‘ലഹരിയ്ക്ക് അടിമയായ വിനായകന്‍ പേക്കൂത്തുകള്‍ നടത്തിയിട്ടും ജാമ്യത്തില്‍ വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ?’ ചോദ്യവുമായി ഉമ തോമസ് എംഎല്‍എ

604

നടന്‍ വിനായകമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ജയിലര്‍ സിനമയ്ക്ക് പിന്നാലെ മാഞ്ഞുപോയിരുന്നു. താരത്തിന്റെ മികച്ച പ്രകടനം മാത്രമായിരുന്നു സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. ഇപ്പോഴിതാ വീണ്ടും വിവാദത്തില്‍പെട്ടിരിക്കുകയാണ് നടന്‍.

എറണാകുളം പോലീസ് സ്റ്റേഷനിലെത്തി പോലീസുകാരെ അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന് വിനായകന്‍ അറസ്റ്റിലായിരുന്നു. പിന്നീട് താരത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടന്‍ വിനായകനും സര്‍ക്കാരിനുമെതിരെ ഉമ തോമസ് എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ എല്ലാവരും കണ്ടതാണ്. ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടും, ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞ് വിട്ടതും സഖാവായതിന്റെ പ്രിവിലേജാണോ എന്ന് ഉമ തോമസ് ചോദിച്ചു.

ALSO READ- ഫാമിലിയോടൊപ്പം തിളങ്ങി ജീത്തു ജോസഫ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ! ഇതാണോ ശരിക്കുള്ള ജോര്‍ജ് കുട്ടിയും കുടുംബവുമെന്ന് ആരാധകരും

ഫേസ്ബുക്കിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. എന്തിന്റെ പേരിലായാലും വിനായകനെതിരെ നിസാര കേസെടുത്ത് ജാമ്യത്തില്‍ വിട്ടത് അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്ന് എംഎല്‍എ പറഞ്ഞു.

എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയാണ് വിനായകന്‍ കഴിഞ്ഞ ദിവസം ബഹളം വച്ചത്. ഇതോടെയാണ് നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു.

പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടന്‍ മദ്യലഹരിയിലായിരുന്നു എന്നുമാണ് പോലീസ് അറിയിച്ചത്. നോര്‍ത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലെ കലൂരിലാണ് വിനായകനും ഭാര്യയും താമസിക്കുന്നത്.

ALSO READ- ഭാര്യയെ ഭര്‍ത്താന് അനുസരിക്കുന്നത് ഒരു കോമഡിയാണോ? വ്യവസ്ഥയുടെ കുഴപ്പാണ്: മനസ് തുറന്ന് രണ്‍ജി പണിക്കര്‍

വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്റെ പേരില്‍ വിനായകന്‍ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. തുടര്‍ന്ന് മഫ്തിയില്‍ വനിത പോലീസ് വീട്ടിലേക്ക് എത്തി.വീട്ടിലെത്തിയ വനിത പൊലീസിനോട് വിനായകന്‍ ബഹളം വെച്ചു. അതിനുശേഷം വൈകിട്ട് ആറോടെയാണ് വിനായകന്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഉമ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.

ഇത്രയും മോശമായി സ്റ്റേഷനില്‍ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’. അതോ ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ എന്ന് അറിയാന്‍ താല്പര്യമുണ്ട്.. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ…

Advertisement