അനുശ്രീയെ കൂട്ടിക്കൊണ്ടുപോകാൻ അവളുടെ അമ്മ സെന്റി അടിച്ചിരുന്നു, അനുശ്രീയും ഞാനും ലീഗലി മാരിഡല്ല; ഒരു തെറ്റും ചെയ്യാതെയാണ് ഞാനും വീട്ടുക്കാരും പഴി കേൾക്കേണ്ടി വരുന്നത്; വിഷ്ണുവിന് പറയാനുള്ളത് ഇങ്ങനെ

1324

സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. ബാലതാരമായാണ് അനുശ്രീ മിനിസിക്രീനിലേക്കെത്തുന്നത്. ഈയടുത്താണ് താരം വിഷ്ണുവിനെ പ്രേമിച്ച് വിവാഹം കഴിച്ചത്. എന്നാൽ ഇരുവരുടെയും ദാമ്പത്യം അസുഖകരമായാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇരുവർക്കും ഒരു മകനുണ്ട്. അതേസമയം തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അനുശ്രീ സീ കേരളത്തിന് നല്കിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ അനുശ്രീക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് വിഷ്ണു. തന്റെ സുഹൃത്തായ കിരണിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഷ്ണു തന്റെ കാര്യങ്ങൾ തുറന്ന് പറയുന്നത്. വിഷ്ണുവിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ മിണ്ടാതിരിക്കും തോറും എന്നെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് അനുശ്രീയും കുടുംബവും. അനുശ്രീ ഗർഭിണി ആയ ശേഷം അവളെ കൂട്ടിക്കൊണ്ടുപോയാൽ കൊള്ളാമെന്ന് അവളുടെ അമ്മ ആഗ്രഹം പറഞ്ഞു. ഏഴാം മാസത്തിൽ നടത്തേണ്ട ചടങ്ങ് അഞ്ചാം മാസത്തിൽ നടത്തി അനുശ്രീയെ അവളുടെ വീട്ടുക്കാർ കൂട്ടിക്കൊണ്ടുപോയി.

Advertisements

Also Read
ഞാൻ അവരെ പേര്‌ വിളിച്ചത് ആയയ്ക്ക് കുറച്ചിലായി; മേഡമെന്നോ അമ്മയെന്നോ വിളിക്കണമെന്ന് അവർ, പറ്റില്ലെന്ന് ഞാനും, സംവിധായകൻ ലാൽ ജോസ് മനസ്സ് തുറക്കുന്നു

അനുശ്രീയെ അവളുടെ വീട്ടുക്കാർ കൊണ്ടുപോയാൽ എനിക്കവളെ നഷ്ടമാകും എന്ന് ഉറപ്പായിരുന്നു. അഞ്ചാം മാസത്തിൽ കറുത്ത സാരിയൊക്കെ ഉടുപ്പിച്ചാണ് അവർ അനുശ്രീയെ കൊണ്ടുപോയത്. ആദ്യമായാണ് കറുത്ത സാരി ഉടുപ്പിച്ച് ഗർഭിണിയെ കൂട്ടിക്കൊണ്ടുപോകുന്നത് ഞാൻ കാണുന്നത്. അതിന് ശേഷം എന്നോട് അവരുടെ വീട്ടിൽ ചെന്ന് നില്ക്കുവാൻ ആവശ്യപ്പെട്ടു. രണ്ടു ദിവസം ചെന്നു നിന്ന എന്നോട് ഇനി ഇവിടെ അധികം നിന്നാൽ സ്വന്തം വീട്ടുക്കാർ തന്നെ നമ്മളെ പിരിക്കുമെന്ന് പറഞ്ഞത് അനുശ്രീയാണ്. അത് കേട്ട് എറണാംകുളത്തേക്ക് അനുശ്രീയെയും കൂട്ടി ഷൂട്ടിന് പോയി. അവളുടെ അമ്മ ഫോൺ വിളിച്ച് ടോർച്ചർ ചെയ്തത് കൊണ്ട് മാത്രമാണ് തിരിച്ച് വീണ്ടും വീട്ടിലേക്ക് അവൾ പോയത്.

പ്രസവത്തിന് ആദ്യം കാണിച്ച ഹോസ്പിറ്റൽ തീരെ പോരാ എന്ന് പറഞ്ഞ് വേറെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് നേരെ പോയത് അനുശ്രീയുടെ വീട്ടിലേക്കാണ്. അവിടെ ചെന്ന് രണ്ടാം ദിവസം അവളുടെ അമ്മ എന്നോട് പറഞ്ഞു. ഇനി അവിടെ നിൽക്കാൻ പറ്റില്ല അടുത്തുള്ള വീട്ടുകാർ പലതും പറയുമെന്ന്. ഞാൻ അവളുടെ ഭർത്താവല്ലേ. ആ ഞാൻ അവൾക്കൊപ്പം നിന്നാൽ എന്താ പ്രശ്‌നമുണ്ടാവുകയെന്ന് എനിക്ക് മനസിലായിട്ടില്ല.’

Also Read
യഥാര്‍ഥത്തില്‍ പ്രണയത്തിലാണോ? എത്ര പ്രായമുണ്ട്? ചോദ്യങ്ങളുമായി ആരാധകര്‍; മറുപടി നല്‍കി ആരാധകരുടെ പ്രിയ താരങ്ങളായ കല്യാണിയും കിരണും

‘നൂലുകെട്ട് വരെ വീട്ടിൽ വന്ന് കുഞ്ഞിനെ കാണരുതെന്നും അനുശ്രീയും വീട്ടുകാരും പറഞ്ഞു. പിന്നെ അനുശ്രീയെ ഫോൺ വിളിച്ചപ്പോഴൊന്നും അവൾ എടുത്തില്ല. എല്ലാം പ്ലാൻ ചെയ്താണ് അനുശ്രീയുടെ വീട്ടുക്കാർ ചെയ്യുന്നത്. അതിന് കാരണവുമുണ്ട്. ഞാനും അനുശ്രീയും ലീഗലി മാരിഡല്ല. തൃശ്ശൂർ ഉള്ള ആവണങ്ങാട്ടെ അമ്പലത്തിലാണ് ഞങ്ങളുടെ വിവാഹം നടന്നത്. അവിടെ വെച്ച് വിവാഹം കഴിക്കാം എന്ന് നേർച്ച ഉണ്ടായിരുന്നത് കൊണ്ടാണ് ഒന്നും നോക്കാതെ വിവാഹം നടത്തിയത്. പക്ഷെ വിവാഹം കഴിഞ്ഞ് ലഭിക്കുന്ന ചീട്ട് അവിടെ നിന്ന് ലഭിച്ചില്ല. അത് കൊടുത്താലാണ് മാരേജ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു.

എത്ര വിളിച്ച് സംസാരിച്ചാലും ഞാൻ പറയുന്നത് ഉൾക്കൊള്ളാൻ അനുശ്രീക്ക് കഴിയില്ല. ഫിനാൻഷ്യലി ഞങ്ങളേക്കാൾ മുകളിലാണ് അനുശ്രീയുടെ ഫാമിലി. വഴക്കുണ്ടായാലും കുഞ്ഞിനെ ഓർത്ത് പിരിയരുതെന്ന് പറയുന്ന ആളാണ് അനുശ്രീ, അവളാണ് ഇപ്പോൾ എന്നെ വേണ്ടെന്ന് പറഞ്ഞ് പോയത്’ വിഷ്ണു സന്തോഷ് പറഞ്ഞു.

Advertisement