ഞാൻ ആയിരുന്നു, പക്ഷേ അവസാന നിമിഷം സംഭവിച്ചത് ഇങ്ങനെ: രശ്മി സോമൻ

Advertisement