ആ തള്ള ഇഷ്ടമില്ലാതെ ചോറുരുള വായില്‍ കുത്തിക്കേറ്റുകയാണ്, ലൈക്കിന് വേണ്ടിയാണ് ജഗതിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നതെന്നും കമന്റുകള്‍, മറുപടി നല്‍കി പാര്‍വതി ജഗതി ശ്രീമാര്‍

1856

മലയാളികളുടെ പ്രിയതാരമാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹത്തിന്റെ അസ്സാന്നിധ്യം മലയാള സിനിമയ്ക്ക് നികത്താനാകാത്തതുമാണ്. അപകടത്തിന് ശേഷം വിശ്രമജീവിതത്തിലായ താരത്തിന്റെ അവസ്ഥയില്‍ മലയാള സിനിമാപ്രേക്ഷകര്‍ക്ക് തീരാവേദനയുമുണ്ട്.

ഇതിനിടെ ജഗതി ശ്രീകുമാറിനെ വീണ്ടും വെള്ളിത്തിരയില്‍ കാണാനായത് ആരാധകര്‍ക്ക് മറക്കാനായിട്ടില്ല. സിബിഐ 5 ചിത്രത്തില്‍ വിക്രം എന്ന സിബിഐ സീരീസിലെ ഒഴിച്ചുകൂടാനാവാത്ത കഥാപാത്രമായാണ് ജഗതി എത്തിയത്. ഡയലോഗുകളൊന്നും ഇല്ലെങ്കിലും താരത്തിന്റെ സാന്നിധ്യം തന്നെ ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടായിരുന്നു.

Advertisements

താരത്തിന്റെ തിരിച്ചുവരവില്‍ മിക്കവര്‍ക്കും സന്തോഷം ഉണ്ടെങ്കിലും ചിലര്‍ ഇതിനിടയിലും നെഗറ്റീവ് കമന്റുകള്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വരുന്ന കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് ജഗതിയുടെ മകള്‍ പാര്‍വതി.

Also Read: ഞാന്‍ കോടികള്‍ തട്ടിയെടുത്തുവെന്ന് പലരും പറയുന്നു, ഇപ്പോള്‍ ഇരുപത് കോടിയെങ്കിലും കൈയ്യില്‍ ഉണ്ടാവും, സത്യാവസ്ഥ എന്താണെന്ന് എന്റെ കുടുംബത്തിന് അറിയാം, അമൃത സുരേഷ് പറയുന്നു

നെഗറ്റീവ് കമന്റുകളാണ് കൂടുതലും വരുന്നത്. താന്‍ പപ്പയോടൊപ്പമുല്‌ള ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ പറയും താന്‍ ലൈക്കിന് വേണ്ടിയാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നും എന്നാല്‍ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും പാര്‍വതി പറയുന്നു.

പ്രേക്ഷകര്‍ക്ക് പപ്പയെ കുറിച്ച് അറിയാന്‍ താത്പര്യമുണ്ട്, കാരണം അവരാണ് പപ്പയെ വളര്‍ത്തിയതെന്നും പപ്പയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ താനാണ് നോക്കുന്നതെന്നും പപ്പയുടെ വിശേഷങ്ങള്‍ താന്‍ പങ്കുവെക്കുന്നത് ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Also Read: സിനിമയില്‍ അവസരം കുറയുന്നു, എന്റെ കഴിവ് പുറത്തെടുക്കാനുള്ള കഥാപാത്രങ്ങളൊന്നും ലഭിക്കുന്നില്ല, തുറന്നുപറഞ്ഞ് പ്രിയങ്ക അനൂപ്

നെഗറ്റീവ് കമന്റുകള്‍ തന്നെ വേദനിപ്പിക്കുന്നില്ല.. എന്നാല്‍ അമ്മയ്ക്ക് ഇതൊക്കെ കാണുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും ഒരിക്കല്‍ പപ്പയ്ക്ക് ചോറുരുള വാരിക്കൊടുന്ന അമ്മയുടെ വീഡിയോ പങ്കുവെച്ചിരുന്നതെന്നംു അപ്പോള്‍ അതിന് താഴെ വന്ന കമന്റ് ആ തള്ള ഇഷ്ടമില്ലാതെ വായില്‍ കുത്തിക്കേറ്റുകയാണ് എന്നാണെന്നും അമ്മയെ ഒരുപാട് ഇത് വേദനിപ്പിച്ചിട്ടുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Advertisement