ആ ശരീരം ഉണ്ടെന്നേ ഉള്ളു കുട്ടികളെ പോലെയാണ് പെട്ടെന്ന് ദേഷ്യം വരും വിഷമവും വരും ; സുരേഷ് ഗോപിയെ കുറിച്ച് ഇന്ദ്രന്‍സ്

66

ഇപ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. ഒരുകാലത്ത് കോമഡി കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചിരുന്ന ഇന്ദ്രൻസ് പിന്നീട് തൻറെ കയ്യിൽ ഏത് വേഷവും സേഫ് ആണെന്ന് തെളിയിച്ചു കഴിഞ്ഞു. ഇതിനിട നിരവധി അവാർഡുകളാണ് ഈ താരം സ്വന്തമാക്കിയത്. അതേസമയം സിനിമയിൽ ആദ്യകാലത്ത് തയ്യൽക്കാരനായിട്ടായിരുന്നു ഇന്ദ്രൻസ് ജോലി ചെയ്തിരുന്നത്. ഇത് നടൻ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. 

ഇന്ദ്രൻസിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സുരേഷ് ഗോപി. നേരത്തെ സുരേഷ് ഗോപിയെ കുറിച്ച് ഇന്ദ്രൻസും ഇന്ദ്രൻസിനെ കുറിച്ച് സുരേഷ് ഗോപിയും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഇന്ദ്രൻസ് ഷർട്ട് തയ്ച്ചുതന്നതിനെക്കുറിച്ചും , ആ ഷർട്ടിലാണ് തന്റെ മകൾ ഉറങ്ങുന്നത് എന്നെല്ലാം നടൻ സുരേഷ് പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ ഇതിന് പിന്നാലെ ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നടന്നത്. ഉത്സവമേളം എന്ന സിനിമയുടെ വേളയിലാണ് സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മി മരിക്കുന്നത്. അന്ന് ഇന്ദ്രൻസ് തയ്ച്ച ഷർട്ട് ഇട്ടുകൊണ്ടുള്ള സുരേഷ് ഗോപിയുടെ ഷോട്ടായിരുന്നു എടുത്തു കൊണ്ടിരുന്നത്.

അപ്പോൾ സുരേഷ് ഗോപി ഇന്ദ്രൻസിനോട് പറഞ്ഞു ഈ ഷൂട്ടിംഗ് കഴിഞ്ഞാൽ ആ ഷർട്ട് കൊണ്ടുപോകാൻ തരണമെന്ന്. അങ്ങനെ പോകാൻ നേരം ആ ഷർട്ട് കൊടുക്കുകയും ചെയ്തു. ഞാനെൻറെ മകളെ ഭാര്യ ഏൽപ്പിച്ചു എറണാകുളത്തേക്ക് പോകുന്ന വഴി , പിന്നെ മകളില്ല.

അവസാനമായിട്ട് കുഴിമാടത്തിനടുത്ത് ചെന്ന് പെട്ടിയടക്കുന്നതിന് മുമ്പ് ഞാൻ ആ ഷർട്ട് കൊണ്ട് അവളുടെ മുഖം അടക്കം പുതച്ചാണ് അടക്കം ചെയ്തത്. അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രൻസിന്റെ ആ ഷർട്ടിന്റെ ചൂടിലാണ് എന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

ഇതിന് പിന്നാലെ ഇന്ദ്രൻസ് പ്രതികരിക്കുകയും ചെയ്തു. അത് അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചു എന്നതാണ് നമ്മുടെ വേദന. ഒന്നാമത് കുട്ടികളെ പോലെയാണ് അദ്ദേഹം ശരീരം ഉണ്ടെന്നേ ഉള്ളൂ കുട്ടികളെ പോലെയാണ്. പെട്ടെന്ന് വിഷമം വരും ദേഷ്യം വരും ഇന്ദ്രൻസ് പറഞ്ഞു.

 

Advertisement