സിസിടിവി കേബിൾ വലി പോലെ അല്ലറ ചില്ലറ പണികളുമായി നടന്ന ഞാൻ ആദ്യമായി ഒരു ബിസിനസ് എക്‌സിക്യൂട്ടീവായത് അദ്ദേഹത്തിലൂടെയായിരുന്നു; ബിസിനസ്സ്മാൻ രാജു കുര്യനിലൂടെ ജീവിതത്തിലുണ്ടായ വഴിത്തിരിവ് തുറന്ന് പറഞ്ഞ് സൂരജ്!

52

ആർജെ സൂരജ് സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. വ്‌ലോഗിങ്ങിലൂടെയും എഴുത്തുകളിലൂടെയും ആരാധകരെ സ്വന്തമാക്കിയിട്ടുള്ള സൂരജ് മിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പറയാറുമുണ്ട്. ബിഗ് ബോസിലൂടെയാണ് താരം കൂടുതൽ പ്രശസ്തനായത്.

വിമർശനങ്ങളെ വളരെ പോസിറ്റീവ് ആയി മാത്രം എടുക്കുന്ന സൂരജ് പലപ്പോഴും താൻ വന്ന വഴികളെ കുറിച്ച് സംസാരിക്കാറുണ്ട്. ബിഗ് ബോസിൽ എത്തിയപ്പോഴും ലാളിത്യം തുളുമ്പുന്ന സംസാരത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രീതി നേടിയെടുത്തത്. ഇപ്പോൾ, തന്നെ ജീവിതത്തിൽ ഏറ്റവും അധികം സഹായിച്ച ഒരു വ്യക്തിയെ കുറിച്ച് പറയുകയാണ് സൂരജ്.

Advertisements

ALSO READ

ഒടുവിൽ അത് തന്നെ സംഭവിച്ചു! സാക്ഷി വിസ്താരത്തിന് കാവ്യ മാധവൻ ഒറ്റയ്ക്ക് കോടതിയിൽ എത്തി, പ്രൊസിക്യൂഷൻ വിസ്താരത്തിനിടെ കൂറുമാറി നടി

ആറ് കൊല്ലം മുൻപ് സൗദി അറേബ്യയിൽ എത്തി ഒരു ജോബ് ട്രാപ്പിൽ പെട്ട് 4-5 മാസം ഒരു പണിയും പൈസയുമില്ലാതെ കിട്ടിയ പണികളൊക്കെ ചെയ്ത് നട്ടം തിരിഞ്ഞു നടന്ന ഞാൻ ഒടുവിൽ ചെറിയ പൈസക്ക് വേണ്ടി ഒരു സ്റ്റേജ് അവതാരകനായി.. സൗദി അൽ ഖോബാറിൽ ഇവന്റ്‌സ് സെറ്റാക്കുന്ന ബിൻസ് മാത്യു എന്ന സുഹൃത്ത് ഒരു ദിവസം ഒരു കമ്പനിയുടെ പ്രോഗ്രാമിന് വിളിച്ചു..

പാർട്ടി ഗെയിംസ് ചെയ്യുന്നതിനിടെ മുന്നിലിരുന്ന ഒരു ഫാമിലിയെ നിർബന്ധിച്ച് ഗെയിംസിൽ പങ്കെടുപ്പിച്ചു.. ആദ്യം മടി കാണിച്ചെങ്കിലും നിർബന്ധിച്ച് വിളിച്ച് കൊറേ പേരെ സ്റ്റേജിൽ എത്തിച്ചപ്പോൾ ആ ഫാമിലിയും വന്നു.. രസകരമായി ആ ഗെയിം നടന്നു, ആ ഫാമിലി സെക്കന്റ് പ്രൈസും നേടി.. ഗെയിംസ് ഒക്കെ കഴിഞ്ഞ് കമ്പനിയിലെ മികച്ച ജോലിക്കാർക്ക് പാരിതോഷികങ്ങൾ നൽകുന്ന ചടങ്ങിന്റെ സമയത്താണ് അറിയുന്നത് അവരായിരുന്നു ആ കമ്പനിയുടെ ചെയർമാൻ എന്ന്..

