അന്ന് ബിജു മേനോന്റെ കൂടെ അഭിനയിക്കാൻ ആരും തയ്യാറയില്ല, ഒടുവിൽ ആസിഫ് എലി എത്തി; അന്നത്തെ ബിജു ആയത് കൊണ്ടാണത് ഇന്ന് അങ്ങനെയല്ല: വെളിപ്പെടുത്തൽ

686

മലയാള സിനിമയിൽ ഒരിടവേളയ്ക്ക് ശേഷം തന്റേതായ സ്പെയ്സ് ഉണ്ടാക്കി എടുത്ത താരമാണ് ബിജു മേനോൻ. ഏറെ കാലത്തിന് ശേഷം ബിജു മേനോൻ നായകനായി തിളങ്ങിയ ചിത്രമാണ് ‘വെള്ളിമൂങ്ങ’.

ജിബു ജേക്കബിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിൽ ബിജു മേനോനും അജു വർഗീസും ആസിഫ് അലിയും എല്ലാം തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇത്.

Advertisements

അതേസമയം, ഇപ്പോൾ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജിബു ജേക്കബ് ഇപ്പോൾ. അന്ന് ബിജു മേനോന് മാർക്കറ്റുള്ള സമയമല്ലാത്തതിനാൽ താരത്തിനൊപ്പം അഭിനയിക്കാൻ പലരും വിസമ്മതിച്ചിരുന്നു എന്ന് സംവിധായകൻ ജിബു ജേക്കബ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ALSO READ- ജോസ്വിൻ സോണി എന്ന ക്രിസ്ത്യൻ പേര് മാറ്റി; ബഷീറിനെ വിവാഹം ചെയ്ത ശേഷം മതവും മാറി; ബഷിയുടെ ആദ്യ ഭാര്യ സുഹാനയുടെ ജീവിതം ഇങ്ങനെ

അന്ന് തനിക്ക് പരിചയമുള്ള ഒന്ന് രണ്ട് സംവിധായകരെ ഈ കഥ പറഞ്ഞ് കേൾപ്പിച്ചു. പക്ഷെ അവരാരും ആ കഥാപാത്രത്തിന്റെ ഫ്രഷ്‌നെസ് മനസിലാക്കിയില്ല. ഇത് റിജക്ട് ചെയ്തു. പിന്നെയാണ് വേറെ ആര് ചെയ്തില്ലെങ്കിലും താൻ ഈ സിനിമ ചെയ്‌തോളാമെന്ന് ചിന്തിച്ചത്. ആ സമയത്താണ് കാസ്റ്റിംഗിനെ കുറിച്ച് ആലോചിച്ചത്. ജോജി പറഞ്ഞത് മമ്മൂക്ക ചെയ്താൽ നന്നാകുമെന്ന് ആയിരുന്നു.

പക്ഷെ മമ്മൂക്ക ഇത് പോലുള്ള കഥാപാത്രം മുമ്പും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കഥാപാത്രം മറ്റൊരാൾ ചെയ്താൽ നന്നാകുമെന്ന് താൻ ജോജിയോട് പറഞ്ഞു. ഡയറക്ടർ എന്ന നിലയിൽ മമ്മൂക്കയിലേക്ക് എത്തിപ്പെടാനും തനിക്ക് പാടാണ്. അപ്പോഴെ തന്റെ മനസിൽ ബിജുവായിരുന്നു. അങ്ങനെ ബിജുവിനോട് കഥ പറഞ്ഞതെന്നും ജിബു ജേക്കബ് പറയുന്നു.

ALSO READ- നാല് ലക്ഷം രൂപ നൽകി വീടിന്റെ പണി പൂർത്തിയാക്കുമെന്ന് വാക്കുനൽകി സുരേഷ് ഗോപി; രാധികയുടെ കാലിൽ വീണ് നന്ദി പറഞ്ഞ് പെൺകുട്ടി

കഥ കേട്ട് അദ്ദേഹം ഇടയ്ക്കിടെ ചിരിക്കുന്നുണ്ടായിരുന്നു. സിനിമ ചെയ്യാൻ തന്നെ ബിജു തീരുമാനിച്ചു. പിന്നെ നിർമ്മാതാവിനെ കിട്ടാൻ ഒരുപാട് നടന്നു. ബിജുവിന് മാത്രമല്ല അജു വർഗീസിനും ടിനിക്കും ആ കഥ ഇഷ്ടപ്പെട്ടിരുന്നു. പ്രോജക്ട് ഓൺ ആവാതെ ആയപ്പോൾ പെട്ടന്ന് പടം നടക്കാൻ വേറെ ആർട്ടിസ്റ്റിനെ കാസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്‌തോളാൻ പോലും ബിജു പറഞ്ഞിരുന്നെന്ന് ജിബു ജേക്കബ് പറയുന്നു.

ആ സമയത്ത് ബിജുവിന് അത്ര മാർക്കറ്റുള്ള സമയമായിരുന്നില്ല. വെള്ളിമൂങ്ങയ്ക്ക് ശേഷമാണ് ബിജു മേനോന് കൂടുതൽ മുഴുനീള നായക വേഷങ്ങൾ കിട്ടിയത്. അന്ന് ബിജു മേനോനോടൊപ്പം അഭിനയിക്കാൻ ആരും തയാറായില്ല. ഒരുപാട് കഷ്ടപ്പെട്ടു. അപ്പോഴാണ് അജു വർഗീസ് തയ്യാറായതെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

ആസിഫിന്റെ ഗസ്റ്റ് അപ്പിയറൻസിന് വേണ്ടിയും ഒരുപാട് ശ്രമങ്ങൾ നടത്തിയിരുന്നെന്നും ജിബു ജേക്കബ് പറയുന്നുണ്ട്. ആ റോൾ ചെയ്യാൻ ആരും തയ്യാറായിരുന്നില്ല. അന്ന് അതായിരുന്നു അവസ്ഥയെന്നും താരം പറയുന്നു. ആസിഫ് അലിയുടെ അതിഥി കഥാപാത്രം ചെയ്യുന്നതിന് വേണ്ടി മറ്റ് ഒരുപാട് നടന്മാരെ സമീപിച്ചു. എന്നാൽ ആരും തയാറായില്ല. അന്നത്തെ ബിജു മേനോൻ ആയതുകൊണ്ടാണ് ആരും വരാതിരുന്നതെന്നും ഇന്നായിരുന്നെങ്കിൽ അവരെല്ലാം അഭിനയിക്കുമായിരുന്നു എന്നാണ് ജിബു ജേക്കബ് പറയുന്നത്.

ബന്ധങ്ങളുണ്ടായിട്ടും ആർട്ടിസ്റ്റുകൾ വരാൻ തയ്യാറായില്ല. ബിജുവിന് വേണ്ടിയാണ് ആസിഫ് അലി ആ ഗസ്റ്റ് റോൾ ചെയ്തത്. അത് അവരുടെ സൗഹൃദമാണ് അതെന്നും സംവിധായകൻ തുറന്നുപറയുന്നു.

Advertisement