മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട അവതാരകരാണ് അപർണയും ജീവയും. ഇരുവരും ഒരുമിച്ച് ചെയ്ത പരിപാടികളും ഒറ്റയ്ക്ക് അവതരിപ്പിച്ചതും എല്ലാം ശ്രദ്ധേയമാണ്. യാത്രകളെ ഏറെ സ്നേഹിക്കുന്ന താരദമ്പതിമാർ അടുത്തിടെ മാലിദ്വീപിലേക്കാണ് യാത്ര നടത്തിയത്. ഈ വിശേഷങ്ങൾ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ യാത്ര വിശേഷങ്ങളെ കുറിച്ച് താരങ്ങൾ പറയുന്നതിങ്ങനെ.. ഹണിമൂൺ യാത്രയെ കുറിച്ച് ജീവയുടെ വാക്കുകളിങ്ങനെയാണ്,
ALSO READ
‘കല്യാണം കഴിഞ്ഞ ശേഷം ഹണിമൂൺ എന്ന പേരിൽ യാത്രകളൊന്നും പ്ലാൻ ചെയ്തിട്ടില്ലായിരുന്നു. വിവാഹശേഷം ബാംഗ്ലുരുവിലുള്ള ബന്ധുവീട്ടിലേക്ക് മാത്രമാണ് പോയത്. ഇപ്പോൾ വർഷത്തിൽ ഒന്ന് എന്ന തോതിൽ ദീർഘദൂര യാത്രകൾ ഉണ്ടാവാറുണ്ട്. അതിനെ ഹണിൂൺ യാത്രകളെന്ന് വിളിക്കാമെന്നും’ ജീവ പറയുന്നു.
ഒരുമിച്ചുള്ള യാത്രകളും ചെലവഴിക്കുന്ന സമയവുമെല്ലാം മറക്കാനാവാത്തത് തന്നെയാണ്. എങ്കിലും അടുത്തിടെ മാലിദ്വീപിൽ പോയത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നാണ് ജീവ പറയുന്നത്. നാട്ടിൽ നിന്നും ട്രാവൽ ഏജൻസി വഴി എടുത്ത ടൂർ പാക്കേജിലൂടെയാണ് മാലിദ്വീപിലേക്ക് പോയത്. സെവൻ സ്റ്റാർ സൗകര്യമുള്ള റിസോർട്ടിലായിരുന്നു താമസിച്ചത്. മാലിയിൽ നിന്നും തനിക്ക് മറക്കാനാവാത്ത ഒരു അനുഭവം കൂടി ഉണ്ടായിട്ടുണ്ടെന്ന് ജീവ വ്യക്തമാക്കി. ‘അവിടെ തങ്ങിയ ദിവസങ്ങളിൽ സൂര്യൻ ഉദിക്കുന്നത് കാണാനായി ബീച്ചിലേക്ക് വെളുപ്പാൻ കാലത്ത് തന്നെ പോയി. വീഡിയോ എടുത്ത് കൊണ്ടിരിക്കുന്നതിനിടയിൽ മീൻ ചാടുന്നത് കണ്ടു. ആ കാഴ്ച വ്യക്തമാവാനായി അവിടേക്ക് പോയപ്പേഴെക്കും മൂക്കും കുത്തി ദാ കിടക്കുന്നു. ആ വീഴ്ച വല്ലാത്തൊരു അനുഭവമായിരുന്നെന്നാണ്’ ജീവ പറയുന്നത്.
ALSO READ
ജീവയ്ക്ക് കൂടുതലിഷ്ടം കാടുകളോടാണ്. കൂടുതൽ രാജ്യങ്ങളിൽ പോകാനാണ് അപർണയ്ക്കിഷ്ടം. ഇതിനകം അമ്പതിലേറെ രാജ്യങ്ങൾ അപർണ കണ്ട് കഴിഞ്ഞു. ഗ്രാമങ്ങൽലൂടെയും കാട്ടിലൂടെയുമൊക്കെ ഡ്രൈവ് ചെയ്ത് പോകുന്ന യാത്രകളാണ് ജീവയ്ക്ക് കൂടുതലിഷ്ടം. രണ്ടിലേതാണെങ്കിലും അവസരം കിട്ടുമ്പോഴൊക്കെ പോവാറുണ്ടെന്നാണ് താരങ്ങൾ പറയുന്നത്.