ജന്മനാ കണ്ണുകളിൽ ഇരുട്ട്, സ്റ്റാർ സിംഗറിൽ പാടി സംഗീത ലോകത്ത് പ്രശസ്തനായി; ബാബു തെരുവിൽ പാടുന്നു എന്ന് പ്രചാരണം; സത്യാവസ്ഥ ഇത്

289

സംഗീത പ്രേമികളുടെ ഹൃദയത്തിൽ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ കയറിക്കൂടിയ കലാകാരനാണ് ബാബു. ജന്മനാ അന്ധനായ ബാബുവിന് പ്രശസ്തി നേടിക്കൊടുത്തത് ഈ റിയാലിറ്റി ഷോയായിരുന്നു. പരിപാടിക്ക് പിന്നാലെ നിരവധി സ്റ്റേജ് ഷോകൾ അടക്കം ബാബുവിന് ലഭിച്ചിരുന്നു.

എന്നാൽ കാലത്തിന്റെ ഒഴുക്കിൽ പതിയെ ബാബു മുഖ്യധാരയിൽ നിന്നും മറഞ്ഞു. അധികപേർക്കും ബാബു ഇപ്പോൾ എന്തുചെയ്യുന്നു എന്ന് പോലും അറിയില്ലായിരുന്നു. ഇതിനിടെയാണ് ഉപജീവനത്തിനായി ബാബു തെരുവിൽ പാടാനിറങ്ങി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

Advertisements

ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിക്കുകയാണിപ്പോൾ താരം. താൻ എവിടെയാണ് ജനിച്ചത് എന്നോ, അച്ഛനും അമ്മയും ആരോ എന്നോ തനിക്ക് അറിയില്ലെന്ന് പറയുകയാണ് ബാബു.

ALSO READ- ‘ചില ബന്ധം പിരിയും, ചിലത് നീണ്ടു നിൽക്കും; സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു’: കൃഷ്ണകുമാർ

ആരെങ്കിലും അച്ഛന്റെ പേര് ചോദിച്ചാൽ താൻ പദ്മനാഭൻ എന്നാണ് പറയുക. കാരണം ഭഗവാൻ വിഷ്ണു. സരസ്വതിയാണ് അമ്മ എന്നാണ് എല്ലാരോടും പറയുകയെന്നും ബാബു പറയുന്നു. പതിനാല് വർഷം പാപ്പന്റെ സംരക്ഷണയിലാണ് വളർന്നത്. അതിനുശേഷം അദ്ദേഹം മരിച്ചുപോയി. പിന്നെ പാപ്പന്റെ ബന്ധുവിന്റെ കൂടെ ആയിരുന്നു ജീവിതം. പിന്നെ ഒറ്റയ്ക്കായി ജീവിതമെന്നും ബാബു പറയുകയാണ്.

അന്നാണ് സംഗീതം പഠിക്കുന്നത്. ആദ്യം ഹാർമോണിയം പഠിച്ചു അങ്ങനെയാണ് സംഗീതലോകത്തിലേക്ക് എത്തിയത്. അവിടെനിന്നുമാണ് ചാനലുകളിൽ അവസരം ലഭിച്ചതും കാവേരി അവതരിപ്പിക്കാൻ കേറുന്നതും. സ്റ്റാർസിംഗറിൽ വരുന്നതിനു മുൻപേ ബസുകളിൽ പാടിയായിരുന്നു ജീവിതം.

ഇപ്പോൾ തനിക്ക് ഒരു കുടുംബമായി. ഭാര്യയും രണ്ടുപെൺമക്കളും ഉണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത് കായംകുളത്തുകാരനായതാണെന്നും ബാബു പറയുന്നു. പരദൈവം ആയി സായി ബാബയെയും, പരാശക്തിയായി ചെട്ടികുളങ്ങര അമ്മയെയും ആണ് കാണുന്നത്. സ്റ്റാർസിംഗറിൽ പാടുന്ന സമയത്തുണ്ടായിരുന്ന ആളുകളുമായി ഇപ്പോൾ ബന്ധമില്ലെന്നും ബാബു പറയുകയാണ്.

ALSO READ- ‘ഡേറ്റ് ചോദിച്ചപ്പോൾ നൽകി, സ്‌ക്രിപ്റ്റ് പോലും വായിക്കാതെയാണ് മോഹൻലാൽ ആ ഹിറ്റ് സിനിമ ചെയ്തത്’; വെളിപ്പെടുത്തി ബി ഉണ്ണികൃഷ്ണൻ

താൻ സ്ട്രീറ്റ് സിംഗറിൽ നിന്നും സ്റ്റാർ സിംഗറിലേക്ക് എത്തിയ വ്യക്തി ആയതുകൊണ്ട്, തന്നെ ഉൾക്കൊള്ളാൻ അവിടെ ഉള്ളവർക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടായിരുരുന്നു. ശരത് സാറും, എംജി സാറും ഒക്കെ ആയിരുന്നു ജഡ്ജസ്. അന്നും അവർ വിളിക്കാറില്ല ഇന്നും അവർ വിളിക്കില്ലെന്നും ബാബു പറയുകയാണ്.

അവർ ആരെയും പ്രമോട്ട് ചെയ്യുന്നവർ ആയിരുന്നില്ല, അവർ അവരുടെ ജോലി ചെയ്യുന്നു എന്ന് മാത്രം. സ്റ്റാർസിംഗറിൽ നിന്നും ഇറങ്ങിയ ശേഷം സ്ട്രീറ്റ് സിംഗർ ആയി പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ പിന്നീട് ാച്ചിറ ക്ഷേത്രത്തിലും, ചെട്ടികുളങ്ങരയിലും പാടുന്നു എന്നല്ലാതെ സ്ട്രീറ്റ് സിംഗർ ആയി പോയിട്ടില്ലെന്നും താൻ ഭിക്ഷ എടുത്തു പാടുന്നു എന്ന് പറയുന്നത് തെറ്റാണെന്നും ബാബു വിശദീകരിച്ചു.

അത് ഒരിക്കലും ശരിയല്ല. ഒരു അമ്പതു പൈസ തനിക്ക് ആര് തന്നാലും ഓസ്‌ക്കാർ കിട്ടുന്ന പോലെയാണ്. താൻ അത് നിഷേധിക്കാറില്ല. സാമ്പത്തികത്തിന് വേണ്ടി തുണി വിരിച്ചിരുന്നു പാടുന്ന ആളല്ല ഇപ്പോൾ താൻ. പ്രാരാബ്ധങ്ങളുണ്ട് എങ്കിലും ഒരിക്കലും അതിനു വേണ്ടി ചെയ്തിട്ടില്ലെന്നും ബാബു വ്യക്തമാക്കി.

Advertisement