തന്റെ ശരീരത്തിലേക്ക് അയാൾ ഇഴുകി ചേർന്നു, സംവിധായകൻ പറഞ്ഞത് ആസ്വദിച്ചോളാൻ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

4092

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായി നടിയാണ് അമെയ്രാ ദസ്തൂറും. തമിഴകത്തിന്റെ യൂവസൂപ്പർതാരം ധനുഷ് നായകനായി പുറത്തിറങ്ങിയ കെവി ആനന്ദ് ചിത്രം അനേകനിലെ നായികയായി എത്തിയാണ് അമെയ്രാ ദസ്തൂറും തെന്നിന്ത്യൻ സിനിമാ ആരാധകരുടെ മനസ്സ് കീഴടക്കിയത്.

16ാം വയസ്സിൽ മോഡലിംഗിലൂടെ രംഗത്ത് വന്ന അമെയ്ര ധനുഷ് നായകനായ അനേകനിലെ നായികയായിരുന്നു. സുന്ദീപ് കിഷൻ നായകനായ മനസുക്കു നിച്ചിന്തി, രാജ് തരുൺ നായകനായ രാജു ഗുഡു എന്നീ തെലുങ്കു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

Also Read
നിരാഹാരം, പുറകെ നടക്കൽ, അഭ്യർത്ഥന; ഒടുവിൽ ഗിരിജ സമ്മതം മൂളിയത് ഇങ്ങനെ, ഒരു പെണ്ണിന് മൂന്ന് തവണ താലിചാർത്തിയ കൊച്ചുപ്രേമന്റെ പ്രണയം അമ്പരപ്പിക്കുന്നത്

2013 ൽ പ്രതീക് ബാബ്ബർ നായകനായ ഇഷാക്ക് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ച അമെയ്ര ഇമ്രാൻഹഷ്മി നായകനായ മിസ്റ്റർ എക്സ്, സെയ്ഫ് അലി ഖാന്റെ കാലാകാന്തി, ജാക്കിചാനും സോനുസൂദും നായകന്മാരായ കുംഗ് ഫൂ യോഗ തുടങ്ങി സിനിമകളിലും അഭിനയിച്ചു.

അതേ സമയം പ്രമുഖ നടൻ നാനാപടേക്കറിൽ നിന്നുള്ള അനുഭവം തുറന്നു പറഞ്ഞ് നടി തനുശ്രീ ദത്ത തുടങ്ങിവെച്ച മീടൂ ക്യാമ്പയിന് പിന്നാലെ തെന്നിന്ത്യൻ സിനിമകളിൽ നിന്നും നേരിട്ട ദുരനുഭവം അമെയ്രാ ദസ്തൂറും തുറന്നു പറഞ്ഞത് ഏറെ ഒച്ചപ്പാടുകൾ സൃഷ്ടിച്ചിരുന്നു.

ഒരു സിനിമയിലെ ഇഴുകിചേർന്നുള്ള രംഗത്തിനിടെ നായകനും സംവിധായകനും മോശമായി പെരുമാറിയെന്ന് ആയിരുന്നു നടിയുടെ ആരോപണം. ഇവർ പ്രബലർ ആയതിനാൽ പേരു പറയാൻ വിസമ്മതിച്ചു കൊണ്ടാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു ദേശീയമാ ധ്യമം നടത്തിയ ഇ മെയിൽ അഭിമുഖത്തിലാണ് നടി താൻ നേരിട്ട ദുരനുഭവം വിളിച്ചു പറഞ്ഞത്.

കാസ്റ്റിംഗ് കൗച്ചിംഗിന്റെ എന്തെങ്കിലൂം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ബോളിവുഡിൽ നിന്നോ ദക്ഷിണേന്ത്യയിൽ നിന്നോ കാസ്റ്റിംഗ് കൗച്ചിംഗിന് വിധേയമായിട്ടില്ല എങ്കിലും രണ്ടു സിനിമാരംഗത്ത് നിന്നും അപമാനത്തിന് ഇരയായിട്ടുണ്ടെന്ന് താരം പറഞ്ഞു. അവർ ആരാണെന്നും എന്താണ് ചെയ്തതെന്നും അവർക്ക് തന്നെ അറിയാം.

