ജീവിച്ചിരിക്കുമ്പോൾ ഒരുപാട് പേർ കൊല്ലുന്നത് കാണാൻ ഭാഗ്യം കിട്ടിയ ആളാണ് താൻ ; പ്രശ്നങ്ങളൊക്കെ വന്നപ്പോൾ ഏറ്റവും കൂടുതൽ സങ്കടകരമായ അവസ്ഥ മീനൂട്ടിയുടെയായിരുന്നു : ദിലീപിന്റേയും കാവ്യയുടേയും വാക്കുകൾ ഇങ്ങനെ!

120

താരദമ്പതിമാരായ ദിലീപും കാവ്യയുമാണ് ഇപ്പോൾ ചർച്ച വിഷയം. മുൻപും താരങ്ങളുടെ ജീവിതത്തെ പറ്റി നിരന്തരം വാർത്തകൾ വരാറുണ്ടായിരുന്നു. എന്നാലിപ്പോൾ വനിത മാഗസിന് നൽകിയ കവർ പേജിന്റെ പേരിലുള്ള വിമർശനങ്ങളാണ് താരകുടുംബം നേരിടുന്നത്. മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും കൂടെ എത്തിയാണ് ദിലീപും കാവ്യയും അഭിമുഖത്തിൽ പങ്കെടുത്തത്. ഇതിന്റെ കവർപേജ് പുറത്ത് വന്നതോടെ തന്നെ രൂക്ഷ വിമർശനമായിരുന്നു ഉയർന്ന് വന്നത്.

എയർക്രാഷിലൂടെ ദിലീപിന് അപകടം സംഭവിച്ചേക്കാമെന്ന പ്രവചനം ഉണ്ടായതിനെ കുറിച്ച് താരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രവചനത്തിന് ശേഷം സമാനമായൊരു കാര്യം നടക്കുകയും ചെയ്തിരുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചത് പോലെയുള്ള അവസ്ഥ തനിക്കുണ്ടായെന്നും ദിലീപ് വെളിപ്പെടുത്തുന്നു. മക്കളെ കുറിച്ചും പാരന്റിംഗിനെ കുറിച്ചും സംസാരിച്ച് കൊണ്ടാണ് കാവ്യ മാധവനും എത്തിയിരിക്കുന്നത്. താരങ്ങളുടെ വാക്കുകൾ ഇങ്ങനെ.

Advertisements

ALSO READ

അച്ഛാ എന്നോട് ക്ഷമിക്കണേ, അച്ഛനാണ് പറഞ്ഞിട്ടാരും വിശ്വസിക്കുന്നില്ല! സീരിയൽ നടി ആരതി സോജന്റെ പോസ്റ്റ് ഇങ്ങനെ

പ്രശ്നങ്ങളൊക്കെ വന്നപ്പോൾ ഏറ്റവും കൂടുതൽ സങ്കടകരമായ അവസ്ഥ മീനൂട്ടിയുടെ ആയിരുന്നു. അന്നവൾ പ്ലസ് ടുവിന് പഠിക്കുകയാണ്. സ്‌കൂളിൽ പോകുന്ന കൗമാരക്കാരിയുടെ അവസ്ഥ ഒന്നോർത്ത് നോക്കൂ. മോൾ പഠിച്ചിരുന്ന സ്‌കൂളിൽ നിന്നും ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു.

ഇത്തരം സന്ദർഭങ്ങളിൽ മറ്റുള്ളവരുടെ നോട്ടങ്ങൾ പോലും അവരെ വേദനിപ്പിക്കും. ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന രീതിയിലാണ് സ്‌കൂളിൽ ഉള്ളവരെല്ലാം പെരുമാറിയത്. എല്ലാവരുടെയും പിന്തുണയിലാണ് മീനൂട്ടി നല്ല മാർക്കോടെ വിജയിച്ചതെന്നാണ് ദിലീപ് പറയുന്നുണ്ട്.

