ആ കാര്യം ഓർത്ത് കിടന്നാണ് ആ രാത്രിയിൽ ഞാൻ ഉറങ്ങിയത്: അർച്ചന കവി

1240

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ലാൽജോസ് വിഖ്യാത എഴുത്തുകാരൻ എം ടി കൂട്ടുകെട്ടിൽ ഇറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു അർച്ചന കവി. തന്റെ ആദ്യ ചിത്രിലൂടെ പ്രേക്ഷകർക്ക് അർച്ചന കവി സുപരിചിതയായി മാറി.

ആദ്യ ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ കുറച്ച് നാളുകളായി അർച്ചന സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും പെയിന്റിങ്, വെബ് സീരിയലുകൾ, ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകർക്ക് മുൻപിൽ എത്താറുമുണ്ട്.

Advertisements

അടുത്തിടെയാണ് താരം വിവാഹമോചിതയാകുന്നുവെന്ന തരത്തിലെ വാർത്തകൾ പുറത്ത് വന്നിരുന്നത്. എന്നാൽ ഈ വാർത്തയോട് അർച്ചന ഇത് വരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് അർച്ചന.

ഒരിക്കൽ ഭർത്താവിനും സുഹൃത്തുക്കൾക്കും ഒപ്പം അവരുടെ സംസാരത്തിൽ പങ്കെടുക്കാൻ ഒരു അവസരം വന്നു. അവർ സ്വയം ഭോഗം ആയിരുന്നു അന്ന് സംസാരിക്കാൻ തിരഞ്ഞെടുത്തത്. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. വേറെ വഴിയൊന്നും ഇല്ലാതിരുന്നതിനാൽ എനിക്കവരുടെ ഒപ്പം ഇരുന്നു അതൊക്കെ കേൾക്കേണ്ടി വന്നു.

പലരും പല സ്ഥലങ്ങളിൽ ഇരുന്നു സ്വയംഭോഗം ചെയ്തതിനെ കുറിച്ചൊക്കെ പറഞ്ഞു. അവസാനം എന്റെ അവസരം എത്തിയപ്പോൾ ഞാൻ അസ്വസ്ഥയാകുന്നത് കണ്ടു അവർ എന്നെ നിർബന്ധിച്ചില്ല. എന്നാൽ അപ്പോൾ ഒരു സുഹൃത്ത് എന്റെ അടുത്ത് വന്നു എന്നോട് ഒരു സ്വകാര്യം പറഞ്ഞു.

അർച്ചന തനിക്ക് ഒരു ആണ് കുഞ്ഞു ആണ് ജനിക്കുന്നതെങ്കിൽ അവനോട് ഒരിക്കലും സ്വായം ഭോഗം ചെയ്യരുത് എന്ന് പറയരുത്. ഇതായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. ഒരമ്മയായ നീ ഒരിക്കലും മകനോട് ഒരിക്കലും സ്വയം ഭോഗത്തെ കുറിച്ച് സംസാരിക്കരുത്. അത് തെറ്റാണ് എന്ന് അയാൾ ആവർത്തിച്ചു.

എന്ത് കൊണ്ട് പറഞ്ഞൂടാ എന്ന് ഞാൻ ആ സുഹൃത്തിനോട് ചോദിച്ചു. അയാൾ നൽകിയ മറുപടി ഇങ്ങനെയാണ്. സ്വയം ഭോഗം അത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ്. ഒരിക്കൽ നീ അവനോട് അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞാൽ പിന്നീട് അത് ചെയ്യാൻ പോകുമ്പോഴെല്ലാം അവന്റെ മനസ്സിൽ നിന്റെ മുഖം വരും.

അത് അവനെ മാനസികമായി തളർത്തും എന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. അന്ന് ഞാൻ ചിന്തിച്ചപ്പോൾ അത് ശരിയാണ് എന്ന് എനിക്കും തോന്നി. അന്ന് തനിക്ക് ജനിക്കാൻ പോകുന്ന മകനെ ഓർത്താണ് ആ രാത്രിയിൽ ഞാൻ ഉറങ്ങിയത് എന്നും അർച്ചന പറഞ്ഞു.

Advertisement