ഒരുപാട് പേരെ പെണ്ണുകാണാൻ പോയിട്ടുണ്ട്, ഒരു സ്ഥലത്ത് തന്നെ രണ്ടുപ്രാവശ്യം പോയിട്ടുണ്ട്; ഇതുവരേയും വിവാഹം കഴിക്കാത്തതിനെ കുറിച്ച് തങ്കച്ചൻ വിതുര

128

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് തങ്കച്ചൻ വിതുര. സ്റ്റാർ മാജിക്കിലൂടെയായി പ്രേക്ഷകർക്ക് താരം പ്രിയങ്കരനായി മാറിയത്. പാട്ടും മിമിക്രിയുമൊക്കെയായി സജീവമായ തങ്കുവിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകർക്ക്.

തങ്കു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നാളിത്രയായിട്ടും തങ്കച്ചൻ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം ചോദ്യമുണ്ടാവാറുണ്ട്. പറയാം നേടാമിൽ അതിഥിയായി എത്തിയപ്പോൾ എംജി ശ്രീകുമാറും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. തങ്കച്ചൻ പങ്കുവെച്ച വിശേഷങ്ങളിങ്ങനെയാണ്,

Advertisements

ALSO READ

ദിലീപ് നാദിർഷ തുടങ്ങിയ താരങ്ങളുടെ കൂടെ അന്ന് ഞാൻ മാത്രമേ പെണ്ണ് ആയിട്ടുള്ളു, എന്നെയൊക്കെ വായ് നോക്കിയിട്ടുണ്ടെന്ന് നടി തെസ്‌നി ഖാൻ

യൂട്യൂബ് തുറന്നാൽ മുഴുവനും എന്റെ കല്യാണത്തെക്കുറിച്ചുള്ള വാർത്തകളാണ്. ഞാനേതെങ്കിലും കല്യാണത്തിന് പോയാൽ അതെന്റെ കല്യാണമായി മാറും. ആൾക്കാരൊക്കെ എന്നെ കല്യാണം കഴിപ്പിച്ചാൽ മതിയെന്നായി. അതിലൊക്കെ ഞാൻ സന്തോഷിക്കുന്നു. സ്നേഹത്തോടെ ഒരുപാടുപേർ ചോദിക്കാറുണ്ട് കല്യാണത്തെക്കുറിച്ച് എന്നുമായിരുന്നു തങ്കു പറഞ്ഞത്.

പെണ്ണുകാണാനൊക്കെ പോയിട്ടുണ്ട്. ഒരുപാട് പെണ്ണിനെ കണ്ടിട്ടുണ്ട്. ഒരു സ്ഥലത്ത് ഞാൻ രണ്ടുപ്രാവശ്യം പോയിട്ടുണ്ട്. 2 വർഷം കഴിഞ്ഞാണ് പോവുന്നത്. ആദ്യത്തെ ബ്രോക്കർ കൊണ്ടുപോയി അത് വേണ്ടാന്നൊക്കെ പറഞ്ഞാണ്. അത് കഴിഞ്ഞ് വേറെ ബ്രോക്കർ ഇതേ സ്ഥലത്തേക്ക് വേറെ വഴിയിലൂടെ കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ ഈ പെണ്ണിന്റെ അച്ഛനൊക്കെ അവിടെ നിൽക്കുന്നു. ഈ പയ്യൻ ഇവിടെ വന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ALSO READ

വില്ലനായി അഭിനയിക്കാനാണ് എനിക്ക് ഇഷ്ടം ; കാരണമെന്താണെന്ന് ചിത്രങ്ങൾ സഹിതം വെളിപ്പെടുത്തി റോൺസൺ വിൻസന്റ്

ഇപ്പോൾ ആർടിസ്റ്റൊക്കെയല്ലേ, എല്ലാവർക്കും അറിയാം. തമാശയല്ല ഇത് നടന്ന കാര്യമാണ്. ഇത്രയും സ്ഥലങ്ങളിൽ പോയിട്ടും കല്യാണം നടക്കാത്തതെന്താണെന്നായിരുന്നു എംജി ശ്രീകുമാർ ചോദിച്ചത്.

കല്യാണം ഒരു നിമിത്തമാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ എന്നായിരുന്നു തങ്കുവിന്റെ മറുപടി. ചിലത് നമ്മളുടെ ഫീൽഡോ, നമ്മളെയോ ഇഷ്ടമല്ലാത്തതാവാം. ചിലത് നമുക്ക് പറ്റാത്ത സാഹചര്യമാവും, അങ്ങനെയൊക്കെയുള്ള അവസ്ഥയാണ്. അന്ന് എന്നെ കൊണ്ടുപോയ രണ്ട് ബ്രോക്കർമാരും ഇന്നില്ലെന്നും തങ്കച്ചൻ പറയുന്നുണ്ട്.

 

Advertisement