മലയാള സിനിമയിലെ നടനും സംവിധായകനുമാണ് ധ്യാന്‍ ശ്രീനിവാസന്‍. നടന്‍ ശ്രീനിവാസന്റെ മകനായ ധ്യാന്‍ സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് പ്രവേശിച്ചത്.
തുടര്‍ന്ന് അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങി പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നിവിന്‍ പോളിയും, നയന്‍താരയും മുഖ്യ വേഷത്തില്‍ എത്തിയ ലവ് ആക്ഷന്‍ ഡ്രാമയാണ് ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീടും താരം നിരവധി സിനിമകളാണ് ചെയ്തത്.
ധ്യാനിന്റെ സിനിമയേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളാണ് ഹിറ്റാവുന്നത്. ഇപ്പോഴിതാ സഹോദരന്‍ വിനീത് ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍. വളരെ വിനയമുള്ള ആളാണ് ചേട്ടനെന്നും കാര്യങ്ങളൊക്കെ വളരെ സിംപിളായി അവതരിപ്പിക്കുകയും അല്ലാത്തപ്പോള്‍ വളരെ ഫോര്‍മലായിട്ട് സംസാരിക്കുകയും ചെയ്യുന്ന ആളാണെന്നും ധ്യാന്‍ പറയുന്നു.
തിര എന്ന ചിത്രം ചെയ്യുമ്പോള്‍ തന്നോട് നായകനായി അഭിനയിക്കാന്‍ കഴിയുമോ എന്ന് വളരെ ഫോര്‍മലായിട്ടാണ് ചേട്ടന്‍ ചോദിച്ചത്. വീട്ടില്‍ വെറുതേയിരിക്കുന്ന തന്നോട് അത്രയും വിനയത്തോടെയായിരുന്നു ചേട്ടന്‍ ചോദിച്ചതെന്നും അടുത്തിടെ തന്റെ ഒരു സിനിമ പൊളിഞ്ഞ് നില്‍ക്കുമ്പോള്‍ പുള്ളി തന്റെയടുത്ത് വന്ന് ഒരു സിനിമ ചെയ്യാന്‍ പോകുന്നുണ്ടെന്ന് പറഞ്ഞുവെന്നും ധ്യാന്‍ പറയുന്നു.
വാച്ച് ചാവക്കാട് പോലീസ് സ്‌റ്റേഷനിൽ ഇരിക്കുന്നതിന്റെ പിന്നിലെ കഥ തോണ്ടി പുറത്തിടും..
Also Read: ഒരു മകള്‍ അല്ലേ ഉള്ളൂ, ഇതിപ്പോ എങ്ങനെ രണ്ടുമക്കളായി, ആരാധകരെ സംശയത്തിലാഴ്ത്തി ചിപ്പിയുടെ കുടുംബം
അതുകണ്ടാല്‍ ഒരു പൊട്ടിപ്പൊളിഞ്ഞ സംവിധായകന്‍ സൂപ്പര്‍സ്റ്റാറോട് ഡേറ്റ് ചോദിക്കാന്‍ വന്നുവെന്നേ തോന്നുവുള്ളൂവെന്നും താനൊരു സിനിമ ചെയ്യാന്‍ പോകുകയാണെന്നും ധ്യാനിന് അഭിനയിക്കാന്‍ പറ്റുമോ, ഡേറ്റ് ഉണ്ടാകുമോ എന്നൊക്കെ ചേട്ടന്‍ ചോദിച്ചുവെന്നും ധ്യാന്‍ പറയുന്നു.
താന്‍ ഡേറ്റ് നോക്കിയിട്ട് പറയാമെന്ന് പറഞ്ഞു. പക്ഷേ അപ്പോഴും താന്‍ വിചാരിക്കുന്നത് മറ്റൊരു കാര്യമായിരുന്നു. മലയാളത്തിലെ സക്‌സസ് ഫുള്‍ ആയിട്ടുള്ള ഡയറക്ടറാണ് ചേട്ടന്‍, അങ്ങനെയൊരാള്‍ക്ക് ഇത്രയും വിനയം വേണോ എന്നായിരുന്നുവെന്നും ആ വിനയം പുള്ളിക്കൊപ്പമുള്ളത് തന്നെയാണെന്നും ധ്യാന്‍ പറയുന്നു.