പരിചയപ്പെട്ട് അഞ്ച് മാസത്തിനുള്ളില്‍ വിവാഹം, ആദ്യമായി ഉമ്മവെച്ചതും വഴക്കിട്ടതും ഇന്നും ഓര്‍ക്കുന്നു, പ്രണയകാലത്തെ കുറിച്ച് അപര്‍ണയും ജീവയും

476

മലയാളം മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.

Advertisements

തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറില്‍ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയില്‍ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.

Also Read: ഞാന്‍ മലയാള സിനിമ വിട്ട് എവിടെയും പോയിട്ടില്ല, അഭിനയിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ജോമോള്‍

ജീവയുടെ ഭാര്യയായ അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ. അപര്‍ണയും ജീവയും യൂട്യൂബിലും സജീവമായിരുന്നു. ഇടയ്ക്ക് അവര്‍ ചാനല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ ചാനല്‍ ആരംഭിച്ചിരിക്കുകയാണ് ഇരുവരും.

ഇപ്പോഴിതാ ജീവയുമായുള്ള വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ. കല്യാണത്തിനുമുമ്പുള്ളതും ശേഷമുള്ളതുമായ എല്ലാ കാര്യങ്ങളും തനിക്ക് വളരെ സ്‌പെഷ്യലാണെന്നും ഓരോ നല്ല നിമിഷങ്ങളും ഓര്‍ത്തുവെക്കുന്നുണ്ടെന്നും സൂര്യ മ്യൂസിക്കില്‍ വെച്ചായിരുന്നു തങ്ങള്‍ കണ്ടുമുട്ടിയതെന്നും അപര്‍ണ പറയുന്നു.

വിവാഹത്തിന് മുമ്പ് അങ്ങനെ കറങ്ങാനൊന്നും പോയിരുന്നില്ല. കല്യാണത്തിന് ശേഷമാണ് ശരിക്കും ജീവിച്ചുതുടങ്ങിയതെന്നും പരിചയപ്പെട്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കല്യാണം കഴിഞ്ഞുവെന്നും ഫസ്റ്റ് കിസ്സിങ് എല്ലാം ഓര്‍മ്മയില്‍ തന്നെയുണ്ടെന്നും അപര്‍ണ പറയുന്നു.

Also Read: ആ സീരിസിൽ ഇന്റിമേറ്റ് രംഗങ്ങളും ലിപ് ലോക്കും ഉണ്ടായിരുന്നു: ഷൂട്ട് കഴിഞ്ഞു വന്നാൽ അവൾ ചെയ്യുന്നത് ഇങ്ങനെ: ഭാര്യയെ കുറിച്ച് ആനന്ദ് നാരായണൻ

ഒരു ബേക്കറിയില്‍ വെച്ചായിരുന്നു ജീവയുടെ അമ്മ തന്നെ കണ്ടത്. അതേ പോലെ ജീവയെ തന്റെ പാരന്റ്‌സും എന്നും രണ്ടു ഫാമിലിക്കും ഇഷ്ടമായി എന്നും അങ്ങനെ വിവാഹം നടന്നുവെന്നും ഒരു ഒരു ക്രിസ്മസ് കാലത്തായിരുന്നു തങ്ങള്‍ ആദ്യമായി വഴക്കിട്ടതെന്നും അപര്‍ണ പറഞ്ഞു.

Advertisement