ലോകത്തിലെ ഏറ്റവും വലിയ വേദിയില്‍ ഒരു നക്ഷത്രം പോലെ തിളങ്ങി നില്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍, ശരിക്കും എന്റെ കൈയ്യിലാണ് യഥാര്‍ത്ഥ ട്രോഫി, അഭിമാനത്തോടെ ലോകകപ്പ് വേദിയിലെ ദീപികയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് രണ്‍വീര്‍ സിങ്

111

കോടിക്കണക്കിന് ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് ദീപിക പദുക്കോണ്‍. ആദ്യ കാലത്ത് ചില കന്നഡ സിനിമകളില്‍ വേഷമിട്ടിട്ടുള്ള താരം ബോളവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖ് നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡിലേക്ക് അരങ്ങേറിയത്.

മികച്ച മോഡല്‍ കൂടിയായ ദീപിക പരസ്യചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഇപ്പോള്‍ ഇന്ത്യന്‍ സിനമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ദീപിക. കഴിഞ്ഞ ദിവസം ഫിഫ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തില്‍ ദീപിക എത്തിയിരുന്നു.

Advertisements

ഇന്ത്യയ്ക്ക് ഏറെ അഭിമാനമായാണ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ദീപിക എത്തിയത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ താരത്തിന് ഫിഫ ലോകകപ്പ് വേദിയില്‍ ഇത്തരത്തില്‍ ഉള്ള ഒരു അവസരം ലഭിക്കുന്നത്.

Also Read: ആ സന്തോഷ വാര്‍ത്ത കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു അറിഞ്ഞത്, ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മൃദുല വിജയ്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

നിരവധി പേരാണ് ദീപികയെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്. വേള്‍ഡ് കപ്പ് ട്രോഫിയുമായി ദീപിക നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ഫിഫ ലോകകപ്പ് ഫൈനലില്‍ തന്റെ ഭാര്യ ട്രോഫി അനാച്ഛാദം ചെയ്തപ്പോള്‍ ബോളിവുഡ് താരം റണ്‍വീര്‍ സിങിന് ശരിക്കും അഭിമാനിക്കാവുന്ന നിമിഷങ്ങള്‍ തന്നെയായിരുന്നു.

വേള്‍ഡ് കപ്പ് ട്രോഫിയ്‌ക്കൊപ്പം തിളങ്ങി നില്‍ക്കുന്നത് തന്റെ ട്രോഫിയാണെന്നും തന്റെ കൈയ്യിലാണ് യഥാര്‍ത്ഥ ട്രോഫി എന്നുമായിരുന്നു ട്രോഫിയുമായി നില്‍ക്കുന്ന ദീപികയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രണ്‍വീര്‍ കുറിച്ചത്. വേള്‍ഡ് കപ്പ് സ്റ്റേഡിയത്തില്‍ നിന്നുള്ള മറ്റ് നിരവധി ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്.

Also Read: ആവശ്യപ്പെടുന്നത് അമിത പ്രതിഫലം, സുരേഷ് ഗോപിയെ വെച്ച് സിനിമയെടുത്താല്‍ നഷ്ടം കോടികളുടേതെന്ന് ശാന്തി വിള ദിനേശ്

ലോകത്തിലെ ഏറ്റവും വലിയ വേദിയില്‍ ഒരു നക്ഷത്രം പോലെ തിളങ്ങി നില്‍ക്കുകയാണ് തന്റെ പ്രിയപ്പെട്ടവളെന്നും ഈ അഭിമാന നിമിഷത്തില്‍ താന്‍ വിങ്ങിപ്പൊട്ടുകയാണെന്നും രണ്‍വീര്‍ മറ്റൊരു വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

Advertisement