ചീത്ത വഴികളിലൂടെയാണ് വിവാഹ മോചനത്തിന് ശേഷം ഞാൻ പൈസ ഉണ്ടാക്കുന്നത് എന്ന് പറയുന്നത് കേട്ട് അച്ഛൻ കരഞ്ഞു: നെഞ്ചുരുകി ജീവിതം പറഞ്ഞ് ശാലിനി നായർ

63503

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ആവേശമായ റിയാലിറ്റി ഷോ ബിഗ് ബോസ്സ് മലയാളം സീസൺ നാലിലെ മത്സരാർത്ഥിയാണ് ശാലിനി നായർ. ഇടത്തരം കുടുംബത്തിൽ നിന്നും വീഡിയോ ജോക്കി മേഖലയിലേക്ക് തിരിഞ്ഞതായിരുന്നു ശാലിനി. കഴിഞ്ഞ ദിവസം ബിഗ് ബോസ്സ് ഹൗസിൽ താൻ എങ്ങനെ വിജെ ആയി മാറി എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശാലിനി നായർ.

വിവാഹ മോചിതയായ സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ അതിജീവിച്ചാണ് ശാലിനി മുന്നോട്ട് വന്നത്. ശാലിനി നായരുടെ വാക്കുകൾ ഇങ്ങനെ:

Advertisements

പ്രണയ വിവാഹമായിരുന്നില്ല, പക്ക ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. സന്തോഷത്തോടെ, ഇഷ്ടപ്പെട്ട് ചെയ്ത വിവാഹ ജീവിതം പക്ഷെ അധിക ദൂരം പോയില്ല. ഭർത്താവിൽ നിന്ന് ഉണ്ടായ മോശമായ അനുഭവങ്ങൾ കാരണം കുഞ്ഞിന ഒന്നര വയസ്സ് ഉള്ളപ്പോൾ വിവാഹ മോചിതയായി.

എന്നാൽ ഭർത്ത് വീട്ടിൽ തന്നെ മകളെ പോലെ നോക്കിയ ഒരു അമ്മയുണ്ടായിരുന്നു. അവരെ ഇപ്പോഴും ഓർക്കുന്നു. സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിയ്ക്കുന്ന കുടുംബമാണ്. അമ്മ ഒരു ഭാഗം തളർന്ന് കിടപ്പിലായിരുന്നു. അച്ഛൻ ഓട്ടോറിക്ഷ ഓടിച്ച് ആണ് വരുമാനം ഉണ്ടാക്കുന്നത്.

Also Read
ഞാനും ബിന്ദുവും തമ്മിൽ പിരിഞ്ഞോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്, മകളോടും ചോദിക്കുന്നുണ്ട്; വ്യാജ വാർത്തകൾക്ക് എതിരെ ആഞ്ഞടിച്ച് സായ് കുമാറും ബിന്ദു പണിക്കരും

വിവാഹ മോചനം നേടി വീട്ടിലെത്തിയപ്പോൾ ബന്ധുക്കളും നാട്ടുകാരും എല്ലാം കുറ്റം പറയാൻ തുടങ്ങി. നീ തന്നെയാണ് തെറ്റുകാരി എന്ന തരത്തിലാണ് എല്ലാവരും സംസാരിച്ചത്. പുറത്തേക്ക് ഇറങ്ങിയാൽ പലരും വളരെ മോശമായി പെരുമാറാനും തുടങ്ങി.

അതിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങാതെയായി. പക്ഷെ എങ്ങിനെയെങ്കിലും ഒരു ജോലി നേടണം എന്ന ആഗ്രഹത്തിൽ ജോബ് വാക്കൻസിയുടെ പരസ്യം കണ്ട് ആണ് എറണാകുളത്ത് എത്തിയത്. അവിടെ ഷോപ്പുകളിൽ നിന്ന് തുടങ്ങി, പിന്നെ ചെറിയ ചില ഫങ്ഷനുകളിൽ ആങ്കറിങ് ചെയ്തു.