മകൾ മഹാലക്ഷ്മിയുടെ ഇടതൂർന്ന മുടിയ്ക്ക് പിന്നിലൊരു രഹസ്യമുണ്ടെന്നാണ് കാവ്യ പറയുന്നത്. ”ഇത് മുരുകന് വേണ്ടി നൽകിയ വഴിപാടാണ്. മുടി മുറിച്ചു നൽകിയാൽ ചുമന്ന മുടി വരും എന്ന് പറഞ്ഞാണ് മകളെ ആശ്വസിപ്പിച്ചിരിക്കുന്നത്. മാമാട്ടിയെ പ്രസവിക്കാൻ കയറിയപ്പോൾ ലേബർ റൂമിൽ ദിലീപേട്ടനും ഉണ്ടായിരുന്നു.

മകളെ കൈയ്യിൽ കിട്ടിയതോടെ മഹാലക്ഷ്മി എന്ന് ചെവിയിൽ ദിലീപേട്ടൻ വിളിച്ചു. പിന്നാലെ മകളെ മീനാക്ഷിയുടെ കൈയിൽ ഏൽപ്പിക്കുകയായിരുന്നു. രണ്ടാളുടെയും പാരന്റിംഗ് രണ്ടാണ്. എത്ര ദേഷ്യം വന്നാലും അതൊക്കെ ഉള്ളിലൊതുക്കിയാണ് ദിലീപേട്ടൻ മാമാട്ടിയെ ചേർത്ത് നിർത്തുന്നത്. ഞാൻ പക്ഷേ ദേഷ്യം വന്നാൽ പൊട്ടിത്തെറിക്കും. ദിലീപേട്ടൻ അരുതെന്ന് പറയുന്ന കാര്യങ്ങൾ മാമാട്ടി ചെയ്യാറില്ല. പക്ഷേ ഞാൻ ചെയ്യരുതെന്ന് എത്ര അലറി പറഞ്ഞാലും അവളത് ചെയ്തിരിക്കുമെന്നും കാവ്യ പറയുന്നു.

ALSO READ

കൂടുതൽ ഷൈൻ ചെയ്യണ്ട എന്ന് പറഞ്ഞ് ആ സ്റ്റേജ് ഷോയ്ക്കിടെ ശോഭന എന്നോട് കേറി ചൂടായി: വെളിപ്പെടുത്തലുമായി മുകേഷ്

പിന്നീട് ഇതത്ര കാര്യമാക്കിയില്ലെങ്കിലും അമേരിക്കയിൽ ഒരു ഷോ കഴിഞ്ഞ് മടങ്ങുമ്പോൾ വിമാനം എയർപോക്കറ്റിൽ പെട്ടു. റിമി ടോമിയും നാദിർഷയുമൊക്കെ കരച്ചിലായി. വിമാനം ഇപ്പോൾ തകരും, എല്ലാവരും മരിക്കും എന്നൊക്കെ കരുതി. പെട്ടെന്ന് ആ പ്രവചനമാണ് ഓർമ്മ വന്നതെന്ന് ദിലീപ് പറയുന്നു.

പിന്നീട് കേസിലൊക്കെ പെട്ടതിന് ശേഷം അയാളെ കണ്ടിരുന്നു. അന്ന് അയാൾ പറഞ്ഞത് മരണസന്ധിയെന്നല്ല മരണം എന്ന് തന്നെയാണ്. ഇതും ഒരുതരം മരണം ആണല്ലോ. ദിലീപ് എന്ന വ്യക്തിയുടെ മരണമല്ലേ നടന്നത് എന്നാണ് അവർ പറഞ്ഞത്. ജീവിച്ചിരിക്കുമ്പോൾ ഒരുപാട് പേർ കൊല്ലുന്നത് കാണാൻ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും ദിലീപ് പറയുന്നുണ്ട്.

Advertisement