മടുത്തപ്പോൾ രഞ്ജിയേട്ടനോട് എന്നെ ഒന്ന് രക്ഷപ്പെടുത്താമോന്ന് ചോദിച്ചു, വഴിത്തിരിവായ ആ വേഷത്തെ കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട്

4541

മിമിക്രി രംഗത്തുനിന്നും എത്തി മലയാള സിനിമയിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച് ദേശീയ അവാർഡ് വരെ വാങ്ങിയ താരമാണ് നടൻ സൂരാജ് വെഞ്ഞാറമ്മൂട്. കോമഡി സ്‌കിറ്റുകളിലൂടെയും താരങ്ങളെ അനുകരിച്ചുമായിരുന്നു മിമിക്രിയിൽ സജീവമായിരുന്ന കാലത്ത് സൂരാജാ ആരാധകരെ സൃഷ്ടിച്ചത്.

പിന്നീട് നിരവധി സ്റ്റേജ് ഷോകളിലും, മിനിസ്‌ക്രീൻ പരിപാടികളിലും പങ്കെടുത്ത താരം സിനിമയിലെത്തും മുമ്പ് തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറി. സിനിമയിലെത്തിയതിന് ശേഷം വേറിട്ട കഥാപാത്രങ്ങൾ ചെയ്ത് അദ്ദേഹം ആരാധകരെ വിസ്മയിപ്പിച്ചു.

Advertisements

Also Read
നായകൻ എന്നെ വഴക്ക് പറയുകയും ഞാൻ കരയുകയും ചെയ്യുന്നതിനാൽ ഇളയമകൻ സീരിയൽ കാണില്ല, നായകനെ കൈയിൽ കിട്ടിയാൽ അവൻ ശരിയാക്കി കളയും: ടെസ്സ ജോസഫ്

ഇപ്പോൾ സുരാജ് വെഞ്ഞാറമൂട് നായകനായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രവും ഇപ്പോൾ പ്രേക്ഷക പ്രശംസ നേടി മുന്നോട്ടുകുതിക്കുകയാണ്. നിമിഷയുടെ ചിത്രമാണ് എന്നറിഞ്ഞു തന്നെയാണ് നെഗറ്റീവ് ഛായയുള്ള കഥാപാത്രം ചെയ്യാൻ സുരാജ് തയ്യാറായതെന്ന് സംവിധായകൻ ജിയോ ബേബി വ്യക്തമാക്കിയിരുന്നു.

നടൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സാമൂഹിക ബോധത്തിനു തെളിവായിരുന്നു ആ സമ്മതമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. അതേസമയം നേരത്തെ ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല സ്വഭാവിക വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച അദ്ദേഹം കോമഡി കഥാപാത്രങ്ങളിൽ നിന്ന് മാറി വേറിട്ട വേഷങ്ങൾ ചെയ്യാൻ തുടങ്ങയതോടെ ദേശീയ പുരസ്‌കാരവും സുരാജിനെ തേടിയെത്തിയിരുന്നു.

സിനിമയിലെ തന്റെ ഈ മാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സുരാജ് ഇപ്പോൾ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കോമഡി വേഷങ്ങൾ ചെയ്തു ചെയ്തു മടുത്തപ്പോഴാണ് രഞ്ജിയേട്ടനോട് എന്നെ ഒന്ന് രക്ഷപ്പെടുത്താമോ എന്ന് ചോദിക്കുന്നത്. ഇപ്പോൾ നീ കോമഡിയല്ലേ ചെയ്യുന്നത്.

Also Read
അന്ന് ഞാൻ മമ്മൂക്കയെ കളിയാക്കി, എന്നാൽ പിറ്റേ ദിവസം മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു: വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

അത് തുടരട്ടെ, നിന്നെ മാറ്റി പരീക്ഷിക്കണമെന്ന് തോന്നുമ്പോൾ അത് ചെയ്യുമെന്ന് പറയുകയും പിന്നീട് സ്പിരിറ്റിൽ വേറിട്ട ഒരു വേഷം നൽകിയെന്നും സുരാജ് പറയുന്നു. ആക്ഷൻ ഹീറോ ബിജുവിലെ കഥാപാത്രവും എബ്രിഡ് ഷൈനിനോട് ചോദിച്ചു വാങ്ങിയതാണ്. ചിത്രത്തിലെ രംഗം ചിത്രീകരിച്ച് കഴിഞ്ഞപ്പോൾ എല്ലാവരും വന്ന് അഭിനന്ദിച്ചിരുന്നു.

ആ അഭിനന്ദനങ്ങൾ നൽകിയ സന്തോഷം അത്രയും വലുമായിരുന്നുവെന്നും പുരസ്‌കാരനേട്ടത്തിനും അപ്പുറത്തുള്ള സന്തോഷമായിരുന്നു അന്നുണ്ടായിരുന്നതെന്നും സുരാജ് മുൻപ് വ്യക്തമാക്കിയിരുന്നു. ദേശീയ പുരസ്‌കാരം ലഭിച്ചു കഴിഞ്ഞു ആ അവാർഡ് വീട്ടിൽ കൊണ്ട് വെച്ചതല്ലാതെ കൂടുതൽ ആളുകൾ സിനിമ കാണാത്തത് കൊണ്ട് അവരുടെ അംഗീകാരം എനിക്ക് ലഭിച്ചില്ല.

എന്നാൽ ആക്ഷൻ ഹീറോ ബിജുവിലെ കഥാപാത്രം കണ്ടിട്ടാണ് പ്രേക്ഷകർ എനിക്ക് അവാർഡ് നൽകിയതെന്നും താരം ചൂണ്ടിക്കാട്ടുന്നു.

Advertisement