അച്ഛന് പക്ഷാഘാതം വന്നതോടെ ജീവിതം കഷ്ടമായി തുടങ്ങി ; അമ്മയെ അച്ഛൻ മരിക്കുന്നത് വരെ ഗർഭിണിയായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ… :ബാല്യകാലത്തെ വെല്ലുവിളികളെ കുറിച്ചും സിനിമാ അരങ്ങേറ്റത്തെ കുറിച്ചും ഷീലാമ്മ

507

മലയാളി സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയങ്കരിയായ നായികയാണ് ഷീല. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ഇന്നും ഷീലാമ്മയുടെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. സിനിമയിൽ സജീവമല്ലെങ്കിലും നടി മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഷീലാമ്മയുടെ ജീവിത കഥയാണ്. ബാല്യകാലത്ത് നേരിടേണ്ടി വന്ന വെല്ലുവിളി കുറിച്ചാണ് നടി പറയുന്നത്. ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയിൽ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഠിന പരിശ്രമത്തിന്റെ ഫലമാണ് ഇന്നു കാണുന്ന ജീവിതമെന്നാണ് താരം പറഞ്ഞത്. ഷീലാമ്മയുടെ വാക്കുകൾ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്.

Advertisements

ALSO READ

ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു ശിവാഞ്ജലി സീൻ; ഇനി കുറേ നാളത്തേക്ക് സങ്കടട്രാക്ക് കൊണ്ട് വരല്ലേ മാമാ ; ഇനി അങ്ങോട്ട് പൊളി ആയിരിക്കും എന്നാശ്വസിച്ച് ആരാധകർ

ഷീലയുടെ വാക്കുകൾ ഇങ്ങനെ…’ 10 വയസുവരെ നല്ല ജീവിതമായിരുന്നു. എന്നാൽ പെട്ടെന്ന് അച്ഛന് പക്ഷാഘാതം വന്നു. ശരീരത്തിന്റെ ഒരു വശം തളർന്നു പോയി. ഇതോടെ അച്ഛന്റെ ജോലിയും നഷ്ടപ്പെട്ടു. റെയിൽവെയിൽ ആയിരുന്നു അദ്ദേഹം’

‘ഇതോടെ ജീവിതം കഷ്ടമായി തുടങ്ങി. അച്ഛന് സുഖമില്ലാതായതോടെ ഞങ്ങൾ കേരളത്തിൽ എത്തി. ചികിത്സയ്ക്ക് വേണ്ടിയിട്ടായിരുന്നു ഇങ്ങോട്ട് കൊണ്ട് വന്നത്. പട്ടിണിയ്ക്ക് സമാനമായിരുന്നു അവസ്ഥ. ജീവിക്കുന്നത് ഒരു വലിയ വീട്ടിൽ ആണെങ്കിലും കഴിക്കാൻ ഒന്നും ഇല്ലായിരുന്നു. ഗോതമ്പ് വേവിച്ചതായിരുന്നു അന്നത്തെ സ്ഥിരം ഭക്ഷണം’

‘അച്ഛന് മാത്രമായിരുന്നു ജോലിയുണ്ടായിരുന്നത്. അമ്മയ്ക്ക് ജോലിയോ വരുമാനമോ ഇല്ലായിരുന്നു. അതും കൂടാതെ അമ്മയെ അച്ഛൻ മരിക്കുന്നത് വരെ ഗർഭിണിയായിട്ടേ ഞാൻകണ്ടിട്ടുള്ളൂ. നിത്യഗർഭിണിയായിരുന്നു. എന്റെ അമ്മയെ കുറിച്ച് ഓർമിച്ചാൽ എപ്പോഴും ഗർഭിണിയായി നടക്കുന്ന ഒരു രൂപമാണ് ഓർമ വരുക’ എന്നും താരം ഓർമിയ്ക്കുന്നു.

അച്ഛന് സിനിമ ഇഷ്ടമായിരുന്നില്ല. ചെറുപ്പത്തിൽ ഒരു സിനിമ കാണാനാണ് അദ്ദേഹം കൊണ്ടു പോയത്. വന്നിട്ട് തന്നേയും അമ്മയേയും തല്ലി. അച്ഛൻ മരിച്ചതിന് ശേഷമാണ് സിനിമയിൽ അഭിനയിക്കുന്നത്. എസ്എസ് രാജേന്ദ്രൻ സാറിന്റെ വീട്ടിലായിരുന്നു അന്ന് താമസിച്ചിരുന്നത്. അങ്ങനെ 13 ാംമത്തെ വയസ്സിൽ ‘പാസം’ എന്നൊരു സിനിമയും ചെയ്തു. നാടകത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് ചെന്നൈയിൽ പോയത്. അന്ന് ആ നടകം കാണാൻ വേണ്ടി എംജിആറും ആ സിനിമയുടെ സംവിധായകനും എത്തിയിരുന്നു. അവർക്ക് കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആ ചിത്രത്തിൽ അഭിനയിക്കുന്നത്. അന്ന് സിനിമയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു’. സിനിമയിൽ എത്തിയതിനെ കുറിച്ച് താരം പറഞ്ഞു.

ALSO READ

അഖിലിന്റെയും സുചിത്രയുടേയും ബന്ധം ബിഗ്ഗ് ബോസ് ഹൗസിലെ മറ്റ് മത്സരാർത്ഥികൾ ചർച്ചയാക്കുന്നു ; ഇവർക്കിടയിൽ സൂരജിന്റെ പങ്കെന്ത്? കിടപ്പ് മുറിയിൽ ഇരുന്ന് ഇതേ കുറിച്ച് ചർച്ച ചെയ്ത് ഇരുവരും

‘പാസം’ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഭാഗ്യജാതകം എന്ന മലയാളം ചിത്രത്തിലേയ്ക്ക് ചാൻസ് ലഭിക്കുന്നത്. തമിഴ് സിനിമയൽ അഭിനയിക്കാൻ എത്തിയ ആദ്യ ദിവസം തന്നെയാണ് ഭാഗ്യജാതകത്തിലും അവസരം ലഭിച്ചത്. ചെന്നൈയിലെ വാഹിനി സ്റ്റുഡിയോയിൽ വെച്ചായിരുന്നു അന്ന് ഷൂട്ടിംഗ്.

അന്ന് ആരോ പറഞ്ഞാണ് സത്യൻ സാറും ഭാസ്‌കരൻ മാസ്റ്ററും എന്നെ കാണാൻ വേണ്ടി സെറ്റിൽ എത്തി. അന്ന് അമ്മയോടാണ് കാര്യങ്ങളെല്ലാം സംസാരിച്ചത്. അങ്ങനെയാണ് ആ സിനിമ കിട്ടിയത്. പിന്നീട് ദൈവത്തിന്റെ കൃപ കൊണ്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും’ സിനിമയിലെ ചുവട് വയ്പ്പിനെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് ഷീലാമ്മ പറയുന്നുണ്ട്. 10 സഹോദരങ്ങളാണ് ഷീലയ്ക്കുണ്ടായിരുന്നത്. എല്ലാവരേയും പഠിപ്പച്ചതും വളർത്തിയതും നടിയായിരുന്നു.

Advertisement