‘കേരളത്തിൽ എങ്ങും മോശം അവസ്ഥയിലാണ് റോഡുകൾ; റിസ്‌ക് ജനങ്ങൾ അറിയേണ്ട ആവശ്യമില്ല’; ജയസൂര്യയുടെ വാക്കുകൾ ചർച്ചയാകുമ്പോൾ

45

ജനകീയപ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽ മുന്നിലാണ് നടൻ ജയസൂര്യ. പലപ്പോഴും താരം പരസ്യമായി തന്നെ ഭരണകർത്താക്കളേയും അധുകൃതരേയും വിമർശിക്കാറുണ്ട്.

ജയസൂര്യ രണ്ട് മന്ത്രിമാരെ വേദിയിലിരുത്തിക്കൊണ്ട് കർഷകർക്ക് സർക്കാർ പണം നൽകുന്നില്ലെന്ന് വിമർശനം നടത്തിയത് വലിയ ചർച്ചയായിരുന്നു. കർഷകർ അടങ്ങുന്ന സാധാരണക്കാർ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു ജയസൂര്യ സംസാരിച്ചത്. ഇത് വലിയ ചർച്ചയായി മാറിയിരുന്നു സോഷ്യൽമീഡിയയിൽ. ജയസൂര്യയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

Advertisements

കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയിൽ താൽപ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നുമാണ് മന്ത്രിമാർ വേദിയിലിരിക്കെ ജയസൂര്യ വിമർശിച്ചിത്. കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു കൃഷി മന്ത്രിയെയും വ്യവസായ മന്ത്രിയെയും വേദിയിൽ സാക്ഷിയാക്കി ഇരുത്തി ജയസൂര്യ തന്റെ സുഹൃത്തും നെൽ കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാണിച്ച് പ്രതികരിച്ചത്.

ALSO READ- അന്ന് തുടങ്ങിയ ഫോട്ടോ എടുക്കല്‍ ആണ് ഇതുവരെ നിന്നില്ല; ഭര്‍ത്താവിന് പിറന്നാള്‍ ആശംസ അറിയിച്ച് മുക്ത

സംഭവം വലിയ വിവാദമായെങ്കിലും ജയസൂര്യയെ പിന്തുണക്കുന്ന ഒരുകൂട്ടം ആരാധകർ രംഗത്തെത്തിയിരുന്നു. സാധാരണ സിനിമ താരങ്ങളെ പരിപാടികളിൽ വിളിക്കുമ്പോൾ അവർ മന്ത്രിമാരെ പുകഴ്ത്തി പറയാനാണ് ശ്രമിക്കാറുള്ളത്, എന്നാൽ ഇവിടെ സാധാരക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ശക്തമായി വേദിയിൽ പറയുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്നും ആരാധകർ ചൂണ്ടിക്കാണിച്ചിരുന്നു.

മുൻപ് സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമർശനവുമായി നടൻ ജയസൂര്യ രംഗത്തെത്തിയിരുന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ അദ്ദേഹത്തെ വിമർശിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് ചടങ്ങിൽ അഥിതിയായായി എത്തിയ ജയസൂര്യ കേരളത്തിൽ എങ്ങും മോശം അവസ്ഥയിലാണ് റോഡുകളാണ് കാണാൻ കഴിയുന്നത് എന്ന് മന്ത്രി റിയാസിനെ അടുത്തിരുത്തി വിമർശിക്കുകയായിരുന്നു.

ALSO READ-ജീവിതം എങ്ങനെ ആസ്വദിക്കാം എന്ന് ഞങ്ങളെ പഠിപ്പിച്ചതിന് താങ്ക്യു പൊണ്ടാട്ടീ; ദീപാവലി ദിനത്തില്‍ ജ്യോതികയെ കുറിച്ച് സൂര്യ

വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ താൻ ഷൂട്ടിങ്ങിനായി പോയപ്പോൾ അവിടെ വളരെ മോശം റോഡുകളായിരുന്നു ഉണ്ടായിരുന്നത്. മഴക്കാലത്താണ് റോഡ് നന്നാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എംഎൽഎ വി കെ പ്രശാന്ത് പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടിയായി നടൻ ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് തന്നെ കാണില്ലെന്നാണ് അദ്ദേഹം പരിഹസിച്ചിരുന്നത്.

ഈ സംസ്ഥാനത്ത് റോഡിനു നികുതി അടക്കുന്ന ഏതൊരു പൗരനും യാത്രചെയ്യാൻ സുഖമമായ റോഡിന് അവകാശമുണ്ട്. അവർക്ക് നല്ല റോഡ് നൽകേണ്ട കടമ അധികാരികൾക്ക് ഉണ്ടെന്നും ജയസൂര്യ പറഞ്ഞു. എന്നത്തേയും പോലെ ഒഴിവുകെഴിവുകൾ എന്നല്ല പറഞ്ഞത് ഒരുപാട് കാരണങ്ങളുണ്ടാകും പക്ഷെ അത് ജനങ്ങൾ അറിയേണ്ട കാര്യമില്ല.

കാരണം, റോഡ് നികുതി അടയ്ക്കാൻ ഒരാൾ ചിലപ്പോൾ ലോണെടുത്തും ഭാര്യയുടെ കെട്ടുതാലി വിറ്റും വരെ പണം അടയ്ക്കുന്നു. അപ്പോൾ ജനങ്ങൾക്ക് കിട്ടേണ്ടത് കിട്ടിയേപറ്റു. അതിനായി എന്തൊക്കെ റിസ്‌ക് എടുക്കുന്നുവെന്നത് സ്വാഭാവികമായും ജനങ്ങൾ അറിയേണ്ട കാര്യമില്ലെന്നും ജയസൂര്യ അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

Advertisement