എന്നാൽ മാറ്റത്തിന്റെ തരംഗം ആഞ്ഞടിക്കുമ്പോൾ ഈ പദവിക്ക് അവരുടെ പ്രവർത്തിയിൽ നിന്നും അവരെ രക്ഷിക്കാൻ കഴിയില്ലെന്നേ തനിക്ക് ഇപ്പോൾ പറയാനാകു. സിനിമയിലെ അതിശക്തരായതിനാൽ അവരുടെ പേര് പറയാനുള്ള ധൈര്യമില്ലെന്നും സുരക്ഷിതത്വം തോന്നാത്തിടത്തോളം കാലം അവർക്കു നേരെ വിരൽ ചൂണ്ടാൻ തനിക്കാവില്ലെന്നും നടി പറയുന്നു.

ഒരു സിനിമയിലെ പാട്ടു രംഗത്ത് ആ നടൻ തന്നിലേക്ക് ഇഴുകിചേരുന്നെന്നും അതിനിടയിൽ തന്നെ ഈ സിനിമയിൽ നായികയായി കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയിൽ പറഞ്ഞു. ഉടൻ തന്നെ അയാളെ തള്ളിമാറ്റിയശേഷം പിന്നീട് മിണ്ടാൻ പോലും കൂട്ടാക്കിയില്ല. എന്നാൽ അതിന് തനിക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്.

Also Read
വിവാഹ നിശ്ചയം വരെ കഴിഞ്ഞ തൃഷയുടെ കല്യാണം മുടങ്ങാൻ കാരണം രണ്ട് സൂപ്പർ നടൻമാരുമായുള്ള ആ ഫോട്ടോകൾ പുറത്ത് വന്നത്, സംഭവം ഇങ്ങനെ

അത് കാര്യമാക്കേണ്ടെന്നും ശ്രദ്ധിക്കേണ്ടെന്നും അയിരുന്നു സംവിധായകൻ പറഞ്ഞത്. സെറ്റിലേക്ക് വളരെ നേരത്തേ വിളിക്കപ്പെടുക മണിക്കൂറുകളോളം തന്റെ ഷോട്ടിനായി കാത്തിരിക്കേണ്ടി വരിക പോലെയുള്ള ദുരനുഭവമായിരുന്നു പിന്നീട്. ഒരു ദിവസം 18 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നു.

അന്ന് 4, 5 മണിക്കൂർ ഉറങ്ങാൻ കിട്ടുന്നത് പോലും ഭാഗ്യമായിരുന്നെന്നും അമെയ്ര പറയുന്നു. പിന്നീട് നടനെ അവഗണി ച്ചതിന് അമെയ്രയ്ക്ക് നടനോട് മാപ്പു പറയേണ്ടി വന്നു. മറ്റൊരു സിനിമയുടെ സെറ്റിൽ ഓരോ ദിവസവും സംവിധായകൻ തന്നോട് അലറുകയും യാചിക്കുകയും ചെയ്യുമായിരുന്നു. ചില ദിവസങ്ങളിൽ നന്നേ പുലർച്ചേ സെറ്റിലേക്ക് വിളിക്കപ്പെട്ടു.

12, 13 മണിക്കുറുകൾ വാനിറ്റി വാനിൽ കാത്തിരുത്തിയ ശേഷം അസിസ്റ്റന്റ് ഡറയക്ടറെ കൊണ്ടു പറയിച്ചു ഇന്നു ഷൂട്ട് ചെയ്യാൻ പോകുന്നില്ലെന്ന്. ഈ സിനിമയിലേക്ക് എടുത്തത് തന്നെ അയാളുടെ മഹത്വമാണെന്നും പറയിച്ചു എന്നും അമെയ്ര വ്യക്തമാക്കി.

Advertisement