അത്രയ്ക്കും വിഷമം ഉണ്ടായിട്ടും ഞാൻ അന്ന് ഒന്നും മിണ്ടിയില്ല, സുരേഷിനെ പിന്നീട് ഞാൻ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു: ഒരിക്കലും മറക്കാനാവാത്ത വേദനയെ കുറിച്ച് ബാലചന്ദ്രമേനോൻ

1767

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് ബാലചന്ദ്രമേനോനും സുരേഷ് ഗോപിയും. മലയാള സിനിമയ്ക്ക് മികച്ച നായികമാരെ സംഭാവന ചെയ്ത അതുല്യ പ്രതിഭയാണ് ബാലചന്ദ്രമേനോൻ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം മലയാള സിനിമക്ക് നൽകിയിട്ടുള്ള സംഭാവനകൾ ചെറുതല്ല.

എന്നാൽ ഒരിക്കൽ ഇവർ ഒരുമിച്ച് ഒരു ദേശിയ അവാർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ, അവാർഡ് ദാന വേളയിൽ തനിക്കുണ്ടായ വിഷമത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ വാക്കുകൾ അന്ന് വളരെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇന്നും അദ്ദേഹം അതെ കാര്യം തന്നെ ആവർത്തിച്ചു പറയുന്നു.

Advertisements

ALSO READ

അച്ഛന് പക്ഷാഘാതം വന്നതോടെ ജീവിതം കഷ്ടമായി തുടങ്ങി ; അമ്മയെ അച്ഛൻ മരിക്കുന്നത് വരെ ഗർഭിണിയായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ… :ബാല്യകാലത്തെ വെല്ലുവിളികളെ കുറിച്ചും സിനിമാ അരങ്ങേറ്റത്തെ കുറിച്ചും ഷീലാമ്മ

ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്ന്… 1997 ൽ ഏറ്റവും നല്ല നടനുള്ള ദേശിയ പുരസ്‌കാരം ഞാനും സുരേഷ് ഗോപിയും പങ്കിട്ട് എടുക്കുകയായിരുന്നു. ഇരുവരും ആ വർഷത്തെ മികച്ച നടന്മാരാണ്.

സമാന്തരങ്ങൾ എന്ന ചിത്രത്തിന് വേണ്ടി ഞാനും കളിയാട്ടം എന്ന ചിത്രത്തിന് വേണ്ടി എന്റെ സുഹൃത്ത് സുരേഷ് ഗോപിയുമാണ് പങ്കിട്ടത്. ഇങ്ങനെ വരുമ്പോൾ ആര് ആദ്യം രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം വാങ്ങണം എന്നൊരു സംശയം ന്യായമായും ഉണ്ടാവും. അതിനായി സർക്കാർ രണ്ടു പരിഗണനകൾ ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് ‘സീനിയോറിറ്റി’ അല്ലെങ്കിൽ, അക്ഷരമാലാ ക്രമത്തിൽ ആരുടെ പേരാണ് ആദ്യം വരിക. രണ്ടായാലും അർഹത എനിക്ക് തന്നെ.

എന്നാൽ ആ അവാർഡ് ദാന ചടങ്ങിന്റെ തലേദിവസം ഇതിന്റ റിഹേഴ്സൽ നടന്നപ്പോൾ മികച്ച നടന്റെ പേര് സംഘാടകൻ ആദ്യം വിളിച്ചത് സുരേഷിനെ ആയിരുന്നു. എനിക്ക് പെട്ടന്ന് വിഷമം തോന്നി. പക്ഷെ അവകാശങ്ങൾക്ക് വേണ്ടി ഞാൻ ശബ്ദമുയർത്തണമെന്നും പരസ്യമായി പൊരുതണം എന്നും ഉപദേശം തരാൻ പതിവുപോലെ അന്നും ‘കുറേപ്പേർ’ ഉണ്ടായിരുന്നു. പക്ഷെ ഞാൻ ഒരു നിമിഷം ചിന്തിച്ചു, സുരേഷിന്റെ പേര് ആദ്യം വിളിക്കുമ്പോൾ ഞാൻ ചെന്ന് അധികൃതരുടെ ചെവിയിൽ കുശുകുശുത്താൽ, ആ ‘കുശുകുശുപ്പിന്റെ; ‘ ഉള്ളടക്കം അറിഞ്ഞാൽ അടുത്ത ദിവസത്തെ പത്രത്തിൽ വരുന്ന വൃത്തികെട്ട വാർത്ത ആ മനോഹരമായ മുഹൂർത്തത്തിന്റെ ശോഭ കെടുത്തും.

ALSO READ

ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു ശിവാഞ്ജലി സീൻ; ഇനി കുറേ നാളത്തേക്ക് സങ്കടട്രാക്ക് കൊണ്ട് വരല്ലേ മാമാ ; ഇനി അങ്ങോട്ട് പൊളി ആയിരിക്കും എന്നാശ്വസിച്ച് ആരാധകർ

അത് നമ്മുടെ നാടിന് ഒന്നാകെ ഒരു ചീത്തപ്പേര് ഉണ്ടാക്കും എന്ന് അറിയാവുന്നത് കൊണ്ടുതന്നെ എത്രയൊക്കെ വിഷമം ഉണ്ടായിട്ടും ഞാൻ’ ട്രേഡ് യൂണിയനിസം’ കളിക്കാതിരുന്നത്. സുരേഷ് ഗോപി തന്നെ ആദ്യം അവാർഡു വാങ്ങുകയും ചെയ്തു.

ഞാൻ പിന്നീട് സുരേഷിനെ ഫോണിൽ വിളിച്ചു രണ്ടു പേർ ബഹുമതി പങ്കിടുമ്പോൾ ഉള്ള നിബന്ധനകൾ സൂചിപ്പിക്കുകയും ചെയ്തു. അവിടം കൊണ്ടും തീർന്നില്ല. കേന്ദ്രത്തിൽ ഏറ്റവും നല്ല നടനായ ഞാൻ കേരളത്തിൽ വന്നപ്പോൾ നല്ല നടനല്ലാതായി. ആ ആഴ്ച പുറത്തിറങ്ങിയ ഇന്ത്യ ടുഡേ ‘ഇന്ത്യയിലെ നല്ല നടൻ’ എന്ന കവർ ചിത്രം പുറത്തിറക്കിയത് ഞാൻ ഇല്ലാതെയാണ്. കാരണം ഇന്നും അജ്ഞാതം. ആധുനിക പത്രപ്രവർത്തനാമാണെന്ന് ഞാൻ സമാധാനിച്ചു.

 

Advertisement