അങ്ങനെയാണ് കരിയർ ആരംഭിയ്ക്കുന്നത്. 1500 രൂപ പ്രതിഫലത്തിലാണ് തുടങ്ങിയത്. ഇപ്പോൾ അത്യാവശ്യം നല്ല രീതിയിൽ ഷോകൾ കിട്ടുന്നുണ്ട്. പക്ഷെ അപ്പോഴും എന്നെ കുറിച്ച് നാട്ടിലെ സംസാരം വളരെ മോശമായിരുന്നു.

ഞാൻ മറ്റ് പല പണികളും ചെയ്താണ് പണം സമ്പാദിക്കുന്നത് എന്ന് പറഞ്ഞ് പരത്തി ചിലർ. ഞാൻ ഗൾഫിലേക്ക് പോയി എന്ന് പറഞ്ഞ് ആരോ അച്ഛനെ തെറ്റിദ്ധരിപ്പിച്ചു. അന്ന് അച്ഛൻ ഒരുപാട് കരഞ്ഞു. അവസാനം ഞാൻ എന്റെ പാസ് പോർട്ട് എല്ലാം കാണിച്ച് കൊടുത്ത് ആണ് സമാധാനിപ്പിച്ചത്.

ഞാൻ എന്ത് തൊഴിലാണ് ചെയ്യുന്നത് എന്ന് അച്ഛനെ ബോധ്യപ്പെടുത്തി കൊടുക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ദൈവം സഹായിച്ച് ആ അവസരം കിട്ടി. അതോടെ അച്ഛന് എന്നെ ബോധ്യമായി. ഞാൻ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് അച്ഛനെയും അമ്മയെയും മകനെയും ബോധ്യപ്പെടുത്തിയാൽ മതി.
ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും എനിക്ക് ഏറ്റവും അധികം പിന്തുണ നൽകിയ ഒരാളാണ് ഞങ്ങളുടെ നാട്ടുകാരനായ മണിയേട്ടൻ.

അറുപത് വയസ്സ് ഉള്ള മണിയേട്ടനാണ് എന്റെ ഓരോ ഘട്ടത്തിലും, ഞാൻ തളർന്ന് പോകുമ്പോൾ എനിക്ക് ആത്മവിശ്വാസം നൽകി മുന്നോട്ട് നയിച്ചത്. ഒരു ഘട്ടത്തിൽ മണിയേട്ടൻ ആ ത്മ ഹ ത്യ ചെയ്തു. എനിക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

അമ്മ വിറയ്ക്കുക ആയിരുന്നു, ഒട്ടും ഫോർമൽ ആകാതെ തന്നെ ഞങ്ങൾ സംസാരിച്ചു, പ്രണയകാലത്ത് ഐശ്വര്യയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചതിനെ കുറിച്ച് അനൂപ്

ഒരു പ്രശസ്തനായ വ്യക്തി വഴിയാണ് ബിഗ്ഗ് ബോസിലേക്ക് ഞാൻ ഓഡിഷന് വേണ്ടി പ്രൊഫൈൽ അയച്ചു കൊടുത്തത്. പേര് പറഞ്ഞാൽ അദ്ദേഹത്തിന് അതൊരു ബാധ്യതയാവും എന്നതിനാൽ പറയുന്നില്ല. കൊവിഡ് സമയത്ത് എല്ലാം ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. രണ്ട് വർഷം ഷോകൾ ഒന്നുമില്ലാതെ കഴിഞ്ഞിരുന്ന സമയത്ത് ഒരു സുഹൃത്ത് പോലും വിളിച്ച് നോക്കിയില്ല.

പക്ഷെ ഒരാൾ മാത്രം എനിക്ക് എല്ലാ പിന്തുണയും നൽകി. അദ്ദേഹത്തിന്റെ പേര് ഞാൻ ഇപ്പോൾ പറയില്ല. ഈ ഷോ അവസാനിക്കുന്നത് വരെ ഞാൻ ഉണ്ടെങ്കിൽ അന്ന് ആ പേര് വെളിപ്പെടുത്തും എന്നും ശാലിനി നായർ വ്യക്തമാക്കുന്നു.

Advertisement