അവന് ആരൊക്കെയോ ആയിരുന്നു ലാലേട്ടന്‍, ഒരു തവണയെങ്കിലും നേരില്‍ കാണിക്കണമെന്നുണ്ടായിരുന്നു, നടന്നില്ല, സെറിബ്രല്‍ പാല്‍സിയോടെ ജനിച്ച് മരണപ്പെട്ട സഹോദരനെ കുറിച്ച് വേദനയോടെ ശ്രുതി പറയുന്നു

34

ഇന്ന് മലയാള സിനിമാപ്രേമികളുടെ ഇഷ്ട നടിമാരില്‍ ഒരാളായി മാറക്കഴിഞ്ഞു ശ്രുതി ജയന്‍. അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടാന്‍ ശ്രുതി ജയന് കഴിഞ്ഞിട്ടുണ്ട്.


ഇതിനോടകം ഒത്തിരി സിനിമകളിലും ഷോര്‍ട്ട്ഫിലിമുകളിലും ശ്രുതി അഭിനയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്റെ സഹോദരനും അമ്മയും ലാലേട്ടന്‍ ഫാനാണ്.

Advertisements

Also Read:ഞങ്ങളുടേത് ഒത്തിരി പ്രശ്‌നങ്ങളുള്ള കല്യാണം, അപ്പന്റെ ഒറ്റമോളായിരുന്നു ഞാന്‍, തുറന്നുപറഞ്ഞ് ദീപ പോള്‍

സെറിബ്രല്‍ പാല്‍സിയോട് കൂടി ജനിച്ച ശ്രുതിയുടെ സഹോദരന്‍ മരണപ്പെട്ടുപോയിരുന്നു. ശ്രുതി പങ്കുവെച്ച പോസ്റ്റില്‍ ലാലേട്ടനൊപ്പം നില്‍ക്കുന്ന അമ്മയുടെ ചിത്രവും സഹോദരനൊപ്പമുള്ള ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമ്മയുടെയും സഹോദരന്റെയും വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നതെന്ന് ശ്രുതി പറയുന്നു.

സഹോദരന്‍ അമ്പൂന്് ഇഷ്ടമുള്ള രണ്ട് വ്യക്തികളായിരുന്ു ലാലേട്ടനും സച്ചിന്‍ ടെന്‍ഡുല്‍്ക്കറും. ഒരു നടന്‍ എന്നതിലുപരിയായി അവന്റെ ആരൊക്കെയായിരുന്നു ലാലേട്ടനെന്നും ലാലേട്ടനെ കാണുമ്പോള്‍ അവന്‍ പ്രകടമാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും ശ്രുതി പറയുന്നു.

Also Read:ഒരു മാറ്റം ആഗ്രഹിച്ചാണ് ഈ ചിത്രം എടുത്തത് ; തന്റെ പുതിയ സിനിമയെ കുറിച്ച് അനുപമ പരമേശ്വരന്‍

ലാലേട്ടനെന്ന മഹാപ്രതിഭയെ അവന്റെയുള്ളില്‍ നിറച്ചത് അമ്മയായിരുന്നു. ലാലേട്ടന്റെ സിനിമകളെല്ലാം അവനെ കാണിക്കുമായിരുന്നുവെന്നും അവനെ ഒരുതവണയെങ്കിലും ലാലേട്ടനെ കാണിക്കമെന്നുണ്ടായിരുന്നുവെന്നും എന്നാല്‍ നടന്നില്ലെന്നും അവന്‍ തങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇപ്പോള്‍ 11 വര്‍ഷമായി എന്നും ശ്രുതി പറയുന്നു.

 

Advertisement