എല്ലാ ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും നാട്ടിലും വിവിധ ബിസിനസുകളുള്ള യൂണിസിസ് ഗ്രൂപ്പ് ചെയർമ്മാൻ കോട്ടയം പാമ്പാടിക്കാരൻ രാജു കുര്യൻ സാറിനെ അവിടെ വച്ച് പരിചയപ്പെടുകയായിരുന്നു ഞാൻ.. എം എസ് സി ഇലക്ട്രോണിക്‌സ് ഒക്കെ പഠിച്ചിട്ടും ജോബ് ട്രാപ്പിൽ പെട്ട് ഇടക്ക് ഒരു പരിചയക്കാരൻ വിളിക്കുന്ന സിസിടിവി കേബിൾ വലി പോലെ അല്ലറ ചില്ലറ പണികളുമായി നടന്ന ഞാൻ ശ്രീ രാജു കുര്യനിലൂടെ ഒരു ബിസിനസ് എക്‌സിക്യൂട്ടീവായി..!

ആദ്യമായി ഗൾഫിലെ ഒരു കമ്പനി ജോലി.. ലൈസൻസ് എടുത്തു , കമ്പനി കാറു തന്നു.. യാതൊരു എക്‌സ്പീരിയൻസും ഇല്ലാതെ തന്നെ ഒരു തുടക്കക്കാരന് അദ്ദേഹം 4000 റിയാൽ ശമ്പളം തന്നു.. ട്രാപ്പിൽ പെട്ടിരുന്നെങ്കിലും ഞാൻ സൗദിയിലെത്തുന്നത് 2500 റിയാൽ ശമ്പളം പറഞ്ഞ സെക്യൂരിറ്റി സിസ്റ്റം എഞ്ചിനീയർ എന്ന ജോലിക്കായിരുന്നു എന്നത് വേറെ കാര്യം..! അങ്ങനെ ഏതാണ്ട് ആറുമാസത്തെ അലഞ്ഞുതിരിയലും ബുദ്ധിമുട്ടിനും ഒരു സമാധാനം കിട്ടി..!

ALSO READ

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്റെ ശ്രീകുട്ടിയാണ് ; ആദ്യമായി കണ്ടപ്പോൾ ചേട്ടന്റെ കല്യാണം കഴിഞ്ഞതാണോ എന്ന ശ്രീകുട്ടിയുടെ ചോദ്യം ഇപ്പോഴും ഓർമ്മ വരും : ബിഗ് ടിക്കറ്റ് ഭാഗ്യവാൻ സനൂപ് സുനിലിന്റെ വാക്കുകൾ

ഒരു മൂന്ന് മാസത്തിനു ശേഷം രാജു സർ പറഞ്ഞു നമ്മുടെ ഖത്തർ ബ്രാഞ്ചിൽ ഒരാളെ ആവശ്യമുണ്ട് നീ പോകുന്നോ എന്ന്.. അങ്ങനെ ഖത്തർ എത്തി യൂണിസിസ് എന്ന എഞ്ചിനീയറിംഗ് കമ്പനിയിൽ നിന്നും അദ്ദേഹത്തിന്റെ തന്നെ മെഡാസ് എന്ന ഹോസ്പിറ്റൽ സോഫ്റ്റ്വെയർ കമ്പനിയിലേക്ക് ജോലി മാറുകയും ചെയ്തു.. പിന്നീട് ഈ ഖത്തർ ജീവിതവും ജീവിതശൈലിയും മാറ്റിമറിച്ചു. മൂന്ന് കൊല്ലം മുൻപ് ജോലി റിസൈൻ ചെയ്‌തെങ്കിലും ജീവിതത്തിലേക്ക് നല്ലകാലം കൊണ്ടുവന്ന പ്രിയപ്പെട്ട ബോസിനോട് അന്നും ഇന്നും ആത്മബന്ധം സൂക്ഷിക്കുന്നു

ഇന്നലെ ദുബായിൽ വച്ച് സാറിന്റെ കൂടെ വിശേഷങ്ങൾ പറഞ്ഞ് ഒരു കറക്കം കറങ്ങി.. നിലവിൽ എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലുള്ള വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്റ്ററാണ് അദ്ദേഹം.. അതുപോലെ എല്ലാ ഗൾഫ് രാജ്യങ്ങളിലും യൂനിസിസ് എന്ന എഞ്ചിനീയറിംഗ് കമ്പനിയും ഒപ്പം സോഫ്റ്റ് വെയർ കമ്പനിയും അമേരിക്കയിലും കൊച്ചിയും ഐടി ബിസിനസുകളും മറ്റു പല ബിസിനസുകളുമായി ഒരുപാട് പേരുടെ കുടുംബങ്ങൾക്ക് ആശ്രയമേകിക്കൊണ്ട് അദ്ദേഹം വളർച്ച തുടരുകയാണ്. എന്നും സൂരജ് പറയുന്നുണ്ട്

 

Advertisement