ഇറങ്ങി പോയ്‌ക്കോണം എന്ന് പറഞ്ഞ് അവര്‍ ആട്ടിയിറക്കി, വല്ലാതെ ടെന്‍ഷനായിപ്പോയി, കരഞ്ഞുകൊണ്ടാണ് ഞാന്‍ അവിടെ നിന്നും പോയത്, ജീവിതത്തിലെ ദുരനുഭവം തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

306

മലയാളത്തിലെ ഹിറ്റ് മേക്കര്‍മാരില്‍ ഒരാളായ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി വളരെ പെട്ടെന്ന് തന്ന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ ഗ്രേസിന് കഴിഞ്ഞിരുന്നു.

Advertisements

ഹാപ്പി വെഡ്ഡിംഗില്‍ ചെറിയ കഥാപാത്രത്തില്‍ ആയിരുന്നു ഗ്രേസ് എത്തിയത്. പിന്നിട് നല്ല അവസരങ്ങള്‍ നടി തേടി എത്തുക ആയിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയാണ് ഗ്രേസിന്റെ കരിയര്‍ തന്നെ മാറ്റുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെ ആണ് ഗ്രേസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

Also Read: 35 വര്‍ഷത്തെ സ്‌നേഹവും ആത്മബന്ധവും, ജപ്പാനില്‍ വെച്ച് വിവാഹവാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയില്‍ കണ്ടത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഗ്രേസ് സിനിമയില്‍ എത്തുന്നത്. ഹാപ്പി വെഡ്ഡിങിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്സ്, തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം റോഷാക്ക് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളില്‍ ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ ജീവിതത്തിലെ ചില ദുരനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. താന്‍ സിനിമയുടെ ഫേക്ക് ഓഡിഷനുപോയി കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഫേക്ക് ആണെങ്കില്‍ നമ്മളോട് ഇഷ്ടമുള്ള സീന്‍ അഭിനയിക്കാന്‍ പറയുമെന്നും റിയല്‍ ഓഡിഷനാണെങ്കില്‍ സീന്‍ അവരാണ് തരുന്നതെന്നും ഗ്രേസ് പറയുന്നു.

Also Read: 20 വർഷമായി പൊട്ടിക്കാത്തൊരു മദ്യക്കുപ്പിയുണ്ട് കൈയ്യിൽ; ഏത് ബ്രാൻഡാണ് കഴിച്ചതെന്ന് ഭാര്യ കൃത്യമായി പറയും; മദ്യപാനം നിർത്തിയത് പറഞ്ഞ് സാജു കൊടിയൻ

തന്നെ സെക്കന്‍ഡ് ഓഡിഷന് പോയപ്പോള്‍ ഒത്തിരി ചീത്ത വിളിച്ചിരുന്നു. കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോന്നത്. ഓഡിഷന്‍ ചെയ്തയാള്‍ പറഞ്ഞത് താന്‍ ഭയങ്കര ഡ്രാമറ്റിക് ആണെന്നും ഓവര്‍ ആണെന്നുമൊക്കെയായിരുന്നുവെന്നും താന്‍ വല്ലാതെ ടെന്‍ഷനായിപ്പോയി എന്നും അപ്പോഴാണ് തനിക്ക് മനസ്സിലായത് ഇത് ഫേക്കാണെന്നും അപ്പോഴേക്കും താന്‍ കരഞ്ഞ് സൈഡായിരുന്നുവെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു.

Advertisement