മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ആറാട്ട്. ഈ ചിത്രത്തിനു റിവ്യൂ പറഞ്ഞു വൈറലായ വ്യക്തിയായിരുന്നു സന്തോഷ് വർക്കി. ഒറ്റ റിവ്യൂ കൊണ്ട് ട്രോളുകളുടെയും ഇമോജികളുടെയും സ്ഥിര സാന്നിധ്യമായി സന്തോഷ് വർക്കി മാറുകയായിരുന്നു.
മോഹൻലാൽ ആറാടുകയാണ് എന്ന ഒറ്റ ഡയലോഗ് കൊണ്ടായിരുന്നു സന്തോഷ് വർക്കി എന്ന മോഹൻലാൽ ആരാധകൻ പ്രസിദ്ധി നേടിയത്. അതോടെ സന്തോഷ് വർക്കി മ ദ്യ പാ നി ആണെന്നും മാ ന സി ക നി ല തെറ്റിയ ആളാണെന്നും പലരും പറഞ്ഞു പരത്തി. എന്നാൽ താൻ അങ്ങനെയുള്ള ആളല്ല എന്നും മോഹൻലാലിനെ ചെറുപ്പം മുതൽ ആരാധിക്കുന്ന വ്യക്തിയാണ് താനെന്നും പല അഭിമുഖങ്ങളിലും സന്തോഷ് വ്യക്തമാക്കിയിട്ടുണ്ട്.
മോഹൻലാലിനെ പോലെ തന്നെ നടി നിത്യാ മേനോനും തനിക്ക് ജീവൻ ആണെന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു സന്തോഷ് വ്യക്തി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സന്തോഷ് വർക്കിക്ക് രൂക്ഷമായ സൈബർ ആ ക്ര മ ണമാണ് നേരിടേണ്ടി വന്നത്.
പലരും സന്തോഷിനെ സൈക്കോ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇപ്പോൾ, തന്നെ സൈക്കോ എന്ന് വിളിക്കുന്നതിന് മറുപടിയുമായി എത്തിയിരിക്കുക ആണ് അദ്ദേഹം. താൻ ഒരു സൈക്കോ അല്ലെന്നും, തന്നെ സൈക്കോ എന്ന് ആളുകൾ വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമമുണ്ടെന്നും സന്തോഷ് പറഞ്ഞു.
എന്നെപ്പോലെ ഒരു സൈക്കോയെ അവരുടെ മകൾക്ക് വേണ്ടെന്ന് നിത്യാമേനോനെ അമ്മ എന്റെ അച്ഛനോട് പറഞ്ഞിരുന്നു. എന്നെ ഒരു ഡോക്ടറെ കാണിക്കാൻ അവർ ശുപാർശ ചെയ്തു. എന്നാൽ, സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു സർഗാത്മക ്രപതിഭയാണ് ഞാനെന്നാണ് ഡോക്ടർ പറഞ്ഞതെന്നും സന്തോഷ് വർക്കി വ്യക്തമാക്കുന്നു.
മോഹൻലാലിനെയും മമ്മൂട്ടിയെയും സുരാജ് വെഞ്ഞാറമൂടിനെ എല്ലാവരും കണ്ടുപഠിക്കണം. കാരണം സുരാജിനെ പോലെയുള്ള അഭിനയ പ്രാധാന്യമായ കഥപാത്രങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും ചെയ്യേണ്ടതെന്ന് സന്തോഷ് പറഞ്ഞു. സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും അഭിനയിച്ച ജനഗണമന കണ്ട് ഇറങ്ങിയശേഷം സന്തോഷ് വർക്കി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം തനിക്ക് നിത്യയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് നിത്യ യോടും കുടുംബത്തോടും നേരിട്ട് പോയി പറഞ്ഞി ട്ടുണ്ട് എന്നും സന്തോഷ വർക്കി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ തൻറെ പ്രണയം നിത്യ മേനോൻ അവഗണിച്ചെന്നും സന്തോഷ വർക്കി പറഞ്ഞു. ഈ അഭിമുഖത്തിന് പിന്നാലെ സന്തോഷ് വർക്കിക്ക് ട്രോളുകളുടെ പെരുമഴയായിരുന്നു ഉണ്ടായിരുന്നത്.