കടുത്ത നടുവേദന; ആദ്യം പറഞ്ഞത് ലാല്‍ ജോസ് സാറിനോട്; കാന്‍സര്‍ ആണെന്നറിഞ്ഞ് ഞെട്ടി; ഇപ്പോഴും ചികിത്സയിലെന്ന് ഹരിശ്രീ യൂസഫ്

493

കോമഡി വേദികളില്‍ പൊട്ടിച്ചിരികള്‍ സൃഷ്ടിച്ച കലാകാരനാണ് ഹരിശ്രീ യുസഫ്. മിമിക്രിയില്‍ നിന്നും എത്തി സിനിമയിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത താരമാണ് ഹരിശ്രീ യൂസഫ്. ഇപ്പോഴിതാ താരം തന്റെ ജിവിതത്തില്‍ കടന്നുപോകുന്ന കഠിനമായ വേദനയെ കുറിച്ച് തുറന്നു പറയുകയാണ്.

അര്‍ബുദമെന്ന വ്യാധിയെ ചിരി കൊണ്ടാണ് താരം മറി കടക്കുന്നത്. കാന്‍സര്‍ ആണ് എന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊന്ന് പതറിയിരുന്നു. എന്നാല്‍ രോഗമാണെന്ന് പറഞ്ഞ് വീട്ടില്‍ ചടഞ്ഞ് കൂടി ഇരിക്കാന്‍ ഞാനില്ല എന്നാണ് ഫ്ളവേഴ്സ് ഒരു കോടിയില്‍ എത്തിയ താരം പറഞ്#ത്.

Advertisements

തുടക്കത്തില്‍ കടുത്ത നടുവേദനയിലാണ് രോഗം തുടങ്ങിയത്. ദൂരയാത്രയും ഷോകളും ഒക്കെ കഴിഞ്ഞ് എത്തിയാല്‍ നല്ല വേദനയുണ്ടാവും. അപ്പോള്‍ എന്തെങ്കിലും പുരട്ടി വേദന കുറയ്ക്കാന്‍ ശ്രമിയ്ക്കും. അവസാനം ഡോക്ടറെ കാണിച്ചപ്പോള്‍ ഡിസ്‌കിന്റെ തകരാറാണ് എന്ന് പറഞ്ഞിരുന്നെങ്കിലും ട്രീറ്റ്മെന്റുകള്‍ പലതും എടുത്തിട്ടും ശമനമുണ്ടായില്ല.

ALSO READ- കാവ്യയോട് അടങ്ങാത്ത പ്രണയം; താരത്തെ സ്വന്തമാക്കാന്‍ 16 വര്‍ഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറി വാങ്ങി ഈ കൂലിപ്പണിക്കാരന്‍; താരാരാധനയില്‍ ജീവിതം കൈവിട്ട കാവ്യ പ്രകാശന്‍!

പിന്നീട്, വിശദമായ എം ആര്‍ എ സ്‌കാനിങ് ചെയ്തപ്പോഴാണ് നട്ടെല്ലിന് കയറി ആള് പിടി മുറുക്കിയിട്ടുണ്ട് എന്ന് അറിയുന്നത്. ഇതോടെ ആകെ തകര്‍ന്ന് പോയി. ഭാര്യയായിരുന്നു ആ സമയത്ത് കൂടെ ഉള്ളത്. രോഗവിവരം അറിഞ്ഞ് ആദ്യം വിളിച്ചത് ലാല്‍ ജോസ് സാറെയാണ്. എന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് തന്നത് അദ്ദേഹമാണ്.

അദ്ദേഹം അപ്പോള്‍ തന്നെ ഡോക്ടറോട് സംസാരിച്ചു. കുഴപ്പം ഒന്നും ഇല്ല, ചികിത്സിച്ച് മാറ്റാം എന്ന് ഡോക്ടറും പറഞ്ഞതോടെ ധൈര്യമായി. ലാല്‍ ജോസ് സര്‍ തന്നെ ആശ്വാസ വാക്കുകളാണ് എനിക്ക് പുതിയ ജീവന്‍ നല്‍കിയതെന്നും സാമ്പത്തികമായും അദ്ദേഹം പിന്തുണച്ചു, ഒപ്പം നല്ല സുഹൃത്തുക്കളും സഹായിച്ചു.

ALSO READ- കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച പണവുമായി ടിക്കറ്റെടുത്തു! ഉറങ്ങി എണീറ്റപ്പോള്‍ കോടീശ്വരന്‍; ഓട്ടോ ഡ്രൈവര്‍ അനൂപ് 25 കോടിയുടെ ബംബര്‍ നേടിയതിങ്ങനെ!

രോഗമാണെന്ന് എന്ന് കരുതി വീട്ടില്‍ ചടഞ്ഞ് കൂടി ഇരിക്കാനൊന്നും എനിക്ക് പറ്റില്ല. പണ്ടത്തെ പോലെ ശരീരം കൊണ്ട് ചാടി തുള്ളി നടക്കാനൊന്നും പറ്റില്ല. പക്ഷെ കഴിയുന്നത്ര ശ്രമിയ്ക്കും. കാന്‍സര്‍ ആണ് എന്ന് സ്ഥിരീകരിച്ചിട്ട് അഞ്ചാറ് മാസമായി. ആറോളം കീമോ കഴിഞ്ഞു. ഇനിയും മൂന്ന് മാസം ട്രീറ്റ്മെന്റ് ഉണ്ട്.

താന്‍ കഷ്ടപ്പെടാനും അധ്വാനിക്കാനും തുടങ്ങിയത് അഞ്ചാം വയസു തൊട്ടാണെന്നും, ഈ പ്രായത്തിലും ഏത് ജോലി ചെയ്യാനും മടിയില്ലെന്നും ഹരിശ്രീ യൂസഫ് പറയുന്നു. അഞ്ചാമത്തെ വയസ്സില്‍ കപ്പലണ്ടി കച്ചവടത്തമായിരുന്നു ചെയ്തത്. ഉമ്മ വറുത്ത് തരും, ഉത്സവപറമ്പിലും മറ്റും പോയി വില്‍ക്കും. അതിന് ശേഷം പലതും ചെയ്തു. പതിനാലാമത്തെ വയസ്സില്‍ ലോഡിങിന് പോയി തുടങ്ങി. കലാപരമായി മുന്നോട്ട് വന്നതിന് ശേഷം എല്ലാ തൊഴിലും ചെയ്യാന്‍ പറ്റാതെയായെങ്കിലും താന്‍ തയ്യാറാണെന്ന് ഇദ്ദേഹം പറയുന്നു.

Advertisement