ഒരു കാലത്ത് തെന്നിന്ത്യൻ സൂപ്പർനായകന്മാരുടെ നായികയായി അഭിനയിച്ച താരമാണ് ഐശ്വര്യ ഭാസ്‌കർ. നടി ലക്ഷ്്മിയുടെ മകളായ താരം അമ്മയുടെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്. സിനിമക്ക് പുറമേ സീരിയലുകളിലും സജീവമാണ് താരം.ഇപ്പോൾ അമ്മ വേഷങ്ങളിലാണ് കൂടുതലും ഐശ്വര്യയെ കാണുന്നത്. 1989 ൽ ഇറങ്ങിയ ഒളിയമ്പുകൾ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ മലയാള സിനിമയിൽ അരങ്ങേറുന്നത്. ഫിലിപ്‌സ് ആൻഡ് തി മങ്കി പെൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
ഇപ്പോഴിതാ വിവാഹജീവിതത്തെ കുറിച്ചും ആദ്യ ഭർത്താവുമായുള്ള ബന്ധത്തെ കുറിച്ചും സംസാരിക്കുകയാണ് ഐശ്വര്യ. തനിക്ക് ജീവിതത്തിൽ വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത്. കുറേ സ്വർണവും വസ്ത്രവും എല്ലാമായി എന്നും സജീവമായി നിൽക്കണം എന്നായിരുന്നില്ല ആഗ്രഹം. തനിക്കൊരു വീട് വേണം, ഒരു കാറ് വേണം. ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം ആ വീട്ടിൽ താമസിക്കണമെന്ന മൂന്ന് ആഗ്രഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പ്രായമായി കുഞ്ഞുങ്ങൾ എല്ലാം വിവാഹം ചെയ്ത് പോയതിന് ശേഷം വാർധക്യത്തിലും പരസ്പരം സ്‌നേഹിച്ചും വഴക്കിട്ടും ജീവിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ.പക്ഷെ, ജീവിതത്തിൽ സംഭവിയ്ക്കുന്നത് പ്രതീക്ഷിയ്ക്കുന്നത് പോലെ ആയിരിക്കില്ല. ഇഷ്ടപ്പെടുകയാണെങ്കിൽ ഹണ്ട്രഡ് പേഴ്‌സന്റ്, വെറുക്കുകയാണെങ്കിൽ അതിലും ഹണ്ട്രഡ് പേഴ്‌സന്റ് എന്നാണ് നിലപാട്. നടുവിൽ നിൽക്കുന്ന ശീലം തനിക്കില്ലെന്നും ഐശ്വര്യ പറയുന്നു.
താൻ ഭർത്താവിനെ സ്‌നേഹിച്ചതും പരിഗണിച്ചതും അങ്ങിനെയായിരുന്നു. കാല് തടവിയും ചോറ് വാരിക്കൊടുത്തും സ്‌നേഹിക്കുന്നവരെ താൻ വല്ലാതെ പരിഗണിക്കും. പക്ഷെ അത് മുതലെടുക്കുകയാണ് എന്ന് മനസ്സിലാക്കിയാൽ അത് മാറുമെന്നും ഐശ്വര്യ വിശദീകരിച്ചു. അതേസമയം, വിവാഹ മോചനത്തിന് ശേഷം മറ്റൊരു ബന്ധം വേണം എന്ന് തോന്നിയിട്ടില്ല. ഒരു പക്ഷെ നല്ല ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിൽ ഈ സമയങ്ങളിൽ നല്ലതായിരുന്നു.
ഒരിക്കുലും അച്ഛന്റെ കുറ്റം അമ്മയോ, അമ്മയുടെ കുറ്റം അച്ഛനോ മക്കളോട് പറയരുത്. അക്കാര്യത്തിൽ താൻ തന്റെ ആദ്യ ഭർത്താവിന് നന്ദി പറയുന്നു. തനിക്ക് ഭയങ്കര ബഹുമാനവും ഉണ്ടെന്നാണ് ഐശ്വര്യ പറയുന്നു.ഞങ്ങൾ ബെസ്റ്റ് മാരീഡ് കപ്പിൾ ആയിരുന്നില്ല, പക്ഷെ ബെസ്റ്റ് ഡിവോഴ്‌സ്ഡ് കപ്പിൾ ആയിരുന്നു, മകളുടെ കല്യാണം ഞാനും എന്റെ ആദ്യ ഭർത്താവും അവരുടെ ഭാര്യയും എല്ലാം ചേർന്നാണ് നടത്തിയത്’- ഐശ്വര്യ ഭാസ്‌കരൻ പറയുന്നു.